കരുണാപുരം ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്തത് ചെളിവെള്ളം
Sunday, May 5, 2024 3:27 AM IST
നെടുങ്കണ്ടം: കുടിവെള്ളമെന്ന പേരിൽ കരുണാപുരം ഗ്രാമ പഞ്ചായത്ത് ചെളിവെള്ളം വിതരണം ചെയ്തതായി ആക്ഷേപം. പഞ്ചായത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ തുണി കഴുകാൻ പോലും കഴിയില്ല.

വേനൽ കടുത്തതോടെ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നവർക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് കരാർ നൽകുകയാണ് ചെയ്യുന്നത്. ഈ കരാറുകാർ കഴിഞ്ഞ ദിവസം കരുണാപുരം പഞ്ചായത്ത് ഒന്നാംവാർഡിൽ വിതരണം ചെയ്ത കുടിവെള്ളമാണ് ഗുണ നിലവാരമില്ലാത്തതായത്.

രാത്രിയിൽ ഇറക്കിയതിനാൽ പലർക്കും വെള്ളത്തിന്‍റെ ഗുണനിലവാരം മനസിലായില്ല. വെള്ളം രാവിലെ ഉപയോഗിക്കാൻ എടുത്തപ്പോഴാണ ദുർഗന്ധം വമിക്കുന്നതും ചെളിനിറഞ്ഞതു മായ വെള്ളമാണ് എത്തിച്ചിരി ക്കുന്നതെന്നു മനസിലായത്. ഇത് കൊണ്ട് പാത്രം പോലും കഴുകാൻ കഴിയില്ല. വലിയ ദുർഗന്ധമാണ് ഉണ്ടാകുന്നത്.

ഇതിനെതിരേ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസകൾ.