റേഷൻ വിതരണത്തിന് നടപടി സ്വീകരിക്കണം
Saturday, June 15, 2024 3:43 AM IST
നെടുങ്കണ്ടം: സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ വാതിൽപ്പടി റേഷൻകടകളിലെത്തിക്കുന്ന കരാറുകാർ ദിവസങ്ങളായി നടത്തിവരുന്ന സമരം റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും സമരം അടിയന്തരമായി ഒത്ത് തീർപ്പാക്കണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ജില്ലയിലെ മുഴുവൻ ഡിപ്പോകളിലും ജൂണിലെ റേഷൻ വിതരണം നിലച്ചിരിക്കുകയാണ്. ഇതുമൂലം ഭൂരിപക്ഷം റേഷൻ കടകളിലും പരിമിതമായ റേഷൻ സാധനങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. സമരം നീണ്ടുപോയാൽ റേഷൻ വിതരണം നിലയ്ക്കുന്ന സ്ഥിതി ഉണ്ടാകും. സമരം ഒത്തുതീർപ്പായാലും എല്ലാ കടകളിലും ജൂണിലെ സ്റ്റോക്ക് പൂർണമായി എത്താൻ വീണ്ടും താമസം നേരിടും.

ജില്ലാ പ്രസിഡന്‍റ് പി.എ. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന മീഡിയ കൺവീനർ സോണി കൈതാരം, ജന. സെക്രട്ടറി സി.എം. അമീർ, പി.എൽ. ആന്‍റണി, എസ്. രാജേഷ്, കെ.എ. റസീന തുടങ്ങിയവർ പ്രസംഗിച്ചു.