എസ്എസ്എല്‍സി : എ പ്ലസില്‍ നേട്ടം തുടര്‍ന്നു മലപ്പുറം
Thursday, May 9, 2024 7:32 AM IST
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മലപ്പുറം ജില്ലക്ക് ഇത്തവണയും സന്തോഷം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതല്‍ എ പ്ലസ് കൈക്കലാക്കിയാണ് ജില്ലയുടെ വിജയക്കുതിപ്പ്. 11974 കുട്ടികള്‍ക്കാണ് എപ്ലസ് തിളക്കം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം തന്നെയാണ്. 4934 വിദ്യാര്‍ഥികളാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നു എപ്ലസ് നേടിയത്. 2023ല്‍ 11876 വിദ്യാര്‍ഥികള്‍ക്കായിരുന്നു എ പ്ലസ് തിളക്കമുണ്ടായിരുന്നത്. 98 കൂട്ടികളുടെ വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയപ്പിച്ച സ്കൂള്‍ എടരിക്കോട് പികഐംഎംഎച്ച്എസ്എസ് ആണ്. 2085 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത് ഇതില്‍ 2082 കുട്ടികള്‍ വിജയം സ്വന്തമാക്കി.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജില്ലയുടെ വിജയശതമാനത്തില്‍ ഇത്തവണ നേരിയ ഇടിവു വന്നു. 99.79 ആണ് ഇപ്രാവശ്യം ജില്ലയുടെ വിജയശതമാനം. കഴിഞ്ഞ തവണ 99.82 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.03 ശതമാനത്തിന്റെ കുറവാവാണുണ്ടായത്. വിജയശതമാനത്തില്‍ ഇടുക്കിയോടൊപ്പം മലപ്പുറം സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ തവണയും അഞ്ചാം സ്ഥാനത്തായിരുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ച് മികച്ച വിജയം നേടാന്‍ കഴിഞ്ഞത് ജില്ലയുടെ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്.

79901 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 79730 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 40964 ആണ്‍കുട്ടികളില്‍ 40844 പേരും 38937 പെണ്‍കുട്ടികളില്‍ 38886 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.

നാല് വിദ്യാഭ്യാസ ജില്ലകളില്‍ 99.89 ശതമാനവുമായി മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍. 99.83 ശതമാനവുമായി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്താണ്. 99.69 ശതമാനവുമായി തിരൂര്‍ മൂന്നാമതും 99.68 ശതമാനവുമായി തിരൂരങ്ങാടി നാലാമതുമാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 28142 ഉം തിരൂരില്‍ 16328 ഉം വണ്ടൂരില്‍ 15921 ഉം തിരൂരങ്ങാടിയില്‍ 19339 വിദ്യാര്‍ഥികളുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

കഴിഞ്ഞ തവണയും സംസ്ഥാനത്ത് എപ്ലസ് നേട്ടം കൊയ്തതും മലപ്പുറം ജില്ലയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് എ പ്ലസില്‍ മുന്നിലുള്ളത്. 3559 ആണ്‍കുട്ടികളും 8415 പെണ്‍കുട്ടികളുമാണ് ഇപ്രാവശ്യം എ പ്ലസിന് ഉടമകളായത്.

കഴിഞ്ഞ തവണ 8365 പെണ്‍കുട്ടികളും 3511 ആണ്‍കുട്ടികളുമായിരുന്നു എല്ലാ വിഷയങ്ങളിലും എപ്ലസ് നേട്ടത്തിനുടമകളായത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 4934 പേര്‍ എപ്ലസിന് ഉടമകളായപ്പോള്‍ തിരൂരില്‍ നിന്ന് 1822 പേരും വണ്ടൂരില്‍ നിന്ന് 2700 പേരും തിരൂരങ്ങാടിയില്‍ നിന്ന് 2518 പേരും മുഴുവന്‍ വിഷയങ്ങള്‍ക്കു എപ്ലസ് നേട്ടം സ്വന്തമാക്കി.

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 3470 പെണ്‍കുട്ടികളും 1464 ആണ്‍കുട്ടികളും എ പ്ലസ് കരസ്ഥമാക്കി. വണ്ടൂരില്‍ 1912 പെണ്‍കുട്ടികളും 788 ആണ്‍കുട്ടികളും എ പ്ലസ് നേടി. തിരൂരങ്ങാടിയില്‍ 1722 പെണ്‍കുട്ടികളും 796 ആണ്‍കുട്ടികളും തിരൂരില്‍ 1311 പെണ്‍കുട്ടികളും 511 ആണ്‍കുട്ടികളും എ പ്ലസ് അര്‍ഹത നേടി.

മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും എസ്എസ്എല്‍സി റിസല്‍ട്ട് വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ വിജയഭേരി പദ്ധതിയുടെ ഭാഗമായി അധ്യയന വര്‍ഷാരംഭത്തില്‍ സ്കൂളുകളില്‍ ആരംഭിച്ചിരുന്നു. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കു പ്രത്യേക പരിശീലനങ്ങള്‍, എപ്ലസ് ക്ലബ് രൂപീകരിച്ചു വിവിധ പ്രവര്‍ത്തനങ്ങള്‍, വിജയഭേരി കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനങ്ങള്‍, രക്ഷാകര്‍ത്ത പരിശീലനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രത്യേക യൂണിറ്റ് ടെസ്റ്റുകള്‍, ഗൃഹസന്ദര്‍ശനം, പരീക്ഷയ്ക്ക് മുമ്പ് പഠനക്യാമ്പുകള്‍, പ്രീ മോഡല്‍ പരീക്ഷകള്‍ തുടങ്ങിയവ വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ നടത്തിയിരുന്നു.