പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന്  മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
Thursday, March 28, 2024 11:51 PM IST
കൊച്ചി: മാതാപിതാക്കളിലൊരാള്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടതാണെന്ന പേരില്‍ മിശ്രവിവാഹിതരുടെ മക്കള്‍ക്കു പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.

ക്രിസ്ത്യന്‍ വിഭാഗക്കാരനായ ഭര്‍ത്താവ് മതം മാറാതെ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി പാലാ റവന്യു ഡിവിഷണല്‍ ഓഫീസര്‍ തങ്ങളുടെ മകള്‍ക്കു പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നിരസിച്ചത് ചോദ്യംചെയ്ത് പുലയ വിഭാഗത്തില്‍പ്പെട്ട കോട്ടയം കുറുപ്പന്തറ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവ്.

പുലയ വിഭാഗക്കാരിയാണെന്നു മുമ്പ് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ സമാനമായ സാമൂഹികാവസ്ഥ അനുഭവിച്ചാണ് മകള്‍ വളര്‍ന്നതെന്നു ഹര്‍ജിയില്‍ പറയുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മാഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ ശിപാര്‍ശ ചെയ്‌തെങ്കിലും വൈക്കം തഹസീല്‍ദാര്‍ തള്ളി. തുടര്‍ന്ന് കളക്ടര്‍ക്കു പരാതി നല്‍കിയപ്പോള്‍ നടപടിക്ക് ആര്‍ഡിഒയ്ക്ക് അയച്ചു. അപേക്ഷ നിരസിച്ച് ആര്‍ഡിഒ അന്തിമ ഉത്തരവിടുകയായിരുന്നു.


പിതാവ് ക്രൈസ്തവ വിഭാഗക്കാരനായതിനാല്‍, പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന ജാതിവിവേചനമടക്കം സാഹചര്യം കുട്ടി അനുഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിയാണ് ആര്‍ഡിഒ അപേക്ഷ നിരസിച്ചത്.

ഹിന്ദുമതത്തിലെ മറ്റേതെങ്കിലും ജാതിക്കാരനുമായല്ല, മറ്റൊരു മതസ്ഥനുമായാണ് വിവാഹമെന്നതിനാല്‍ മിശ്രജാതി വിവാഹമായി കണക്കാക്കാനാകില്ലെന്നായിരുന്നു ആര്‍ഡിഒയുടെ നിലപാട്.

എന്നാല്‍, രോഗബാധിതനായി കഴിയുന്ന ഭര്‍ത്താവിനു ജോലിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ അതിദരിദ്രമായ അവസ്ഥയിലാണ് കുടുംബം കഴിയുന്നതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.