Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
Tuesday, March 19, 2024 12:34 AM IST
സന്ദീപ് സലിം
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആവിർഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവർത്തനത്തിനു ചുക്കാൻപിടിച്ച കവികളിൽ ആദ്യ പേരുകാരൻ പ്രഭാ വർമയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാൻ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാ വർമ.
മലയാള കവിതയിൽ പ്രഭാവർമ ഒറ്റയ്ക്കു തീർത്ത ഒരു കാവ്യവഴിയുണ്ട്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു പിറന്നുവീണ കവിതകൾ എല്ലാക്കാലത്തും മുഖ്യധാരയിൽനിന്നു പുറത്ത് ഓരംചേർന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാരശ്രേണിയിൽനിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയർപ്പും കണ്ണീരും അദ്ദേഹത്തിന്റെ കവിതകളിൽനിന്നു നമുക്കു തൊട്ടെടുക്കാനാവും.
തന്റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്നേഹവും മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് നമുക്കു കാണാം. എന്തുകൊണ്ട് അദ്ദേഹത്തിന്റെ കവിതകൾ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്റെ കാവ്യഭാഷയിൽ പുലർത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാൻ അദ്ദേഹം പുലർത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.
അറിവുകൾക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാ വർമ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്റെ വെള്ളിവെളിച്ചത്തിൽനിന്നു പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ കവിത എപ്പോഴും സംസാരിക്കുന്നത്. ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാ വർമ മലയാള കവിതയ്ക്കു നൽകിയ സംഭാവനകളെ വിലയിരുത്തിയാൽ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാളകവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി.
“എന്റെയാകാശം വെട്ടി-
പ്പിളർക്കാൻ നിനക്കാവ-
തെങ്ങനെ, മിന്നൽപ്പിണ-
രിന്റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു’’
ഈ ആറുവരിക്കവിത മാത്രം മതി, പ്രഭാ വർമയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാൻ. ഈ വരികളിൽ കവി മനുഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തിൽനിന്നുതിർന്ന കാവ്യഭാഷയിലും.
മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാർശനികത ഈ വരികളിലുണ്ട്.
“ഭൂമിയിൽ നിന്നു
പോകേണ്ടതുണ്ടീ-ഭൂമി
യാകെ നരച്ചു വയോവൃദ്ധയായ്”
ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. മറിച്ച് മനുഷ്യവംശത്തിന്റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചുകൂടിയാണു പറയുന്നത്. യുദ്ധങ്ങളാൽ നിറഞ്ഞ വർത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇതു മാറുന്പോൾ നമ്മൾ മനസിലാക്കേണ്ടത് പ്രഭാ വർമയെന്ന കവിയും കവിതയും കാലത്തിനു മുന്നേ നടക്കുന്നു എന്നതാണ്.
മനുഷ്യജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാർശനികബോധം ഉള്ളിൽ പേറുന്ന കവിയാണു പ്രഭാ വർമ.
“ഒന്നിനുമല്ലാതൊരു പൂവിനെ സ്നേഹിച്ചവൻ
എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ’’
എന്ന വരികൾ വായനക്കാരന്റെ ഹൃദയത്തിൽ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയിൽ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്റെ പുണ്യമാണെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
“ക്രൂശിൽ പിടയുന്ന നേരത്തിടംവലം
നോക്കിലങ്ങാരാരുമില്ല.
പിന്നീടിറക്കിക്കിടത്താൻ മടിത്തടം
നീർത്താനുമാരാരുമില്ല’’
ഇവിടെ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളിൽ പറഞ്ഞിരിക്കുന്നതിനു മുകളിൽ എന്തു രാഷ്ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്.
കവിത ഇന്ന് അതിവേഗത്തിൽ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സർഗാത്മക പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങൾക്കു വിധേയമായ കവിതകൾ മലയാളത്തിലാവാനാണു സാധ്യത.
മലയാളകവിതയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്റെ വഴിയിലൂടെയാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും ‘അർക്കപൂർണിമ’യും ‘ശ്യാമമാധവ’വും ‘രൗദ്രസാത്വിക’വും മലയാളത്തിനു നൽകിയ പ്രഭാവർമ മലയാള കവിതയുടെ പൂമുഖത്ത് തന്റേതു മാത്രമായ കാവ്യഭാഷയാൽ പണിത സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കും.
മലയാളഭാഷയ്ക്കു ലഭിക്കുന്ന അംഗീകാരം: പ്രഭാവർമ
“എഴുത്തിന്റെ അര നൂറ്റാണ്ട് പൂർത്തിയായ സമയത്താണ് സരസ്വതി സമ്മാൻ ലഭിക്കുന്നത്. ഇതുവരെ എഴുതിയതൊന്നും പാഴായില്ല എന്ന് ആരോ പറയുന്നതായി തോന്നുന്നു. എനിക്കു സരസ്വതി സമ്മാൻ ലഭിക്കുന്നു എന്നതിലുപരി നമ്മുടെ മലയാളഭാഷയ്ക്കു ലഭിക്കുന്ന അംഗീകാരമാണിത്. മലയാള സാഹിത്യത്തിനു ലഭിക്കുന്ന അംഗീകാരമാണ്.
അതിനൊരു മാധ്യമമായി മാറുവാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. മറ്റേതൊരു ഭാഷയോടും മത്സരിച്ചു നില്ക്കുവാൻ കഴിയുന്ന മഹത്തായ ഭാഷയാണ് മലയാള ഭാഷ. ഈ സത്യം ദേശീയതലത്തിൽ ആവർത്തിച്ചുറപ്പിക്കുന്ന ഒരു നിമിഷമായി പുരസ്കാര ലബ്ദിയെ കാണുകയാണ്” പ്രഭാവർമ പറഞ്ഞു.
സൂര്യനെയും പൂനിലാവിനെയും കൂട്ടിയിണക്കി അർക്കപൂർണിമയും ഇരുളിനെയും വസന്തത്തെയും ചേർത്തുവച്ച് ശ്യാമമാധവവും എഴുതിയ കവി പ്രഭാവർമ രൗദ്രസാത്വികം രചിക്കുന്പോഴും വിപരീതങ്ങൾ ഒന്നുചേരുകയായിരുന്നു. വൈരുധ്യങ്ങളെ സംബോധന ചെയ്യുന്നതിലൂടെയാണ് കവിത ശക്തമായിത്തീരുന്നതെന്ന് വിശ്വസിക്കുന്ന കവിയെയാണ് രാജ്യം ആദരിക്കുന്നതും. പത്തുവർഷത്തിനിടെ ഇന്ത്യയിൽ രചിക്കപ്പെട്ട ശ്രേഷ്ഠമായ കൃതിയായി രൗദ്രസാത്വികം തെരഞ്ഞെടുക്കപ്പെടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top