മാട്ടുപ്പെട്ടി പവർ ഹൗസിൽ ചോർച്ച
Wednesday, January 18, 2017 3:43 PM IST
മൂന്നാർ: മാട്ടുപ്പെട്ടി പവർ ഹൗസിലെ ഇൻ സ്റ്റോക്ക് പൈപ്പിൽ ചോർച്ച കണ്ടെത്തിയതു മേഖലയിൽ പരിഭ്രാന്തി പടർത്തി. മാട്ടുപ്പെട്ടി ഡാമിനോടു ചേർന്നുള്ള പവർ ഹൗസിലേക്കു വെള്ളമെത്തിക്കുന്ന ഇൻ സ്റ്റോക്ക് പൈപ്പിലാണു ചോർച്ച കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു പൈപ്പിൽ ചോർച്ച കണ്ടത്. പൈപ്പിലെ ചോർച്ചയിലൂടെ വെള്ളം മുറിയിൽ കെട്ടിനിന്നതോടെയാണു ജീവനക്കാർ ചോർച്ച ശ്രദ്ധിച്ചത്. തുടർന്ന് മുറിയിലെ വെള്ളം വറ്റിക്കുന്നതിന് മൂന്നാറിലെ അഗ്നിശമനസേനയുടെ സഹായം തേടി. ഫയർ ഫോഴ്സ് എത്തിയാണു മുറിയിലെ വെള്ളം വറ്റിച്ചു ചോർച്ച കണ്ടെത്തിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.

പൈപ്പ് രാത്രി വൈകിയും നന്നാക്കാനുള്ള ശ്രമത്തിലാണു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ, വേണ്ടത്ര ജീവനക്കാരില്ലാത്തതും സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ചോർച്ച പരിഹരിക്കുന്നതിനു തടസമാകുന്നുണ്ട്.


മാട്ടുപ്പെട്ടി ഡാമിൽനിന്നുമെത്തുന്ന വെള്ളം മൂന്നാറിലെത്തിയ ശേഷം മുതിരപ്പുഴയാറിലാണ് എത്തിച്ചേരുന്നത്. 55.4 മില്യണ്‍ ക്യുബിക് മീറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്നതാണു മാട്ടുപ്പെട്ടി ഡാം ഒരു ദിവസം രണ്ടു മെഗാവാട്ട് വരെ വൈദ്യുതി ഉല്പാദിക്കാനാവുന്ന മാട്ടുപ്പെട്ടി പവർ ഹൗസിൽ കണ്ടെത്തിയ ചോർച്ച മേഖലയിൽ അല്പനേരം പരിഭ്രാന്ത്രി പടർത്തി.

1953 ലാണ് മാട്ടുപ്പെട്ടി ഡാം നിർമിച്ചത്. കാലവർഷവും തുലാമഴയും മുൻവർഷങ്ങളിലേക്കാൾ ദുർബലമായത് മാട്ടുപ്പെട്ടി ഡാമിൽ ഇത്തവണ വേണ്ടത്ര ജലം സംഭരിക്കാനായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.