എടക്കര: മലയോര കുടിയേറ്റ മണ്ണിന്റെ മനസ്സറിഞ്ഞ് ആനിരാജയുടെ പര്യടനം. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനിരാജയുടെ പര്യടനം തിങ്കളാഴ്ച കുടിയേറ്റ കര്‍ഷകരുടെ ഈറ്റില്ലമായ ചുങ്കത്തറ പഞ്ചായത്തില്‍ നിന്നാണ് ആരംഭിച്ചത്.
രാവിലെ എട്ടിന് ചുങ്കത്തറ മാമ്പൊയിലില്‍ സ്ഥാനാര്‍ഥിയെത്തുമ്പോള്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് വരവേറ്റത്. പിന്നിട്ട അഞ്ച് വര്‍ഷം മണ്ഡലത്തിന് അന്യമായ രാഹുല്‍ ഗാന്ധിയെ എംപിയായി ഇനി നമ്മുടെ നാടിന് വേണ്ടന്ന പ്രഖ്യാപനം. ഒരിടത്തും ഒരിക്കല്‍ പോലും വരാത്ത എംപി വികസനത്തോടും മുഖം തിരിച്ചു.
ഭൂരിപക്ഷം പഞ്ചായത്തിലും അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും എംപി വന്നിട്ടില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ പങ്ക് വഹിക്കാനും തയ്യാറായില്ല. പ്രളയവും, കോവിഡും, കാട്ടുമൃഗ ശല്യത്തിലും ഉള്‍പ്പെടെ ഒന്നിലും എംപി യെ കണ്ടില്ല.
എടക്കര പാതിരിപ്പാടം, പോത്ത്കല്ല് ഭൂദാനം, ചെമ്പക്കൊല്ലി, പള്ളിപ്പടി, വെസ്റ്റ് പെരുങ്കുളം, നാരോക്കാവ്, കബ്ലക്കല്ല്, തോരംകുന്ന്, മണിമൂളി രണ്ടാംപാടം, നെല്ലിക്കുത്ത്, വട്ടപ്പാടം, ചുള്ളിയോട്, കൂറ്റമ്പാറ, മുതുകാട്, രാമംകുത്ത്, പാടിക്കുന്ന്, ജവഹര്‍ കോളനി, തോട്ടപൊയില്‍, മയ്യന്താനി സ്വീകരണ ശേഷം കളംകുന്നില്‍ സമാപിച്ചു. പലയിടത്തും ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം സ്ഥാനാർഥിയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തി. വഴിക്കടവ് കബ്ലക്കല്ലില് കിണറ്റില്‍ വീണ് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെയും, മൂത്തേടം നെല്ലികുത്തില്‍ മരണപ്പെട്ട പത്ത് വയസ്സുകാരന്റെ കുടുംബത്തേയും സ്ഥാനാർഥി സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.
പിവി അന്‍വര്‍ എംഎല്‍എ, വൈക്കം എംഎല്‍എ സികെ ആഷ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സിപിഐ-എം മണ്ഡലം സെക്രട്ടറി ജോര്‍ജ് കെ. ആന്റണി, എല്‍ഡിഎഫ് ഇലക്ഷന് മണ്ഡലം കണ്‍വീനര്‍ പിഎം ബഷീര്‍, സിപിഐ-എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്, എല്‍ഡിഎഫ് നേതാക്കളായ പി. സെഹീര്‍, എ.ടി. റെജി, കെ. മനോജ്, പി. മോഹനന്, എ. അനസ്, എം. മുജീബ് റഹ്മാന്, ജെ. രാധാകൃഷ്ണന്, അരുണ്‍ദാസ്, ഇഎ മാര്‍കോസ് എന്നിവര്‍ സംസാരിച്ചു.