Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
Wednesday, March 13, 2024 12:13 AM IST
സിജുമോൻ ഫ്രാൻസിസ്
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സർക്കാർ അവസാനമായി പുനഃക്രമീകരിച്ചത് 2018ലാണ്. അതുപ്രകാരം പത്ത് ലക്ഷം രൂപയാണ് അന്നുമുതൽ നഷ്ടപരിഹാരമായി കൊടുക്കേണ്ടിയിരുന്നത്. അന്ന് കേന്ദ്രസർക്കാർ കൊടുത്തുവന്നിരുന്ന വിഹിതം അഞ്ച് ലക്ഷമായിരുന്നു. ഇതു മറച്ചുവച്ചാണ് കേരളത്തിന്റെ വിഹിതം മാത്രമാക്കി അന്ന് പത്ത് ലക്ഷം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നത് ഓരോ കേസും പ്രത്യേകമായി പരിഗണിച്ചായിരുന്നില്ല. പകരം, ഓരോ വർഷവും കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന വൈൽഡ് ലൈഫ് ഹാബിറ്റൽ ഡെവലപ്മെന്റ് ഫണ്ടിൽനിന്നു കൊടുത്തതിനുശേഷം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്താൽ മതി. അതിന്നും അങ്ങനെതന്നെയാണ് തുടരുന്നത്.
2023 ഡിസംബർ 23ലെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ നഷ്ടപരിഹാരത്തുക പത്തു ലക്ഷമായി ഉയർത്തി. അപ്പോൾ കേരളം കൊടുക്കേണ്ട പത്ത് ലക്ഷവും കേന്ദ്രം പ്രഖ്യാപിച്ച പത്ത് ലക്ഷവും ചേർത്ത് ഇരുപത് ലക്ഷമാണ് ലഭിക്കേണ്ടുന്ന കുറഞ്ഞ നഷ്ടപരിഹാരത്തുക. നഷ്ടപരിഹാരം കൊടുക്കാനുൾപ്പെടെ കേന്ദ്രസർക്കാർ അനുവദിക്കുന്ന വൈൽഡ് ലൈഫ് ഹാബിറ്റൽ ഡെവലപ്മെന്റ് ഫണ്ടിൽ 2014 മുതൽ 2024 വരെ കേരളത്തിന് 89.26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയ്ക്ക് കേന്ദ്ര വനം-പരിസ്ഥി മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പണം അനുവദിച്ച് റിപ്പോർട്ട് കൊടുത്താൽ പത്ത് ലക്ഷം രൂപയും കേന്ദ്രഫണ്ടിൽനിന്നാണ് നൽകുന്നത്. അങ്ങനെയാണങ്കിൽ കേരളം ഒന്നും കൊടുക്കുന്നില്ല എന്നതാണ് വസ്തുത. ഇനി കേരളമാണ് ഈ പത്ത് ലക്ഷവും കൊടുക്കുന്നതെന്നാണ് വാദമെങ്കിൽ, കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന പത്ത് ലക്ഷം രൂപ സംസ്ഥാന സർക്കാർ വകമാറ്റുന്നു. അത് വനവത്കരണത്തിനായി മാത്രം ഉപയോഗിക്കുന്നു. അതാകട്ടെ, പൊതുജനം അറിയുന്നുമില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം കേന്ദ്രത്തിൽനിന്നു വാങ്ങിക്കൊടുക്കാൻ സംസ്ഥാനം തയാറാകുന്നില്ല എന്നു കണക്കാക്കേണ്ടിവരും.
അതിനിടെ, സംസ്ഥാന സർക്കാർ വന്യജീവി ആക്രമണങ്ങൾ സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ജൂലൈ 11ന് പുറത്തിറക്കിയ പുതുക്കിയ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് വിനിയോഗം സംബന്ധിച്ച ഗൈഡ് ലൈനിൽ വ്യക്തമാക്കുന്നത് ഇത്തരം ദുരന്തങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ആശ്വാസ ധനസഹായമായി കൊടുക്കണമെന്നാണ്. അതിന് സംസ്ഥാനങ്ങൾ ഇനി പ്രത്യേകം തീരുമാനം എടുക്കേണ്ടതില്ല.
ഇതുകൂടി കണക്കിലെടുത്താൽ ഇപ്പോൾ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കണം. ഇതു യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള ആർജവമാണ് സർക്കാർ സംവിധാനങ്ങൾ കാണിക്കേണ്ടത്. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തതിനു ശേഷം ആദ്യദുരന്തമുണ്ടായിരിക്കുന്നത് ഇന്നലെയാണ്. കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ച് മാമലക്കണ്ടം സ്വദേശി പി.എൻ. വിജിൽ മരിച്ചത് ഇന്നലെ പുലർച്ചെയാണ്. ഇക്കാര്യത്തിലുള്ള സർക്കാരിന്റെ ആത്മാർഥതയാണ് ഏവരും ഉറ്റുനോക്കുന്നത്.
പാർലമെന്റിൽ വന്ന കണക്ക്
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എത്രപേർ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു, എത്ര കേസുകളിൽ കൃഷിനാശം സംഭവിച്ചു, എത്ര വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു, അതിനെത്ര നഷ്ടപരിഹാരം കൊടുത്തു എന്ന രാധാ മോഹൻദാസ് എംപിയുടെ ചോദ്യത്തിന് കിട്ടിയ മറുപടി അനുസരിച്ച് 2019-20 മുതൽ 2023 ഡിസംബർ 31 വരെ കേരളത്തിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 555 പേരാണ്.
കഴിഞ്ഞ അഞ്ച് വർഷക്കാലം 3520 ലക്ഷം രൂപ കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ജീവനോപാധി നഷ്ടപ്പെട്ടവർക്കുമായി നഷ്ടപരിഹാരം കൊടുത്തതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പാർലമെൻറ്റിൽ മറുപടി കൊടുത്തത് കേരളം കൊടുത്തിരിക്കുന്ന കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ്. ഇവിടെയാണ് കേരളത്തിന്റെ പത്ത് ലക്ഷം നഷ്ടപരിഹാരം കൊടുക്കുന്നുണ്ടോ എന്ന ചോദ്യമുയരുന്നത്.
പാമ്പുകടി: കേരളം പ്രത്യേകം ലിസ്റ്റിൽപ്പെടുത്തി
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് കൊടുക്കുന്ന അതേ നഷ്ടപരിഹാരമാണ് കൊടുക്കുന്നത്. എന്നാൽ കേരളം 2018ൽ ഇറക്കിയ ഉത്തരവിൽ പാമ്പിനെ പ്രത്യേക ലിസ്റ്റായി പരിഗണിച്ച്, വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവർക്ക് കൊടുക്കുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷമാക്കി പരിമിതപ്പെടുത്തി.
പാമ്പുകടിയേറ്റുള്ള മിക്ക മരണങ്ങളും വനത്തിനു പുറത്താണ് സംഭവിക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ചതി. പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനം കേരളമാണ്. ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം മരണങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നാല് ലക്ഷം രൂപയുടെ അധികസഹായം നൽകുന്നുണ്ട്.
കടന്നൽ, തേനീച്ച ആക്രമണ മരണത്തിലും വിവേചനം
2022ൽ കടന്നൽ, തേനീച്ച ആക്രമണം മൂലമുള്ള മരണങ്ങളെ സംബന്ധിച്ച് മന്ത്രിസഭ വിശദമായി ചർച്ചചെയ്യുകയും 2022 ഒക്ടോബർ 25ലെ ഉത്തരവു പ്രകാരം പ്രകാരം കടന്നൽ, തേനീച്ച ആക്രമണങ്ങളെ വന്യജീവി എന്ന ഗണത്തിൽപ്പെടുത്തി, വനത്തിന് അകത്തോ പുറത്തോ എന്ന വിവേചനം ഇല്ലാതെ മറ്റ് വന്യജീവിളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കുന്ന അതേ നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവിട്ടു. എന്നാൽ 2024 ജനുവരി 20ലെ ഉത്തരവു പ്രകാരം കടന്നൽ, തേനീച്ച ആക്രമണം മൂലമുള്ള മരണങ്ങൾക്കുള്ള നഷ്ടപരിഹാരം വനത്തിന് പുറത്താണങ്കിൽ രണ്ട് ലക്ഷവും വനത്തിന് അകത്താണെങ്കിൽ പത്ത് ലക്ഷവും എന്നാക്കി മുൻകാല പ്രബല്യത്തോടെ ഭേദഗതി ചെയ്തു.
വനത്തിനകത്ത് കടന്നലോ തേനീച്ചയോ കുത്തി ഒരാൾ മരിച്ചാൽ അനുവാദമില്ലാതെ വനത്തിൽ അതിക്രമിച്ച് കടക്കൽ അടക്കമുള്ള കടുത്ത വനനിയമങ്ങൾ ചുമത്തി ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യും.
നഷ്ടപരിഹാരം പരിഷ്കരിക്കണം
വന്യമൃഗ ആക്രമണങ്ങളാൽ കൊല്ലപ്പെടുന്ന ഓരോ കേസും പ്രത്യേകം പരിഗണിക്കപ്പെടുകയാണു വേണ്ടത്. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരത്തിനപ്പുറം കൊല്ലപ്പെടുന്നവരുടെ സാഹചര്യങ്ങൾകൂടി പരിഗണിച്ചാകണം അത് നിശ്ചയിക്കേണ്ടത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിം സെറ്റിൽമെന്റ് ട്രിബ്യൂണൽ പോലെയുള്ള പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് നിയമനിർമാണം നടത്തുകയും വേണം.
താത്കാലിക ആശ്വാസമെന്ന നിലയിൽ നഷ്ടപരിഹാരം 24 ലക്ഷം രൂപ കാലതാമസമില്ലാതെ വിതരണം ചെയ്യണം. അല്ലാതെ മൃതദേഹത്തോടുപോലും അനാദരവ് കാണിക്കുന്ന തരത്തിൽ ജനങ്ങളെ തെരുവിലിറക്കുകയല്ല വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top