Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനവിധിക്കു കാതോർക്കുന്പോൾ
Sunday, March 17, 2024 2:37 AM IST
ജോർജ് കള്ളിവയലിൽ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്ട്രീയം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പുകൾ പലരെയും അദ്ഭുതപ്പെടുത്താറുണ്ട്. ചിലപ്പോൾ പ്രതീക്ഷിച്ചതു പോലുള്ള ഫലം ഉണ്ടാകാമെങ്കിലും പൊതുവേ പ്രവചനാതീതമാണ് ഇന്ത്യയിലെ ജനിവിധി. വിജയം ഉറപ്പാക്കിയ നേതാക്കളും പാർട്ടികളും ചിലപ്പോൾ വൻ തിരിച്ചടികൾ നേരിടും. വന്പന്മാരെ മുട്ടുകുത്തിക്കാനും പ്രവചനങ്ങൾ കാറ്റിൽ പറത്താനും ഇന്ത്യൻ വോട്ടർമാർ എക്കാലത്തും തന്റേടം കാണിച്ചിട്ടുണ്ട്.
ഇന്ദിര, കരുണാകരൻ, ആന്റണി
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ ഇന്ദിരാഗാന്ധി റായ്ബറേലിയിൽ രാജ് നാരായണനോടു തോറ്റതു പലരെയും ഞെട്ടിച്ചു. മുപ്പതു വർഷത്തെ ചരിത്രത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിലെത്തി. 350ൽനിന്ന് 153 സീറ്റിലേക്കു തകർന്ന കോണ്‍ഗ്രസിന് അന്ന് യുപിയിലെ ഒരു സീറ്റിൽപോലും ജയിക്കാനായില്ല. 1978ൽത്തന്നെ ചിക്മംഗളൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിര 70,000 വോട്ടുകൾക്കു ജയിച്ചു. 1980ൽ റായ്ബറേലിയിൽത്തന്നെ ജയിക്കുകയും 373 എംപിമാരുടെ പിന്തുണയോടെ ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായതും ചരിത്രം. 2019ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയ ഗാന്ധി ജയിച്ചപ്പോഴും അമേഠിയിൽ തുടർച്ചയായ മൂന്നു തവണ ജയിച്ച രാഹുൽ ഗാന്ധി തോറ്റതും രാജ്യം കണ്ടു.
ചിക്മംഗളൂരിൽ ഇന്ദിരയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് പാർലമെന്ററി ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച്, അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി രാജിവച്ചതു മറ്റൊരു അപ്രതീക്ഷിത നീക്കമായിരുന്നു. ഇന്ദിരയ്ക്കു പിന്നിൽ കെ. കരുണാകരൻ പാറപോലെ ഉറച്ചുനിന്നു. കരുണാകരനും ആന്റണിയും കേരളത്തിലെ കോണ്‍ഗ്രസിനെ ജയത്തിലേക്കും തോൽവിയിലേക്കും നയിച്ചതു മലയാളികൾക്കറിയാം. കോണ്‍ഗ്രസിലെ എക്കാലത്തെയും വലിയ നേതാക്കളിൽ ഇരുവർക്കും സ്ഥാനമുണ്ടാകും. ഇതേ കരുണാകരന്റെ മകൾ പദ്മജയും ആന്റണിയുടെ മകൻ അനിലും കോണ്‍ഗ്രസിനെ തകർത്ത ബിജെപിയിൽ ചേർന്നതു വരെ കണ്ട അവസരവാദ രാഷ്ട്രീയത്തിന്റെ പുതുരൂപങ്ങളാണ് ഇപ്പോഴുള്ളത്.
ചരിത്രം മാറ്റിയ മോദി തരംഗം
ഇന്ത്യൻ രാഷ്ട്രീയത്തിലെ പക്ഷേ ഏറ്റവും വലിയ വഴിത്തിരിവ് ഒരുപക്ഷേ 2014ലെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഉജ്വല വിജയമാകും. വോട്ടിംഗ് രീതികളെക്കുറിച്ചും വോട്ടർമാരുടെ താത്പര്യങ്ങളെക്കുറിച്ചും ജാതി-മത സമവാക്യങ്ങളെക്കുറിച്ചും ഉണ്ടായിരുന്ന പരന്പരാഗത, യാഥാസ്ഥിതിക, രാഷ്ട്രീയ സങ്കൽപ്പങ്ങളെ തകർത്തെറിയാൻ അന്നു മോദിക്കു കഴിഞ്ഞു. 1992ലെ ബാബറി മസ്ജിദ് തകർക്കലോടെ ബിജെപിയും സംഘപരിവാറും മാറ്റിയെടുത്ത ഭൂരിപക്ഷ മതധ്രുവീകരണ പരീക്ഷണങ്ങളുടെ വിജയമായിരുന്നു മോദിയുടെ കേന്ദ്രമന്ത്രിസഭ.
അഴിമതിക്കെതിരേ രാജ്യത്തു വളർത്തിയെടുത്ത വലിയ ജനമുന്നേറ്റവും യുവതലമുറയുടെ അഭിലാഷങ്ങൾ മനസിലാക്കിയുള്ള മോദിയുടെ വാഗ്ദാനങ്ങളും വോട്ടർമാരെ ആകർഷിച്ചു. മോദിയും കൂട്ടരും കൃത്യമായ തിരക്കഥ തയാറാക്കി നേടിയതാണ് ആ വിജയം. വൻകിട കോർപറേറ്റുകളെയും പ്രധാന മാധ്യമങ്ങളയും മോദി കൂട്ടുപിടിച്ചു. ആകെ 282 സീറ്റുകളും 31 ശതമാനം വോട്ടുകളും ബിജെപിക്ക് സ്വന്തമായി. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം കേവല ഭൂരിപക്ഷം കിട്ടിയ ഏതെങ്കിലും പാർട്ടിക്കു കിട്ടിയ ഏറ്റവും കുറഞ്ഞ വോട്ടുകളോടെയാണ് ബിജെപി ജയിച്ചത്. എൻഡിഎക്ക് 38.5 ശതമാനം വോട്ടും 336 സീറ്റും കിട്ടി.
ഇല്ലാതാകുമോ മതനിരപേക്ഷത?
പഴയ വിജയം മോദി ആവർത്തിക്കുമെന്നായിരുന്നു 2019ലെ പൊതുവായ പ്രവചനങ്ങൾ. പക്ഷേ മോദിയെ പോലും അദ്ഭുതപ്പെടുത്തി വോട്ടർമാർ. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകളും 37.76 ശതമാനം വോട്ടും കിട്ടി. എൻഡിഎയ്ക്ക് 353 എംപിമാരും 45 ശതമാനവും വോട്ടും സ്വന്തമായി. പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് വെറും 52 സീറ്റ് മാത്രം. മൂന്നു തവണ ജയിച്ച അമേഠിയിൽ രാഹുൽ ഗാന്ധിയും തോറ്റു. അതും രണ്ടു തവണ തുടർച്ചയായി തോൽപ്പിച്ച സ്മൃതി ഇറാനിയോടാണ് തോറ്റത്. വയനാട്ടിൽനിന്നു ജയിച്ച് രാഹുൽ ലോക്സഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ട 10 ശതമാനം എംപിമാർ കോണ്‍ഗ്രസിനുണ്ടായില്ല. മോദി തരംഗത്തിലും റായ്ബറേലിയിൽ സോണിയ ഗാന്ധി ജയിച്ചത് ആശ്വാസമായി.
കരുത്തനായ നേതാവെന്നു മാർക്കറ്റു ചെയ്യുന്നതിലും വോട്ടർമാരെ വലിയ സ്വപ്നങ്ങൾ കാണിക്കുന്നതിലും മോദി നേടിയ വിജയമാകും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ പ്രധാന കാരണങ്ങൾ. ഇന്ദിരാ ഗാന്ധിക്കു ശേഷം സ്വന്തം പാർട്ടിയിലും സർക്കാരിലും ഇത്രയേറെ പിടിമുറുക്കിയ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. അമിത് ഷായുമായി ചേർന്നു മോദി അടക്കിവാഴുകയാണ്. എതിരാളികളെയും സ്വന്തം പാർട്ടിയിലെ നിരവധി സഹപ്രവർത്തകരെയും മോദി നിഷ്കരുണം വെട്ടിനിരത്തി. പ്രമാണിയായിരുന്ന എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷി അടക്കമുള്ളവരെയും 2014ൽത്തന്നെ ഒതുക്കിയതു പലർക്കുമുള്ള സന്ദേശമായി.
ബിജെപിയും മോദിയും നേടിയ 2019ലെ അഭൂതപൂർവമായ വിജയം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് നാലു എംപിമാർ കൂടി മതിയാകുമെന്നതിനാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിധിയാകും കൂടുതൽ നിർണായകമാകുക. ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം നീക്കം ചെയ്യുകയെന്നത് സംഘപരിവാറിന്റെ രഹസ്യ അജൻഡയല്ല. ഭരണഘടനയുടെ അടിസ്ഥാനത്തിൽത്തന്നെ മാറ്റം വരുത്തിയാൽ പഴയ ഇന്ത്യ ഉണ്ടാകില്ല. വാക്ക് നീക്കം ചെയ്താലും ഇന്ത്യക്കാരുടെ ഹൃദയത്തിലുള്ള മതനിരപേക്ഷത ഇല്ലാതാക്കാൻ കഴിയില്ല. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ചയും പിന്നാലെയുണ്ടെന്നതാകും ബിജെപിക്കും മോദിക്കുമുള്ള മുന്നറിയിപ്പ്.
വെട്ടിനിരത്തിയും തലോടിയും മോദി
ബിജെപിയുടെ 2024ലെ സ്ഥാനാർഥി പട്ടികപോലും കൃത്യമായ ലക്ഷ്യത്തോടെയാണ്. മോദിയുടെ ആദ്യ മന്ത്രിസഭയിൽ തിളങ്ങിയ രവിശങ്കർ പ്രസാദിനെയും പ്രകാശ് ജാവഡേക്കറെയും വീട്ടിലിരുത്തി. ഏക മുസ്ലിം മന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്വിയും അൽഫോൻസ് കണ്ണന്താനവും മുതൽ രാജീവ് പ്രതാപ് റൂഡിയും രാജ്യവർധൻ സിംഗ് റാത്തോഡും വരെ നിരവധി പേർക്കും കസേര നഷ്ടമായി.
എന്നാൽ മോദിക്കു പുറമേ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവർ മുതൽ പീയുഷ് ഗോയൽ, അനുരാഗ് സിംഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി, റാവു ഇന്ദർജിത് സിംഗ്, കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ശോഭ കരന്തലജെ, ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർ ലാൽ ഖട്ടർ, കോണ്‍ഗ്രസിൽനിന്നെത്തിയ അശോക് തൻവർ, സുഷമ സ്വരാജിന്റെ മകൾ ബൻസുരി തുടങ്ങിയവർക്കെല്ലാം ബിജെപി സീറ്റ് നൽകി.
എന്നാൽ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്, കർണാടക ബിജെപി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ നളിൻ കുമാർ കട്ടീൽ തുടങ്ങി ഭരണകക്ഷിയുടെ പ്രബലരായ നിരവധി മന്ത്രിമാരെയും എംപിമാരെയും മോദിയും ഷായും ഇക്കുറി നിഷ്കരുണം ഒഴിവാക്കി. സീറ്റു നിഷേധിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ രാഷ്ട്രീയംതന്നെ ഉപേക്ഷിച്ചു. യുപിയിലെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ മേനക ഗാന്ധിയുടെയും മകൻ വരുണിന്റെയും പേരില്ല.
വരും, മോദിയനുകൂല പ്രവചനങ്ങൾ
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും മികച്ച വിജയം പ്രവചിച്ച് മോദി അനുകൂല ദേശീയ മാധ്യമങ്ങൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ഒരു ചാനലിന്റെ ‘സർവേ’യിൽ മോദിക്ക് 2019നേക്കാളും വലിയ ഭൂരിപക്ഷം പ്രഖ്യാപിക്കാനും മടിക്കുന്നില്ല. ബിജെപിക്കു സീറ്റ് കുറയുമെങ്കിലും കേവല ഭൂരിപക്ഷം കിട്ടുമെന്നാണു മറ്റു ചില സർവേകൾ. കേരളത്തിൽ എൻഡിഎയ്ക്കു രണ്ടു സീറ്റുകൾ കിട്ടുമെന്നാണ് എബിപി-സി വോട്ടർ സർവേ പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടകയിൽ എൻഡിഎയ്ക്ക് 23ഉം ഇന്ത്യ സഖ്യത്തിന് അഞ്ചും സീറ്റാണ് ഇവരുടെ പ്രവചനം.
രാജസ്ഥാനിലെ 25ൽ 25ഉം ഡൽഹിയിലെ ഏഴിൽ ഏഴും അടക്കം യുപിയിലെ 80ൽ 77, ബിഹാറിലെ 40ൽ 38, മധ്യപ്രദേശിൽ 29ൽ 28, തമിഴ്നാട്ടിൽ 39ൽ അഞ്ച് ഹരിയാനയിൽ പത്തിൽ എട്ട് എന്നിങ്ങനെ എൻഡിഎ തൂത്തുവാരുമെന്ന് എബിപി-സി വോട്ടർ നടത്തിയ സർവേ പറയുന്നു. ഹിന്ദി ബെൽറ്റിൽ ബിജെപിക്കു തനിയാവർത്തനമാണു പ്രവചനം. പഞ്ചാബിലെ 13ൽ ഏഴെണ്ണം കോണ്‍ഗ്രസിനും എഎപിക്ക് ഒന്നും എൻഡിഎയ്ക്കു മൂന്നുമാണു പറയുന്നത്. കേരളത്തിൽ യുഡിഎഫിന് 14, എൽഡിഎഫിന് നാല്, ബിജെപിക്കു രണ്ട്. ഇത്തരം പല സർവേകളും ഇനിയും പ്രതീക്ഷിക്കാം.
ജനവിധിയുടെ പൊരുളറിയാം
മാധ്യമങ്ങളും കോർപറേറ്റ് വന്പന്മാരും അടക്കമുള്ളവർ മോദി അനുകൂലമാകുന്പോൾ തെരഞ്ഞെടുപ്പു സർവേകളുടെ പ്രവചനങ്ങളിൽ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരള കേഡർ ഐഎഎസുകാരനായ ഗ്യാനേഷ്കുമാർ അടക്കം രണ്ടു പേരെക്കൂടി തെരഞ്ഞെടുപ്പു കമ്മീഷണർമാർ ആക്കിയതിലും മോദിയുടെ താത്പര്യം വ്യക്തം. എന്നാൽ പ്രബല മാധ്യമങ്ങളും കുത്തക മുതലാളിമാരും വർഗീയശക്തികളും എത്ര ശ്രമിച്ചാലും ജനവിധി മറിച്ചായ ചരിത്രം എക്കാലത്തുമുണ്ട്. ഇന്ദിരാഗാന്ധി അടക്കം വന്പന്മാരെ വീഴ്ത്തിയ ലോകത്തിലെതന്നെ ഏറ്റവും ശക്തരായ വോട്ടർമാരാണ് ഇന്ത്യക്കാരെന്നത് ആരും വിസ്മരിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top