കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമമെന്ന്
Monday, March 18, 2024 5:41 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ചാലിയാര്‍ പഞ്ചായത്ത് സിഡിഎസ് പ്രസിഡന്‍റ് ബീനാ ആന്‍റണി. നിര്‍ധന കുടുംബത്തെ മുന്നില്‍ നിര്‍ത്തി കുടുംബശ്രീക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമാണ് സിപിഎം ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു.

ആഢ്യന്‍പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളിയെ നിയമിക്കാന്‍ സിഡിഎസിന് അധികാരമില്ല. 179 ദിവസത്തേക്ക് താത്കാലിക നിയമത്തിനാണ് അധികാരമുള്ളത്. ഇതും അപേക്ഷകരുടെ മുന്‍ഗണന പ്രകാരമാണ് നടത്തുക. നിലവില്‍ ആഢ്യന്‍പാറയില്‍ ഒഴിവില്ല. ജോലി ആവശ്യപ്പെട്ട് കുടുംബശ്രീയില്‍ ആരും അപേക്ഷ നല്‍കിയിട്ടില്ല.

പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ച അപേക്ഷ പ്രസിഡന്‍റാണ് കുടുംബശ്രീയെ അറിയിച്ചത്. ഒരു നിര്‍ധന കുടുംബത്തിലെ അംഗത്തിന് ജോലി ലഭിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നാല്‍ കുടുംബശ്രീക്ക് അപേക്ഷകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചേ മുന്നോട്ടു പോകാന്‍ കഴിയുവെന്നും സിഡിഎസ് പ്രസിഡന്‍റ് പറഞ്ഞു.

പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട അതിദരിദ്ര കുടുംബത്തിലെ അംഗം ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടുണ്ട്. യാഥാര്‍ഥ്യങ്ങള്‍ അറിയാമായിരുന്നിട്ടും സിപിഎം നിര്‍ധന കുടുംബത്തെ മുന്നില്‍ നിര്‍ത്തി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ കുടുംബശ്രീക്ക് എതിരെ പ്രചാരണം നടത്തുകയാണെന്നും ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു.