ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് ചെടികൾ മൊഴി തിരുത്തി ഉദ്യോഗസ്ഥൻ
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് ചെടികൾ മൊഴി തിരുത്തി ഉദ്യോഗസ്ഥൻ
Wednesday, March 27, 2024 12:45 AM IST
എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് അന്വേഷണ സംഘം. അടുത്ത ദിവസം പ്രാഥമിക റിപ്പോർട്ട് കോട്ടയം ഡിഎഫ്ഒയ്ക്ക് നൽകുമെന്ന് സൂചന.

ഇന്നലെ കോട്ടയം ഡിഎഫ്ഒ രാജേഷ് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കഞ്ചാവ് ചെടികൾ എങ്ങനെ വന്നു, ആര് കൊണ്ടുവന്നു എന്നതു സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഇതുവരെ നടന്ന അന്വേഷണത്തിൽ ലഭ്യമായിട്ടില്ല.

മൊഴി തിരുത്തി

കഞ്ചാവ് ചെടികൾ കൊണ്ടുവന്ന് വച്ചത് താൻ ആണെന്ന് റേഞ്ച് ഓഫീസർ ബി.ആർ. ജയന് മൊഴി നൽകിയ റെസ്‌ക്യൂ വാച്ചർ അജേഷ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ആ മൊഴി തിരുത്തി. റേഞ്ച് ഓഫീസർ ഭീഷണിപ്പെടുത്തി പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതാണെന്ന് അജേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

മൂന്ന് വെള്ളക്കടലാസുകളിൽ തന്നെക്കൊണ്ട് നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങിയെന്നും ഈ കടലാസിൽ പിന്നീട് താൻ അറിയാതെ മൊഴി എഴുതി റേഞ്ച് ഓഫീസർ നൽകിയതാണെന്നും വാച്ചർ പറഞ്ഞു. തനിക്ക് എതിരെ ഉള്ള പരാതികൾ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് കഞ്ചാവ് ചെടികൾ താൻ വച്ചതെന്ന് മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ അജേഷ് അറിയിച്ചു.

കോട്ടയം സ്വദേശിയായ അജേഷിന് വീടിന് അടുത്തുള്ള ഒരു സുഹൃത്ത് ആണ് കഞ്ചാവ് ചെടികൾ നൽകിയതെന്ന് റേഞ്ച് ഓഫീസർ നൽകിയ വീഡിയോ മൊഴിയിലും റിപ്പോർട്ടിലുമുണ്ട്. അജേഷിന്‍റെ ഈ മൊഴിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അജയ്, ബീറ്റ് ഓഫീസർ സാം കെ. സാമുവെൽ, മൂന്ന് വനിതാ ബീറ്റ് ഓഫീസർമാർ എന്നിവർക്ക് കഞ്ചാവ് വളർത്തുന്നത് അറിയാമായിരുന്നുവെന്നും ഇവരും താനും ചേർന്നാണ് ചെടികൾ നശിപ്പിച്ചതെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴിയാണ് അജേഷ് നിഷേധിച്ചിരിക്കുന്നത്. വനിതാ ഓഫീസർമാരിൽ ഒരാൾ പ്ലാച്ചേരി ഓഫീസിലല്ലെന്നും മുക്കുഴി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെന്നുമുള്ളത് അജേഷിന്‍റെ ആദ്യ മൊഴി വിശ്വാസയോഗ്യമല്ലെന്ന സംശയം സൃഷ്ടിച്ചിട്ടുണ്ട്.

ആ സംഭാഷണം തന്‍റെയല്ല


കഞ്ചാവ് ചെടികൾ വളർത്തുന്നത് തനിക്ക് അറിയാമെന്നുള്ള ഫോൺസംഭാഷണം വ്യാജമാണെന്ന് പ്ലാച്ചേരി സ്റ്റേഷന്‍റെ ചുമതല വഹിക്കുന്ന ഹൗസ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അജയ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് റേഞ്ച് ഓഫിസർ ബി ആർ ജയൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ഓഫീസിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് ചെടികൾ ഉണ്ടെന്ന് അറിയാമെന്ന് ബി.ആർ. ജയനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആർ. അജയ് പറയുന്നതുൾപ്പെടെയാണ് ഓഡിയോ ക്ലിപ്പിലുള്ളത്. എന്നാൽ ഈ സംഭാഷണം തന്‍റെ അല്ലെന്നും കോൾ ലിസ്റ്റ് പരിശോധിക്കാമെന്നും ആർ. അജയ് അറിയിക്കുകയായിരുന്നു.

തീയതി തെറ്റിച്ച്

കഞ്ചാവ് ചെടികൾ തന്‍റെ കീഴിലുള്ള പ്ലാച്ചേരി ഓഫീസിൽ ഉദ്യോഗസ്ഥർ രഹസ്യമായി വളർത്തി എന്നും തുടർന്ന് ഉദ്യോഗസ്ഥർ തന്നെ അതു നശിപ്പിച്ചുവെന്നും റേഞ്ച് ഓഫീസർ ബി.ആർ. ജയൻ റിപ്പോർട്ട് നൽകിയത് ഇദ്ദേഹത്തെ സ്ഥലം മാറ്റിയ ശേഷം ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മോശമായി പെരുമാറിയെന്നും തുടർച്ചയായി സ്ത്രീത്വത്തെ അവഹേളിക്കുന്നെന്നും ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ നൽകിയ പരാതിയിൽ അന്വേഷണത്തെ തുടർന്നാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്.

കഞ്ചാവ് ചെടികൾ സംബന്ധിച്ച് റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ടിലെ തീയതി മാർച്ച്‌ 16 ആണ്. എന്നാൽ, റിപ്പോർട്ട് ഇമെയിൽ ആയി സമർപ്പിച്ചത് 21നാണ്. 19നാണ് ജയനെ എരുമേലി റേഞ്ച് ഓഫീസർ സ്ഥാനത്ത് നിന്ന് മലപ്പുറം നിലമ്പൂർ സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയത്. മാർച്ച്‌ 19ന് എരുമേലിയിൽ പകരം ചുമതല ലഭിച്ച റേഞ്ച് ഓഫീസറോട് ഉടനെ ചാർജ് എടുക്കരുതെന്ന് ഫോണിൽ ആവശ്യപ്പെട്ട് സമ്മതിപ്പിച്ച ശേഷം റേഞ്ച് ഓഫീസറായി ജയൻ ജോലിയിൽ തുടർന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഫോറസ്റ്റ് ഓഫീസിൽ കഞ്ചാവ് കൃഷി ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇങ്ങനെ തെറ്റായ പ്രചാരണം നടന്നതിന് പിന്നിൽ റേഞ്ച് ഓഫീസർ ജയൻ മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.