സിദ്ധാർഥന്‍റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
സിദ്ധാർഥന്‍റെ  മരണം ; സിബിഐ അന്വേഷണത്തിനുള്ള  രേഖകൾ കൈമാറി
Thursday, March 28, 2024 12:04 AM IST
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണത്തിനാവശ്യമായ എല്ലാ രേഖകളും കേരളം കൈമാറി.

സിബിഐ അന്വേഷണ വിഷയത്തിൽ ഇനി കേന്ദ്ര തീരുമാനമാണ് നിർണായകമാകുക. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്പെഷൽ സെൽ ഡിവൈഎസ്പി എസ്. ശ്രീകാന്തിന്‍റെ നേതൃത്വത്തിൽ സിബിഐയ്ക്കു കൈമാറി.

ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്ത എഫ്ഐആർ, കേസുമായി ബന്ധപ്പെട്ട മൊഴികളുടെ പകർപ്പുകൾ തുടങ്ങിയവ അടങ്ങിയ പെർഫോമ കൈമാറി. നേരത്തേ സിബിഐ അന്വേഷണത്തിനു വിട്ടുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ് കൈമാറിയത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടലുകളെ തുടർന്നാണ് ആഭ്യന്തര വകുപ്പിലെ എം സെക്ഷനിൽ നിന്ന് സിബിഐ അന്വേഷണത്തിന് ആവശ്യമായ ഫയലുകൾ കൈമാറാതിരുന്നതെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാത്ത സംസ്ഥാന സർക്കാരിനെതിരേ സിദ്ധാർഥന്‍റെ പിതാവ് സമരം നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാർ അതിവേഗ തീരുമാനങ്ങൾ എടുത്തത്. ഫയൽ കൈമാറാത്തതിനു കാരണക്കാരെന്നു കണ്ടെത്തിയ മൂന്നു വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.