കള്ളക്കേസെടുത്താൽ പോലീസ് പാപഭാരം അനുഭവിക്കുമെന്ന് എം.ടി. രമേശ്‌
Sunday, July 7, 2024 7:30 AM IST
തൃശൂർ: ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ പോലീസ് എടുത്തതു കള്ളക്കേസാണെന്നും സംസ്ഥാനസർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അതിന്‍റെ പാപഭാരം അവർതന്നെ അനുഭവിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ്.

ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിനെതിരെ പോലീസ് കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ച് ബിജെപി നടത്തിയ ഡിഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്.

ജില്ലാ പോലീസ് മോധാവിയും മറ്റും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അനീഷ്കുമാറിനെതിരെയുള്ള കേസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ മിന്നുംജയത്തിൽ വിറളിപൂണ്ട ഇടതുപക്ഷം, തൃശൂർ ജില്ലയിൽ ബിജെപിയെ ഭയപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. അതു വിലപ്പോവില്ല. രാഷ്ട്രീയപ്രതിയോഗികൾക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ നിയമപരമായിമാത്രമല്ല രാഷ്ട്രീയപരമായും നേരിടുമെന്നും എം.ടി.രമേശ് പറഞ്ഞു.

ഡിഐജി ഓഫീസ് മാർച്ചിനു ബിജെപി, മഹിളാമോർച്ച നേതാക്കൾ നേതൃത്വം നൽകി. ശക്തമായ പോലീസ് സന്നാഹമാണ് മാർച്ചിനെ നേരിടാൻ ഒരുക്കിയിരുന്നത്. മാർച്ച് ആരംഭിക്കും മുൻപുതന്നെ ഹൈറോഡ് പോലീസ് ബ്ലോക്ക് ചെയ്തു. ഡിഐജി ഓഫീസിനുമുന്നിൽ ബാരിക്കേഡുകൾ നിരത്തി റോഡ് അടച്ചു. മാർച്ച് പോലീസ് തടയുകയും തുടർന്ന് മാർച്ചിനുനേരേ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.


ജനകീയസമരങ്ങളെ ചോരയിൽ മുക്കരുത്: വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

തൃശൂർ: അനീഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചാർത്തി കാപ്പയിലൂടെ നാടുകടത്താനുള്ള പിണറായി പോലീസിന്‍റെ ഭരണകൂടഭീകരതയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മഹിളകൾ അടക്കമുള്ള പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജും ജലപീരങ്കിയും ഉപയോഗിച്ച് നരനായാട്ടു നടത്തിയ പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി പാലക്കാട് മേഖലാ അധ്യക്ഷനും തൃശൂർ ജില്ലാ പ്രഭാരിയുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ.

കള്ളക്കേസുകൾ തുടരാനാണ് ഭാവമെങ്കിൽ ശക്തമായി നേരിടും. നിയമപരമായും രാഷ്ട്രീയമായും നേരിടും. ജനകിയസമരങ്ങളെ ചോരയിൽ മുക്കി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ ശക്തമായി തിരിച്ചടിക്കും. ജനകീയകോടതിയിൽ തോറ്റതിനു ബിജെപിയുടെ ജില്ലാ പ്രസിഡന്‍റിന്‍റെ നെഞ്ചത്തുകേറി നിരങ്ങിയാൽ നിർത്തേണ്ടിടത്തു നിർത്താൻ ഈ പ്രസ്ഥാനത്തിനറിയാം. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

സ്വന്തം ലേഖകൻ