ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി
Thursday, May 9, 2024 7:32 AM IST
മലപ്പുറം: ആദിവാസി സമൂഹത്തിന്‍റെയും വയോജനങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി നടപ്പാക്കുന്ന ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതികളുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ബി. സ്നേഹലത നിര്‍വഹിച്ചു.

ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സൗജന്യ നിയമ സഹായം നല്‍കുകയുമാണ് ഗോത്ര നീതി പദ്ധതി ലക്ഷ്യമിടുന്നത്. വായോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടാണ് വാത്സല്യധാര പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി വയോജനങ്ങള്‍ക്ക് നിയമ അവബോധം നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ ഇത്തരം ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത്.

ചടങ്ങില്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ചെയര്‍മാനുമായ കെ. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എംഎസിടി ജഡ്ജ് ടി.എച്ച്. രജിത, അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എം. തുഷാര്‍, മലപ്പുറം കുടുംബ കോടതി ജഡ്ജ് കെ.പി. സുനിത, മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എം. സുരേഷ്, ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറുമായ ടോം കെ. തോമസ്, മഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം. ഉമ്മര്‍, മലപ്പുറം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഫീഫ് പറവത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.കെ. ഷീബ മുംതാസ്, നിലമ്പൂര്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സി. ഇസ്മായില്‍, കുറ്റിപ്പുറം കെഎംസിടി ലോ കോളജ് പ്രിന്‍സിപ്പല്‍ സി.എസ്. ഷീന എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം സ്വാഗതവും ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്ഷന്‍ ഓഫീസര്‍ വി.ജി. അനിത നന്ദിയും പറഞ്ഞു.