കൽപ്പറ്റ: വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തര ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത വേനലിൽ ജില്ലയിൽ വ്യാപകമായി ജല സ്രോതസുകൾ വറ്റി.
മനുഷ്യർക്കും വളർത്തുമൃഗങ്ങങ്ങൾക്കും ആവശ്യത്തിനു കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിൽ പലേടത്തും. വരൾച്ച കാർഷിക മേഖലയെ ബാധിച്ചു. ഹ്രസ്വ, ദീർഘകാല കൃഷികൾ ഉണങ്ങി നശിച്ചു. ഇതുമൂലം അനേകം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഈ സാഹചര്യത്തിൽ ദുരന്ത ബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ച് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.
കുടിവെളളം വാഹങ്ങളിലെത്തിച്ച് വീടുകളിൽ വിതരണം ചെയ്യണം. വരൾച്ചയുടെ രൂക്ഷത വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗശല്യം വർധിക്കുന്നതിനും കാരണമായി. കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന വിളകൾ അവയും നശിപ്പിക്കുകയാണ്. കർഷകരോട് സർക്കാർ കരുണ കാട്ടണം.
വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളെ ആശ്വസിപ്പിക്കാൻ മന്ത്രിമാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. എഐസിസി ഒബ്സർവർ പി.ടി. മാത്യു, നേതാക്കളായ പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, അഡ്വ.ടി.ജെ. ഐസക്, കെ.കെ. വിശ്വനാഥൻ,
പി.പി. ആലി, സി.പി. വർഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, മംഗലശേരി മാധവൻ, എൻ.എം. വിജയൻ, അഡ്വ.പി.ഡി. സജി, ബിനു തോമസ്, എം.ജി. ബിജു, കമ്മന മോഹനൻ, ജി. വിജയമ്മ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, മോയിൻ കടവൻ, ഡി.പി. രാജശേഖരൻ,
എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാൻ നീറന്താനം, അഡ്വ.ഒ.ആർ. രഘു, പി.കെ. കുഞ്ഞിമൊയ്തീൻ, എം. വേണുഗോപാൽ, പി.വി. ജോർജ്, എച്ച്.ബി. പ്രദീപ് , ബീന ജോസ്, ഉമ്മർ കുണ്ടാട്ടിൽ, പോൾസണ് കൂവക്കൽ, ബി. സുരേഷ് ബാബു, എ.എം. നിശാന്ത്, ഇ.എ. ശങ്കരൻ, ജിനി തോമസ് എന്നിവർ പ്രസംഗിച്ചു.