ആഘോഷനാളുകളിലും ‘സപ്ലൈ’ ഇല്ലാതെ സപ്ലൈകോ
Friday, March 29, 2024 4:04 AM IST
കൊച്ചി: ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ആരംഭിച്ചിട്ടും ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ശൂന്യം. പതിമൂന്ന് സബ്‌സിഡി സാധനങ്ങളില്‍ രണ്ടോ മൂന്നോ ഇനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതോടെ ഉത്സവകാലത്ത് സാധാരണക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയണ്. കഴിഞ്ഞ ക്രിസ്മസ് ചന്തകള്‍ക്കുശേഷം കാലിയായ തുടരുന്ന ഔട്ട്‌ലെറ്റുകളില്‍ സാമ്പത്തിക പ്രതിസന്ധിമൂലം ഇനിയും സാധനങ്ങളെത്തിക്കാനായിട്ടില്ല.

പല വില്പനശാലകളിലും 13 സബ്‌സിഡി ഇനങ്ങളില്‍ നാലില്‍ താഴെ മാത്രമേ എത്തിയിട്ടുള്ളൂ. അതിനിടെ ലോക്കല്‍ പര്‍ച്ചേസിംഗ് നടത്തി സബ്‌സിഡി സാധനങ്ങള്‍ എത്തിക്കാനുളള ശ്രമങ്ങളും സപ്ലൈകോ നടത്തുന്നുണ്ട്.

കുടിശികയെ തുടര്‍ന്ന് കരാറുകാര്‍ ടെന്‍ഡറുകള്‍ ഏറ്റെടുക്കാതായതോടെ ഡിപ്പോ തലത്തിലാകും പര്‍ച്ചേസിംഗ്. മാർച്ച് അവസാനത്തോടെ എല്ലാ സാധനങ്ങളും വില്പനശാലകളിൽ എത്തിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമായിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

സബ്‌സിഡി സാധനങ്ങള്‍ അടുക്കി വച്ചിരുന്ന അലമാരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ സപ്ലൈകോ മാര്‍ക്കറ്റുകള്‍ തുറന്നു വയ്ക്കുന്നതല്ലാതെ കാര്യമായ കച്ചവടം നടക്കുന്നില്ല.

ഇതിനിടയിലാണ് കാലിയായ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ തുടങ്ങിയത്. ദിവസവും സാധാരണക്കാരടക്കം നൂറു കണക്കിന് ആളുകളാണ് സബ്‌സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാനായി സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നത്. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് കേട്ട് ജനങ്ങള്‍ അമിത വില നല്‍കി പുറത്തു നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.