Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
Friday, April 19, 2024 12:09 AM IST
മണികർണിക ശ്രീരാമരാ
2023ലെ വിധാൻസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ബിജെപിയും അസ്തിത്വത്തിനായി പിടയുന്ന ജെഡി-എസും ഒന്നുചേർന്ന് രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഹാസൻ- മൈസൂർ മേഖലയിൽ ജെഡിഎസിനു ശക്തമായ വേരുകളുണ്ട്.
ദേവഗൗഡയും കുമാരസ്വാമിയും രേവണ്ണയും മുഖ്യനേതാക്കളായ ജെഡിഎസിന് അപ്പാ-മക്കൾകക്ഷി എന്ന ഓമനപ്പേരുമുണ്ട്. കുമാരസ്വാമിയുടെയും രേവണ്ണയുടെയും മക്കളും ഭാര്യമാരുമൊക്കെ എംപിയോ എംഎൽഎമാരുമൊക്കെയാണ്. പക്ഷേ, 23ലെ തെരഞ്ഞെടുപ്പുകാലത്ത് ‘കിംഗ് മേക്കറാ’വാനുള്ള പരിശ്രമത്തിൽ പരാജയപ്പെട്ട് തുല്യദുഃഖിതരായ ബിജെപിയുമായി കൂടിച്ചേർന്ന് അസ്തിത്വത്തിനായി പടപൊരുതുകയാണ് ജെഡി-എസ്. രണ്ടു പാർട്ടികളും സംയോജിച്ചു പ്രവർത്തിക്കുന്നതിനായി പാർട്ടി സ്ഥാനാർഥികളെ പരസ്പരം കൈമാറി സഹപാർട്ടിയുടെ ചിഹ്നങ്ങളിൽ മത്സരിപ്പിക്കാൻ തീരുമാനമായി. അതിനെ ദേവഗൗഡയുടെ മകളുടെ ഭർത്താവായ ബംഗളുരുവിലെ ജയദേവ കാർഡിയോളജി ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഡോ. ചോലേനഹള്ളി നഞ്ചപ്പ മഞ്ജുനാഥ് താമര ചിഹ്നത്തിൽ ബംഗളുരു റൂറലിൽ മത്സരിക്കുന്നു. രണ്ടു പാർട്ടികളെയും സമന്വയിപ്പിക്കാനുള്ള പരിശ്രമമാണ് മറുപാർട്ടിയിലെ ചിഹ്നം സ്വീകരിച്ച് മത്സരിക്കുകയെന്ന തന്ത്രം കുമാരസ്വാമി മെനഞ്ഞത്.
പക്ഷേ, വിചാരിച്ചതുപോലെ ഐക്യം സാധ്യമായിട്ടില്ല. ബിജെപി മൂന്നു സീറ്റുകൾ ജെഡി-എസിനു നൽകാൻ തയാറായില്ല. മാണ്ഡ്യയിലെ സിറ്റിംഗ് എംപിയായ സുമലതയും അവസാനനിമിഷംവരെ ബിജെപിയുടെ സ്ഥാനാർഥിയാവാൻ പരിശ്രമിച്ചു. ഒടുവിൽ ജെഡിഎസിനു മൂന്നു സീറ്റുകൾ നൽകാൻ ഷാ സമ്മതം മൂളി. സുമലതയ്ക്കു ഗവർണർ സ്ഥാനമോ മറ്റോ നൽകി അനുനയിപ്പിച്ച് മാണ്ഡ്യയിൽ കുമാരസ്വാമി സ്ഥാനാർഥിയായി. ഹാസനിലാവട്ടെ രേവണ്ണയുടെ മകനായ പ്രജ്വൽ രേവണ്ണ വീണ്ടും മത്സരിക്കുന്നു. പ്രജ്വലിന്റെ നാമനിർദേശപത്രിക നൽകാനുള്ള പ്രകടനത്തിൽനിന്നു ബിജെപി നേതാക്കൾ വിട്ടുനിന്നു. മാത്രമല്ല, അപ്പാ മക്കൾ കക്ഷിയെന്ന മുദ്ര ജെഡി-എസിന്റെ മേൽ ആഴത്തിൽ പതിയുകയും ചെയ്തു.
ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം എത്തിയ കുമാരസ്വാമി മാണ്ഡ്യയിൽ സ്ഥാനാർഥിയായി. ബിജെപിയും ജെഡി-എസും നേർതലങ്ങളിൽ സഹവർത്തിത്വം ഉണ്ടെങ്കിലും പരസ്പരം പയറ്റിയ നേതാക്കളും അണികളും ഇപ്പോഴും അമർഷത്തിലും അതൃപ്തിയിലുമാണ്. എത്രമാത്രം അവർക്ക് ഒരുമിച്ചു പ്രവർത്തിച്ചു സ്ഥാനാർഥികളെ വിജയത്തിലേക്കെത്തിക്കാൻ സാധിക്കും എന്നു രാഷ്ട്രീയ നിരീക്ഷകർ സന്ദേഹിക്കുന്നു.
യെദിയൂരപ്പയ്ക്കെതിരേ പടപ്പുറപ്പാട്
വലിച്ചു താഴെയിട്ട യെദിയൂരപ്പയെ വീണ്ടും പദ്മവ്യൂഹത്തിന്റെ നടുവിൽത്തന്നെ മോദിയും ഷായും പ്രതിഷ്ഠിച്ചു. മാത്രവുമല്ല അദ്ദേഹത്തിന്റെ ഇംഗിതപ്രകാരം പ്രിയപുത്രനായ ബി.വൈ. വിജയേന്ദ്രയെ കർണാടക ബിജെപി പ്രസിഡന്റാക്കി. ജനറൽ സെക്രട്ടറിയായിരുന്ന സി.ടി. രവി, സീനിയർ നേതാവും ആർഎസ്എസുകാരിയും യെദിയൂരപ്പയുടെ ഉറ്റ അനുയായിയുമായ ശോഭ കാരന്തലാജെ, ബിജാപുരിൽനിന്നുള്ള ബസനഗൗഡ യത്നാൽ തുടങ്ങിയവർ സ്ഥാനമോഹികളായിരുന്നുവെങ്കിലും യെദിയൂരപ്പയെ വരുതിയിലാക്കാനായി മകനെ പ്രസിഡന്റാക്കി. ഇതോടെ പാർട്ടിയിൽ പൊട്ടലും ചീറ്റലും ആരംഭിച്ചു.
കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ വിജയേന്ദ്രയ്ക്ക് ലഭിച്ചുവെങ്കിലും എതിർപ്പുകൾ ഏറെയുണ്ടായിരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ ശരിക്കും ഭരണം വിജയേന്ദ്രയുടെ കൈയിലായിരുന്നുവെന്നു മാത്രമല്ല, ഒട്ടേറെ കോഴപ്പണം ഇതിലൂടെ സമാഹരിച്ചുവെന്നും പരാതിയുണ്ട്. തന്മൂലമാണ് കേന്ദ്രം യെദിയൂരപ്പയെ താഴെയിറക്കി ബൊമ്മയെ അവരോധിച്ചത്.
ലോകസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സമയമായപ്പോൾ യെദിയൂരപ്പ കേന്ദ്രസമിതിയിൽ അംഗമായി സ്ഥാനാർഥിനിർണയത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ അവസരം ലഭിച്ചു. ചിക്കബെല്ലാപുരിൽനിന്ന് എംപിയായ ശോഭ കാരന്തലാജെയ്ക്കെതിരായി ശക്തമായ പടയൊരുക്കം അവിടെ സി.ടി. രവിയുടെ നേതൃത്വത്തിൽ നടന്നുവെങ്കിലും ശോഭയെ യെദിയൂരപ്പ ബംഗളൂരു നോർത്തിൽ സ്ഥാനാർഥിയാക്കി.
മകനായ രാഘവേന്ദ്രയെ ഷിമോഗയിലെ സ്ഥാനാർഥിയാക്കി. ഷിമോഗയിൽനിന്നുള്ള ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പയുടെ മകനായ കെ.ഇ. കാന്തേഷിനു സ്ഥാനാർഥിത്വം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. കാന്തേഷിനെ താഴത്ത് ഹാവേരിയിൽ ബൊമ്മയെ സ്ഥാനാർഥിയാക്കിയത് ഈശ്വരപ്പയ്ക്കു സഹിക്കാനായില്ല.
കർണാടകയിലെ യെദിയൂരപ്പയുടെ വംശാധിപത്യം താൻ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച് ഈശ്വരപ്പ യെദിയൂരപ്പ കുടുംബത്തിനും ബിജെപിക്കും എതിരായി ആക്രമണമാരംഭിച്ചു.
മോദിയെക്കൊണ്ടു വിളിപ്പിച്ചും മോദിയെ സന്ദർശിച്ചും ഈശ്വരപ്പയ്ക്ക് സാന്ത്വനം നൽകാമെന്നു പ്രതീക്ഷിച്ചുവെങ്കിലും പ്രകോപിതനായ ഈശ്വരപ്പ അതിനു മുതിർന്നില്ല. ഡൽഹിയിലേക്ക് അമിത് ഷാ വളിപ്പിച്ചെങ്കിലും കാണാൻ അവസരം നൽകിയില്ല. തന്മൂലം ഷാ തന്നെ ഷിമോഗയിൽ മത്സരിക്കാൻ മൗനസമ്മതം നൽകി. കർണാടക ബിജെപിയിലെ യെദിയൂരപ്പ കുടുംബത്തിന്റെ വംശാധിപത്യം അവസാനിപ്പിക്കും എന്നൊക്കെ പുലന്പി ഈശ്വരപ്പ എന്തു വന്നാലും ഷിമോഗയിൽ മത്സരിച്ചു രാഘവേന്ദ്രയെ തോല്പിക്കുകയെന്ന യത്നത്തിലാണ്.
ഷിമോഗയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയാവട്ടെ മുൻ മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ മകളും കർണാടക സിനിമയിലെ ഹൃദയഹാരവുമായ ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയ്ക്ക് മത്സരം കുറച്ചുകൂടി എളുപ്പമായി കോണ്‍ഗ്രസിലേക്കു കാലുമാറാൻ തയാറായി നിന്ന സദാനന്ദ ഗൗഡയെ ഗവർണർഷിപ്പ് വാഗ്ദാനംചെയ്ത് പരിക്കില്ലാതെ ബിജെപിയിൽ പിടിച്ചുനിർത്തി. മൈസൂരുവിലെ എംപിയായിരുന്ന പ്രതാപ് സിംഹയെ മാറ്റി യദുവീർ പോഡയാർ രാജാവിനെ സ്ഥാനാർഥിയാക്കിയപ്പോൾ പ്രതാപ് സിംഹയും ഇടഞ്ഞു. ഭരണഘടന തിരുത്തിയെഴുതണമെങ്കിൽ 400 സീറ്റെങ്കിലും ബിജെപിക്കു വേണമെന്ന് ഉദ്ഘോഷിച്ച അനന്തകുമാർ ഹെഗ്ഡെയ്ക്കും സീറ്റ് നഷ്ടമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാതിരുന്ന മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസിലെത്തി എംഎൽസിയായെങ്കിലും വീണ്ടും ബിജെപിയിലെത്തി ബെളഗാവിയിലെ ബിജെപി സ്ഥാനാർഥിയായി. ഷെട്ടാർക്ക് എതിരായി അവിടെയും പടയൊരുക്കം നടക്കുന്നുണ്ട്.
ലിംഗായത്ത് മഠാധിപതിയുടെ സ്ഥാനാർഥിത്വം
കർണാടകയുടെ ബെളഗാവി- ഗുൽബർഗ മേഖലയിലെ ശക്തമായ സാന്നിധ്യമാണ് ലിംഗായത്ത് സമുദായം. അവരുടെയിടയിലെ ശക്തമായ ജനപിന്തുണയുള്ള ഫക്കരീശ്വർ മഠസ്ഥാനപതി ജഗദ്ഗുരു ഫക്കീര ഡിങ്കളേശ്വർ മഹാസ്വാമി ധർവാഡ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒൻപതു ലിംഗായത്ത് പ്രതിനിധികൾ ലോക്സഭയിലെത്തിയെങ്കിലും ആർക്കുംതന്നെ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയില്ല.
ബിജെപി ധർവാഡിൽ നിർത്തിയിരിക്കുന്നത് ബ്രാഹ്മണനായ പ്രഹ്ലാദ് ജോഷിയെയാണ്. പല പ്രാവശ്യം ജോഷി ജനപ്രതിനിധിയായെങ്കിലും ജനങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും തന്മൂലം താൻതന്നെ ജനോപകാരാർഥം മത്സരിക്കുകയാണെന്നും ഫക്കീര സ്വാമി അറിയിച്ചു. ലിംഗായത്ത് സ്വാമിയുടെ ആരോപണങ്ങളുടെ അടിയിൽ നുരയുന്നത് ബ്രാഹ്മണ മേധാവിത്വത്തിനെതിരായ കടുത്ത അമർഷമാണ്.
കർണാടക ഭരിക്കുന്ന കോണ്‍ഗ്രസാവട്ടെ, സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കിടമത്സരത്തിന് അറുതിവരുത്തി, ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കി, തെരഞ്ഞെടുപ്പു പത്രികയിൽ വാഗ്ദാനംചെയ്ത പഞ്ച ഗാരന്റികൾ ലഭ്യമാക്കി, അതു നടപ്പാവുന്നുണ്ടോയെന്നു പരിശോധിക്കാൻ നിരീക്ഷകരെ നിശ്ചയിച്ചു മുന്നേറുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
Latest News
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Latest News
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top