വരൾച്ച: കൃഷി നശിച്ച മുഴുവൻ കർഷകരുടെയും കൃഷിയിടങ്ങൾ സന്ദർശിക്കണമെന്ന്
Wednesday, May 15, 2024 5:07 AM IST
പുൽപ്പള്ളി: വരൾച്ചയും കൃഷിനാശവുമുണ്ടായ മുഴുവൻ കർഷകരുടെയും കൃഷിയിടം സന്ദർശിച്ച് നഷ്ടം കണക്കാക്കാൻ കൃഷി വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലായി വ്യാപകമായ രീതിയിൽ കർഷകരുടെ കുരുമുളക്, കാപ്പി,

കമുക്, ഏലം, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ കരിഞ്ഞുണങ്ങിയിട്ടും കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം കൃഷി നാശമുണ്ടായ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ തയാറായില്ല.

കൃഷി വകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടേയും അസി. ഡയറക്ടറുടേയും നേതൃത്വത്തിൽ രണ്ട് തവണ മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, കുന്നത്തുകവല, സീതാമൗണ്ട് പ്രദേശങ്ങളിൽ സന്ദർശനം നടത്തിയെങ്കിലും വരൾച്ചമൂലം കൃഷി നശിച്ച മറ്റുപ്രദേശങ്ങളിൽ സംഘം സന്ദർശിച്ചിരുന്നില്ല. വരൾച്ചയിൽ കൃഷി നശിച്ച പല പ്രദേശങ്ങളും കൃഷി വകുപ്പ് സന്ദർശിക്കാതതുമൂലം നാശനഷ്ടത്തിന്‍റെ കണക്ക് തിട്ടപ്പെടുത്താൻ കൃഷി വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കർഷകരുടെ കൃഷി നാശം സംബന്ധിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃഷി ഭവൻ മുഖേന അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചുവെങ്കിലും ഇതുവരേയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മേഖലയിൽ വേനൽമഴ ലഭിച്ചതോടെ കൃഷിയിടങ്ങൾ വീണ്ടും പച്ചപ്പണിഞ്ഞ് തുടങ്ങിയിരിക്കുകയാണ്.

ഇനി പരിശോധിക്കുന്ന സംഘങ്ങൾക്ക് യഥാർഥ വരൾച്ച കണ്ടെത്താൻ കഴിയില്ല. ഇതുമൂലം പല കർഷകർക്കും കൃഷി നാശത്തിന്‍റെ ആനുകൂല്യം പോലും ലഭിക്കാത്ത അവസ്ഥയാണ്. ജൂണ്‍ നാലുവരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതിന് കഴിയില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

ഇതുമൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയാണ്. അടിയന്തരമായി സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി ജില്ലയിലെ ജനപ്രതിനിധികൾ കൃഷി നാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം വാങ്ങിനൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.

വരൾച്ചാ മേഖലയെ ദുരന്തമേഖലയായി പ്രഖ്യാപിച്ച് കർഷകർക്ക് ആശ്വാസമായ സഹായങ്ങൾ നൽകുന്നതിന് സർക്കാർ തയാറാകണമെന്നും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കൃഷി നാശമുണ്ടായ മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ച് കൃഷി നാശം തിട്ടപ്പെടുത്താൻ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.