കെപി റോഡില്‍ കൊലയാളി ടിപ്പറുകളുടെ മരണപ്പാച്ചില്‍
Wednesday, March 27, 2024 11:56 PM IST
ചാരുംമൂട്: കായംകുളം-പുനലൂര്‍ കെ.പി. റോഡില്‍ ടിപ്പര്‍ലോറികളുടെ മരണപ്പാച്ചില്‍ യാത്രക്കാരുടെ ജീവനു ഭീഷണിയായി. നിരവധി ജീവനുകളാണ് നിരത്തുകളിൽ പൊലിയുന്നത്. ടിപ്പര്‍ലോറികളുടെ അമിതവേഗം കാരണം അപകടം ഇപ്പോൾ നിത്യസംഭവമായി മാറി.

അപകടത്തില്‍പ്പെടുന്നവരില്‍ കൂടുതല്‍പേരും ഇരുചക്രവാഹന യാത്രക്കാരാണ്. വെട്ടിക്കോട് അമ്പനാട്ടു ജംഗ്‌ഷനു സമീപം കഴിഞ്ഞദിവസം ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ കണ്ണനാകുഴി കണ്ണമ്പള്ളിൽ വർഗീസ് ഡാനിയേൽ മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഒരാഴ്ച മുമ്പ് ആശാന്‍കലുങ്ക് ജംഗ്‌ഷനു സമീപമുള്ള വളവില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുൾപ്പെടെ ഭീഷണിയായി സ്‌കൂള്‍ സമയത്തുപോലും ടിപ്പർ ലോറികള്‍ നിയന്ത്രണമില്ലാതെ ഓടുകയാണ്.

നൂറനാട് സിബിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൂറനാട് എരുമക്കുഴി ഗവൺമെന്‍റ് എല്‍പി സ്‌കൂള്‍, പറയംകുളം കൊട്ടയ്ക്കാട്ടുശേരിക്കര എല്‍പി സ്‌കൂള്‍, ചാരുംമൂട് സെന്‍റ് മേരീസ് എല്‍പി സ്‌കൂള്‍, താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെട്ടിക്കോട് സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെ.പി. റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു വകവയ്ക്കാതെയാണ് സ്വകാര്യബസുകളുടെയും കെഎസ്ആര്‍ടിസി ബസുകളുടെയും അമിതവേഗതയിലുള്ള മത്സര ഓട്ടം.

കെ.പി. റോഡില്‍ ചെമ്മണ്ണും പാറയും കയറ്റിയാണ് ലോറികള്‍ നിയന്ത്രണമില്ലാതെ പായുന്നത്. ചെമ്മണ്ണ് കയറ്റിയ ലോറികളില്‍നിന്നുള്ള മണ്ണ് റോഡിലേക്കും പിന്നാലെ വരുന്ന ഇരുചക്രവാഹനയാത്രക്കാരുടെ കണ്ണിലും മറ്റും വീഴുന്നത് അപകടമുണ്ടാക്കുന്നു.

അനുവദനീയമായ അളവില്‍ കൂടുതല്‍ ചെമ്മണ്ണും പാറയുമാണ് ലോറികളില്‍ നിറയ്ക്കുന്നത്. നിയമങ്ങള്‍ പാലിക്കാതെയാണ് ചില ലോറി ഡ്രൈവര്‍മാര്‍ മറ്റു വാഹനങ്ങളെ മറികടക്കുന്നത്. ചാരുംമൂട് ജംഗ്‌ഷനിലെ ഗതാഗതസിഗ്നല്‍ പോലും അവഗണിച്ചാണ് പലപ്പോഴും ലോറികള്‍ ഓടുന്നത്.

ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നു കായംകുളം ഭാഗത്തേക്ക് ചെമ്മണ്ണ് കൊണ്ടുപോകുന്നത്.

കൊല്ലം, അടൂര്‍, കായംകുളം, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ, കെഎസ്ആർടിസി ബസുകള്‍ തിരക്കേറിയ ചാരുംമൂട് ജംഗ്‌ഷനിൽ രാവിലെ നിര്‍ത്തിയിട്ട് യാത്രക്കാരെ കറ്റുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നു. പോലീസും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരാതികളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധന നടത്തുവാന്‍ എത്തുന്നത്. കെ.പി. റോഡില്‍ 24 മണിക്കൂറും ഹൈവേ പെട്രോളിംഗ് പോലീസ് ഉണ്ടെങ്കിലും നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരിതി.

അപകട നിയന്ത്രണ പദ്ധതിപ്രഖ്യാപനത്തിൽ ഒതുങ്ങി

ചാരുംമൂട്: കായംകുളം-പുനലൂര്‍ സംസ്ഥാനപാതയിലെ അപകട നിയന്ത്രണ പദ്ധതികള്‍ പ്രഖ്യാപനത്തിൽ മാത്രമായി. കെപി റോഡില്‍ ആദിക്കാട്ടുകുളങ്ങര മുതല്‍ കുറ്റിത്തെരുവ് വരെയുള്ള ഭാഗത്താണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. കെപി റോഡിലെ ആശാന്‍കലുങ്ക് ജംഗ്‌ഷനു സമീപം കൊടുംവളവില്‍ റോഡിനോടു ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോർമർ മാറ്റണമെന്ന ആവശ്യത്തിനു പരിഹാരമുണ്ടായിട്ടില്ല. ഇവിടെ റോഡ് വീതികൂട്ടി നവീകരിച്ചതോടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.

ചാരുംമൂട് ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യബസുകളുടെ മത്സരഓട്ടം തടയാന്‍ പഞ്ചിംഗ് ഏര്‍പ്പെടുത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പോലീസിന്‍റെയും തീരുമാനം നടപ്പായിട്ടില്ല. പലസ്ഥലങ്ങളിലും കെ.പി റോഡിലേക്ക് ഇറക്കിയുള്ള അനധികൃത കൈയേറ്റങ്ങള്‍ അപകടങ്ങള്‍ക്കും ഗതാഗതതടസം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

കെ.പി. റോഡില്‍ ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിനെതിരേ പോലീസും മോട്ടോര്‍വാഹന വകുപ്പും പരിശോധന നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.