ഉപരാഷ്ട്രപതി ഇന്ന് കൊല്ലത്ത്
Saturday, July 6, 2024 6:06 AM IST
കൊല്ലം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് കൊല്ലം സന്ദർശിക്കും. സ്വകാര്യ സന്ദർശനമാണ്. ഔദ്യോഗിക പരിപാടികൾ ഒന്നും ജില്ലയിൽ ഇല്ലെന്ന് സ്പെഷൽ ബ്രാഞ്ച് പോലീസ് അറിയിച്ചു.
വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ആശ്രാമം മൈതാനത്ത് എത്തും.

തുടർന്ന് തേവള്ളിയിലെ ഹോട്ടൽ ലീല അഷ്ടമുടി റാവിസിൽ വിശ്രമം. വൈകുന്നേരം 5.30 ന് അഷ്ടമുടി കായലിന്‍റെ സൗന്ദര്യം നുകരാൻ അദ്ദേഹം ക്രൂസ് സവാരി നടത്തും. രാത്രി അദ്ദേഹം ഹോട്ടൽ റാവീസിലാണ് തങ്ങുന്നത്.

നാളെ രാവിലെ ഒമ്പതിന് ആശ്രാമം മൈതാനത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകും. അവിടുന്ന് ഡൽഹിക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് കഴിഞ്ഞ ദിവസം ഉന്നത പോലീസ് - സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഹെലികോപ്റ്ററിന്‍റെ പരീക്ഷണ പറക്കൽ നടത്തി.

നഗരത്തിലും പോലീസ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഉപരാഷ്ട്രപതി തിരികെ പോകുന്നതുവരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.


അതേ സമയം പോലീസ് നിശ്ചയിച്ചിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്വകാര്യ സന്ദർശനത്തിന് എത്തുന്ന അദ്ദേഹം കടന്നു പോകുന്ന വഴികളിലെല്ലാം വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന പോലീസ് നിർദേശമാണ് പ്രതിഷേധത്തിന് കാരണമായത്.

പ്രസ്തുത റോഡിൽ ആരാധനാലയങ്ങൾ അടക്കമുണ്ട്. അവിടെ വിവാഹ ചടങ്ങുകൾ അടക്കം നിശ്ചയിച്ചിട്ടുമുണ്ട്.

ഇവയ്ക്കൊക്കെ തടസം വരുത്തുന്ന രീതിയിലാണ് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല അഷ്ടമുടി കായലിൽ മത്സ്യബന്ധനം നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

വിവിഐപി സന്ദർശനം നടക്കുമ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിലാണ് ഇത്തവണത്തെ നിയന്ത്രണങ്ങൾ. പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന ആവശ്യം.