ആരവം, പൂരാരവം
ആരവം, പൂരാരവം
Saturday, April 20, 2024 12:52 AM IST
പോൾ മാത്യു

തൃശൂര്‍: ചെവിയാട്ടി ആനകളും കൈകള്‍വീശി പുരുഷാരവും താളം പെരുക്കി മേളക്കാരും വടക്കുംനാഥന്‍റെ തിരുമുറ്റത്ത് നിറഞ്ഞാടിയപ്പോൾ ആബാലവൃദ്ധത്തിന്‍റെയും സിരകളിൽ പൂരാവേശമായി.

വൈകുന്നേരം വര്‍ണക്കുടമാറ്റംകൂടി ആയതോടെ ആവേശത്തിരതള്ളലിൽ ജനം മതിമറന്നു. ഇനി കണ്ണടച്ചാലും കൺ തുറന്നാലും പൂരം മായില്ല. കുടമാറ്റവും താളങ്ങളും വര്‍ണക്കാഴ്ചകളും ദിവസങ്ങളോളം മയക്കത്തിലും ഉണർവിലുമുണ്ടാകും. അതാണു പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം.

ആലിലച്ചുവട്ടിൽ കോങ്ങാട് മധുവിന്‍റെ നേതൃത്വത്തില്‍ നടന്ന മഠത്തില്‍വരവും ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ നടന്ന സിംഫണിയും തെക്കേഗോപുരനടയിലെ വര്‍ണക്കുടമാറ്റവും കണ്ട് സമയം പോയതറിയാതെ ജനം നഗരംവിടാന്‍ മടിച്ചുനിന്നു. വടക്കുന്നാഥന്‍റെ സന്നിധിയിൽ ഇലഞ്ഞിത്തറമേളം ആവേശമായപ്പോള്‍ പുറത്തു ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ തിരുവമ്പാടി മേളം കൊഴുക്കുന്നുണ്ടായിരുന്നു.

ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹാപൂരം പതിനായിരങ്ങളിലൂടെ പൂത്തുലഞ്ഞു. വര്‍ണക്കുടകളും സ്‌പെഷല്‍ കുടകളും എല്‍ഇഡി കുടകളുടെ പുതുമയും ആനപ്പുറം കയറിയിറങ്ങിയതിനൊപ്പം നഗരം നിറഞ്ഞുനിന്ന പുരുഷാരവവും ആവേശത്തിന്‍റെ തിരമാലയില്‍ ഉയര്‍ന്നുപൊങ്ങി. ഇത്തവണ എല്‍ഇഡി കുടകളാണ് ആകര്‍ഷകമായത്. വൈവിധ്യമാര്‍ന്ന കുടകള്‍ ആനപ്പുറത്തു മാറിമാറിയുന്നതു കണ്ടപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു.

പൂരത്തിലലിയാന്‍ തെരഞ്ഞെടുപ്പു പ്രചാരണം മാറ്റിവച്ച് സ്ഥാനാര്‍ഥികളായ കെ. മുരളീധരനും വി.എസ്. സുനില്‍കുമാറും സുരേഷ്‌ഗോപിയും പൂരപ്പറമ്പില്‍ എത്തിയിരുന്നു.

നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ, മഞ്ഞും വെയിലും കൊള്ളാതെ രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തിയതോടെയാണ് ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്കുണര്‍ന്നത്. കണിമംഗലം ശാസ്താവിനു പിന്നാലെ നെയ്തലക്കാവ്, അയ്യന്തോള്‍, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ചെറുപൂരങ്ങള്‍ നഗരത്തിലേക്കെത്തിയതോടെ ആനയും ആരവവും ആള്‍ക്കൂട്ടവുമായി ശിവപുരിയിലാകെ പൂരം നിറഞ്ഞു.


ചെറുപൂരങ്ങള്‍ അവസാനിക്കുമ്പോഴേക്കും പഞ്ചവാദ്യത്തിന്‍റെ പഞ്ചാമൃതവുമായി കോങ്ങാട് മധുവും സംഘവും എത്തിയിരുന്നു. മഠത്തില്‍വരവിന്‍റെ പഞ്ചവാദ്യം ആസ്വദിക്കാന്‍ ആയിരങ്ങളാണു ബ്രഹ്മസ്വം മഠത്തിലേക്കുള്ള വഴിയരികില്‍ നിന്നിരുന്നത്. പിന്നീട് താളം പെരുക്കി, കാലം മുറുക്കി കൂട്ടിക്കൊട്ടു നീട്ടി കോങ്ങാട് മധു മഠത്തില്‍വരവ് അവിസ്മരണീയമാക്കി.

ഇതിനിടെ പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പില്‍നിന്ന് പാറമേക്കാവ് ഭഗവതിയും, ലോകം കാതോര്‍ക്കുന്ന ഇലഞ്ഞിത്തറമേളത്തിലേക്കു ചുവടുവയ്ക്കാന്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ സംഘവും നിരന്നുകഴിഞ്ഞിരുന്നു. പാറമേക്കാവ് ഭഗവതി കിഴക്കേഗോപുരം വഴി കടന്ന് വടക്കുന്നാഥന്‍റെ മുന്നിലെ ഇലഞ്ഞിച്ചോട്ടിലെത്തിയതോടെ പാണ്ടിയുടെ രൗദ്രതയിലേക്കു ജനം കാതോര്‍ത്തു. അപ്പോഴേക്കും പുറത്തു തിരുവമ്പാടിയും മേളം കൊട്ടിത്തുടങ്ങിയിരുന്നു.

ക്ഷേത്രമതില്‍ക്കെട്ടിനകത്തും പുറത്തും പാണ്ടിയുടെ മേളപ്പെരുമ ആളുകള്‍ ആവോളം ആസ്വദിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ ചെണ്ടയില്‍ അവസാനതാളം കൊട്ടുമ്പോഴേക്കും തെക്കേഗോപുര നടയും പരിസരവും ജനസാഗരമായി.

രാത്രിയിലും പകല്‍പ്പൂരങ്ങളുടെ തനിയാവര്‍ത്തനം. വെയിലിന്‍റെ ചൂടേല്‍ക്കാതെയുള്ള എഴുന്നള്ളിപ്പുകള്‍ക്കു കൂടുതല്‍ ജനങ്ങളും തട്ടകക്കാരും കൂടെക്കൂടും. പിന്നെ പുലര്‍ച്ചെവരെ കാത്തിരിപ്പ്, ആകാശം പങ്കിട്ടെടുത്തു തിരുവമ്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നിന്‍റെ ആകാശവര്‍ണപ്പൂരത്തിനായി. ഇന്നുച്ചയ്ക്ക് ഉപചാരം ചൊല്ലി പിരിയുന്നതുവരെ തൃശൂര്‍ നഗരത്തില്‍ കണ്ണിലും കാതിലും മണ്ണിലും വിണ്ണിലും പൂരം... പൂരം മാത്രം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.