ചേകാടി-ഉദയക്കര റോഡ് റീ ടാർ ചെയ്യാൻ നടപടി വേണമെന്ന്
Saturday, May 4, 2024 6:54 AM IST
പുൽപ്പള്ളി: പാളക്കൊല്ലി-ഉദയക്കര-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ കർണാടകയിലേക്കടക്കം പോകാൻ ആളുകൾ ഏറെ ഉപയോഗിക്കുന്ന ഈ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു.

നിരവധി വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന റോഡാണിത്. റോഡ് ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഉദയക്കര മുതൽ ചേകാടി വരെ ഏഴു കിലോമീറ്ററോളം ദൂരം പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്.

കെഎസ്ആർടിസി ബസ് ഉൾപ്പെടെ രണ്ട് സ്വകാര്യ ബസും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വന്യജീവികൾ വിഹരിക്കുന്ന കാടാണിത്.

റോഡ് തകർന്നത് കാരണം വന്യമൃഗങ്ങളുടെ മുന്നിൽ പെട്ടാൽ വാഹനം തിരിക്കാനും മറ്റും പറ്റാത്ത അവസ്ഥയാണ്. റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.