ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കി
Saturday, July 6, 2024 1:31 AM IST
മണ്ണുത്തി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മാടക്കത്തറയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 310 പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിച്ചു.

ഫാം സ്ഥിതി ചെയ്യുന്ന സഥലത്താണ് പന്നികളെ ശാസ്ത്രീയ മായി സംസ്കരിച്ചത്. കട്ടിലപ്പൂവം ബാബുവെളിയത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലുള്ള 35 അംഗ ആർആർടി സംഘമാണ് പന്നികളെ കൊന്നൊടുകിയത്. അതേസമയം ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർരോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗബാധിതപ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിതമേഖലയിലേക്ക്കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചപന്നിഫാമിൽനിന്നും മറ്റുഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.


തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയുംഅനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന തുടങ്ങി.

ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയുടെ പ്രതിരോധത്തിൽനിന്നും വ്യത്യസ്തമാണ്.

പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റുമൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.