ഡൽഹിയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ
Wednesday, March 27, 2024 10:11 AM IST
ന്യൂഡൽഹി: അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നും 80 കോടി രൂപ വിലമതിക്കുന്ന 15 കിലോഗ്രാം ഹെറോയിൻ ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ കണ്ടെടുത്തു.

മണിപ്പൂർ സ്വദേശികളായ ദില്ലി റാം (31), പ്രകാശ് പൗഡ്യേൽ (30), അർജുൻ (27), പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജയ് കുമാർ സാഹ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്ന് സംഘം മണിപ്പൂരിൽ നിന്ന് വാങ്ങിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പൗഡിയേലും റാമും അർജുനും കഴിഞ്ഞ മൂന്ന് വർഷമായി അനധികൃത മയക്കുമരുന്ന് കടത്ത് നടത്തി വരികയായിരുന്നു. മണിപ്പുർ, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും അന്തർസംസ്ഥാന മയക്കുമരുന്ന് കാർട്ടൽ സജീവമാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.