ഡല്‍ഹിയില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Tuesday, August 13, 2013 3:15 AM IST
കടുത്തുരുത്തി: ഡല്‍ഹിയില്‍ നഴ്സായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്െടത്തിയതായി നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കടുത്തുരുത്തി പാലകര പുഷ്പകത്ത് സെബാസ്റ്യന്റെ മകള്‍ ബെനിറ്റ സെബാസ്റ്യനെയാണ് (23) ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്.

ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി യിലെ ബിഎസ്സി നഴ്സായിരുന്നു ബെനിറ്റ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുള്ള ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഹോസ്റലിലെ മറ്റു പെണ്‍കുട്ടികള്‍ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ബെനിറ്റയെ മരിച്ച നിലയി ല്‍ കണ്െടത്തിയത്. ഒറ്റയ്ക്കു താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്െടത്തിയതെന്നു കൂട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഹോസ്റല്‍ പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ചത്തെ ഡ്യൂട്ടിക്കു ശേഷം മടങ്ങിയ ബെനിറ്റയ്ക്കു ഞായറാഴ്ച ഡ്യൂട്ടിയില്ലായിരുന്നു.

ഞായറാഴ്ച രാത്രി പത്തു മണിവരെ ഹാളിലിരുന്നു ബെനിറ്റ ടി വി കണ്ടിരുന്നതായി കൂട്ടുകാരികള്‍ പറയുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഈവനിംഗ് ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. ഗംഗാറാം ആശുപത്രിയിലെ പഠനത്തിനു ശേഷം ഇവിടെ തന്നെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വാര്‍ഡില്‍ ജോലി നോക്കിയിരുന്ന ബെനിറ്റ രണ്ടു മാസം മുമ്പാണ് റിക്കവറി സെക്ഷനിലേക്കു ഡ്യൂട്ടി മാറിയത്. എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ബെനിറ്റയെ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും നല്ലത് മാത്രമെ പറയാനുള്ളു.

എന്നാല്‍ മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് കൂട്ടുകാരും സഹപ്രവര്‍ത്തകരും പറയുന്നത്. കൂട്ടുകാര്‍ തന്നെയാണ് നാട്ടിലുള്ള മാതാപിതാക്കളെ മരണ വിവരം അറിയിച്ചത്. മാതാവ് നിര്‍മല. ബിറ്റു ഏക സഹോദരനാണ്.