നവീകരണ പദ്ധതികളില്ല : വീർപ്പുമുട്ടി ടികെ റോഡ്
Monday, June 17, 2024 4:10 AM IST
പത്തനംതിട്ട: സംസ്ഥാന പാതയായ തിരുവല്ല-കുന്പഴ റോഡിന് (ടികെ റോഡ്) വികസന പദ്ധതികളില്ല. വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന ടികെ റോഡ് വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

എംസി റോഡിനെയും പിഎം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടികെ റോഡിന്‍റെ ദൈർഘ്യം 34 കിലോമീറ്ററാണ്. തിരുവല്ലയിൽ എംസി റോഡിൽനിന്നാരംഭിച്ച് കുന്പഴയിൽ മലയോര പാതയായ പുനലൂർ-മൂവാറ്റുപുഴ പാതയിൽ ചെന്നെത്തുന്നു.

പിഎം റോഡിലൂടെ അന്തർസംസ്ഥാന ബന്ധവും പാതയ്ക്കുണ്ട്. 2010-15 കാലയളവിലാണ് ടികെ റോഡിൽ നവീകരണം നടന്നത്. നിലവിലെ വീതിയിൽ ബിഎം ബിസി ടാറിംഗ് നടത്തിയിരുന്നു. അതിനുശേഷം പ്രധാനപ്പെട്ട ജോലികളൊന്നും നടത്തിയിട്ടില്ല. അഞ്ച് വർഷ കരാർ നിലവിലിരുന്നതിനാൽ വികസന പദ്ധതികളും ആലോചിച്ചില്ല.

സമീപകാലത്ത് ഏറ്റവുമധികം വാഹനത്തിരക്ക് വർധിച്ച പാതകളിലൊന്നാണ് ടികെ റോഡെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ ദൃശ്യമാകുന്നത്.

മലയോര ജില്ലയായ പത്തനംതിട്ടയിൽനിന്നും തിരുവല്ലയിലെത്തി കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കു പോകേണ്ട മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.

പത്തനംതിട്ട ജില്ലയിലെ മൂന്ന് മെഡിക്കൽ കോളജുകളിലേക്കും കോട്ടയം മെഡിക്കൽ കോളജിലേക്കുമുള്ള പാതയും ഇതാണ്. പലയിടത്തും റോഡ് വെട്ടിപ്പൊളിഞ്ഞു തുടങ്ങി. കുണ്ടുംകുഴിയും ധാരാളം. പാതയോരങ്ങൾ കാടുകയറിയതു കാരണം വീതിക്കുറവുമുണ്ട്.

35 ഉപറോഡുകൾ സന്ധിക്കുന്നു

കുന്പഴ മുതൽ തിരുവല്ല വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ 35 ഉപറോഡുകൾ വിവിധ ജംഗ്ഷനുകളിലായി ടികെ റോഡുമായി ചേരുന്നുണ്ട്. ഇവയിൽ 15 റോഡുകളും പത്തനംതിട്ട-കോഴഞ്ചേരി പാതയിലാണ്.

കോഴഞ്ചേരി-തിരുവല്ല ഭാഗത്ത് 20 റോഡുകൾ ചേരുന്നുണ്ട്. പത്തനംതിട്ട, ഇലന്തൂർ, കോഴഞ്ചേരി, പുല്ലാട്, കുന്പനാട്, ഇരവിപേരൂർ, വള്ളംകുളം എന്നിങ്ങനെ പ്രധാന ജംഗ്ഷനുകളും ടൗണുകളും കടന്നാണ് പാത പോകുന്നത്.

ഇവിടങ്ങളിലെ തിരക്കും സന്ധിക്കുന്ന പ്രധാന റോഡുകളും ടികെ റോഡിലെ യാത്രയെ സാരമായി ബാധിക്കുന്നു. വീതിക്കുറവാണ് റോഡിന്‍റെ പ്രധാന പ്രശ്നം. രണ്ടുവരി പാതയാണെങ്കിലും പലയിടങ്ങളിലും വീതി നന്നേ കുറവാണ്. അടിയന്തര ഘട്ടങ്ങളിൽ പോലും വാഹനങ്ങൾക്ക് ഓവർടേക്കിംഗ് സാധ്യമല്ലാത്ത സ്ഥിതിയുണ്ട്.

പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ബസുകൾ തിരുവല്ലയിലേക്കും മറ്റുമാ കടന്നുപോകുന്ന പാതയിൽ വാഹനങ്ങളുടെ നീണ്ടനിര സ്വാഭാവികമാണ്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ, സ്വകാര്യബസുകൾ, ലിമറ്റിഡ് സ്റ്റോപ്പ് ബസുകൾ എന്നിവ അടക്കം പ്രതിദിനം അഞ്ഞൂറോളം ബസുകൾ പാത ഉപയോഗപ്പെടുത്തുന്നുണ്ട്.


ഭാരവാഹനങ്ങൾക്കും കുറവില്ല

നിർമാണ സാമഗ്രികളുമായി പായുന്ന ടിപ്പറുകൾ, ടോറസുകൾ, തടി ലോറികൾ, ചരക്ക് ലോറികൾ എന്നിവ ടികെ റോഡിൽ ഇടമുറിയാതുണ്ടാകും. രാപ്പകൽ ഭേദമെന്യേ ഇവ നിരത്തുകളിൽ നിന്നൊഴിയാറില്ല. ഇതിനൊപ്പമാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ഭാഗത്തേയ്ക്കു വിവിധ ആവശ്യങ്ങൾക്ക് പോയിവരുന്നവരുടെ തിരക്ക്. റോഡിലെ വളവുകൾ, കയറ്റിറക്കങ്ങൾ എന്നിവയും സുഗമമായ യാത്രയ്ക്കു തടസമാണ്.

വാര്യാപുരം കൊല്ലൻപടി പാലം, ഇലന്തൂർ ബ്ലോക്ക്‌ ഓഫീസിന് സമീപമുള്ള പാലം, തണുങ്ങാട്ടിൽപാലം, തോട്ടപ്പുഴശേരി വില്ലേജ് ഓഫീസ് പടി പാലം, മുട്ടുമൺ കനാൽ പാലം, ഇരവിപേരൂർ പോസ്റ്റ്‌ ഓഫീസ് പടി പാലം, പാടത്തുപാലം, കറ്റോട് പാലം ഉൾപ്പെടെ തോടിനും, കനാലിനും കുറുകെ തുടങ്ങി എട്ട് ചെറിയപാലങ്ങൾ വീതി കൂട്ടേണ്ട കാലം അതിക്രമിച്ചു.

ഇലന്തൂർ, തെക്കേമല, കോഴഞ്ചേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ, തോട്ടഭാഗം, കറ്റോട്, മഞ്ഞാടി ജംഗ്ഷനുകളിലെ ഗതക്കുരുക്കും മറ്റൊരു പ്രശ്നമാണ്. അനന്തമായി നീളുന്ന കോഴഞ്ചേരി പാലം നിർമാണവും ടികെ റോഡിന്‍റെ വികസനത്തെ ബാധിച്ചു.

പുതിയ പാലം യാഥാർഥ്യമായാൽ കോഴഞ്ചേരിയിൽ വൺവേ നിലവിൽ വരുന്നതോടെ യാത്രാബുദ്ധിമുട്ടിനു വലിയ ഒരു അളവു വരെ പാലം ഒരു പരിഹാരമാകേണ്ടതാണ്.

വാര്യാപുരം, കാരൂർ, ഇലന്തൂർ ബ്ലോക്ക്‌ ഓഫീസ് പടി, തുണ്ടഴം, ട്രൈഫന്‍റ് ജംഗ്ഷൻ, തെക്കേമല, മാരാമൺ, മുട്ടുമൺ കനാൽ പാലത്തിനു സമീപം, കുന്പനാട് ഹെബ്രാൻപുരം, കല്ലുമാലിപ്പടി, വള്ളംകുളം പാലത്തിനു സമീപം, കറ്റോട്, മീന്തലക്കര, മഞ്ഞാടി എന്നിവിടങ്ങളിലെ റോഡിന്‍റെ കൊടുംവളവുകളും ചില ഭാഗത്തെ റോഡിന്‍റെ കയറ്റിറക്കങ്ങളും തുടരുകയാണ്.

നിരവധി അപകടങ്ങൾ നടന്ന വാര്യാപുരം വളവ് നേരെയാക്കാൻ പല പദ്ധതികളും തയാറാക്കിയെങ്കിലും ഒന്നും നടന്നിട്ടില്ല.

ഇരവിപേരൂർ-തിരുവല്ല താണ്ടാൻ അരമണിക്കൂർ

തിരക്കുള്ള സമയത്ത് ഇരവിപേരൂരിൽനിന്നും ഒന്പതു കിലോമീറ്ററകലെയുള്ള തിരുവല്ല വരെ എത്താൻ വേണ്ടിവരുന്നത് അര മണിക്കൂറാണ്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്നും ട്രെയിനിൽ പോകേണ്ടവർ, വിവിധ ആശുപത്രി ആവശ്യത്തിനു പോകുന്നവർ ഇവരൊക്കെ കുരുക്കിൽപ്പെടുന്നത് പതിവായി.

റോഡിന്‍റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കുമാണ് പ്രധാന പ്രശ്നം. ടിപ്പറുകളും ടോറസുകളുമടക്കമുള്ള ലോഡ് വാഹനങ്ങളും ചില സ്വകാര്യ ബസുകളും വഴിമുടക്കികളായി മിക്കപ്പോഴും നിരത്തുകളിൽ കാണും. അത്യാവശ്യയാത്രകൾക്ക് ഇടങ്കോലിടുന്നത് ഇത്തരം വാഹനങ്ങളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.