ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
Thursday, March 28, 2024 12:04 AM IST
മൂവാറ്റുപുഴ: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു ക്രമക്കേട് നടത്തിയ കേസിൽ കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു.

കരാറുകാരനായ കോതമംഗലം കോയിച്ചകുടിയിൽ സണ്ണി പോളിനെയാണു ശിക്ഷിച്ചത്. ക്രമക്കേട് വഴി സംസ്ഥാന സർക്കാരിനെ 2,56,925 രണ്ടര ലക്ഷം രൂപയോളം വെട്ടിച്ച് അഴിമതി നടത്തിയെന്നാണു കേസ്.

അഴിമതി നിരോധന വകുപ്പ് പ്രകാരം മൂന്നുവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ഐപിസിയിലെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം മറ്റൊരു മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ മൂന്നാം പ്രതി അസിസ്റ്റന്‍റ് എൻജിനിയർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കെ. സുധാകരനെ കോടതി വെറുതേ വിട്ടു. എൻജിനിയർമാരായിരുന്ന രണ്ടാം പ്രതി ഫ്രാൻസിസ്, നാലാം പ്രതി ജോസഫ് എന്നിവർ നേരത്തെ മരിച്ചുപോയിരുന്നു.


2004-2005 വർഷത്തിലാണ് കേസിനാസ്പദമായ അഴിമതി നടന്നത്. വർക്ക് ബുക്കിൽ 4730000 രൂപയ്ക്ക് എൻജിനിയർമാർ ബില്ലെഴുതിയിരുന്നു. ചെയ്യാത്ത ജോലിക്ക് അധികമായി 256925 രൂപ എഴുതി കോണ്‍ട്രാക്ടറെ സഹായിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2006ൽ ഇടുക്കി വിജിലൻസ് പോലീസ് ഇൻസ്പെക്ടർ വി. വിജയനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.