വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
Wednesday, March 13, 2024 12:13 AM IST
സിജുമോൻ ഫ്രാൻസിസ്
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സർക്കാർ അവസാനമായി പുനഃക്രമീകരിച്ചത് 2018ലാണ്. അതുപ്രകാരം പത്ത് ലക്ഷം രൂപയാണ് അന്നുമുതൽ നഷ്ടപരിഹാരമായി കൊടുക്കേണ്ടിയിരുന്നത്. അന്ന് കേന്ദ്രസർക്കാർ കൊടുത്തുവന്നിരുന്ന വിഹിതം അഞ്ച് ലക്ഷമായിരുന്നു. ഇതു മറച്ചുവച്ചാണ് കേരളത്തിന്‍റെ വിഹിതം മാത്രമാക്കി അന്ന് പത്ത് ലക്ഷം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നത് ഓരോ കേസും പ്രത്യേകമായി പരിഗണിച്ചായിരുന്നില്ല. പകരം, ഓരോ വർഷവും കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന വൈൽഡ്‌ ലൈഫ് ഹാബിറ്റൽ ഡെവലപ്മെന്‍റ് ഫണ്ടിൽനിന്നു കൊടുത്തതിനുശേഷം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്താൽ മതി. അതിന്നും അങ്ങനെതന്നെയാണ് തുടരുന്നത്.

2023 ഡിസംബർ 23ലെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ നഷ്ടപരിഹാരത്തുക പത്തു ലക്ഷമായി ഉയർത്തി. അപ്പോൾ കേരളം കൊടുക്കേണ്ട പത്ത് ലക്ഷവും കേന്ദ്രം പ്രഖ്യാപിച്ച പത്ത് ലക്ഷവും ചേർത്ത് ഇരുപത് ലക്ഷമാണ് ലഭിക്കേണ്ടുന്ന കുറഞ്ഞ നഷ്ടപരിഹാരത്തുക. നഷ്ടപരിഹാരം കൊടുക്കാനുൾപ്പെടെ കേന്ദ്രസർക്കാർ അനുവദിക്കുന്ന വൈൽഡ്‌ ലൈഫ് ഹാബിറ്റൽ ഡെവലപ്മെന്‍റ് ഫണ്ടിൽ 2014 മുതൽ 2024 വരെ കേരളത്തിന് 89.26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയ്ക്ക് കേന്ദ്ര വനം-പരിസ്ഥി മന്ത്രാലയം നൽകിയ മറുപടിയിൽ വ‍്യക്തമാക്കുന്നത്.



കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പണം അനുവദിച്ച് റിപ്പോർട്ട് കൊടുത്താൽ പത്ത് ലക്ഷം രൂപയും കേന്ദ്രഫണ്ടിൽനിന്നാണ് നൽകുന്നത്. അങ്ങനെയാണങ്കിൽ കേരളം ഒന്നും കൊടുക്കുന്നില്ല എന്നതാണ് വസ്തുത. ഇനി കേരളമാണ് ഈ പത്ത് ലക്ഷവും കൊടുക്കുന്നതെന്നാണ് വാദമെങ്കിൽ, കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന പത്ത് ലക്ഷം രൂപ സംസ്ഥാന സർക്കാർ വകമാറ്റുന്നു. അത് വനവത്കരണത്തിനായി മാത്രം ഉപയോഗിക്കുന്നു. അതാകട്ടെ, പൊതുജനം അറിയുന്നുമില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം കേന്ദ്രത്തിൽനിന്നു വാങ്ങിക്കൊടുക്കാൻ സംസ്ഥാനം തയാറാകുന്നില്ല എന്നു കണക്കാക്കേണ്ടിവരും.

അതിനിടെ, സംസ്ഥാന സർക്കാർ വന്യജീവി ആക്രമണങ്ങൾ സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ജൂലൈ 11ന് പുറത്തിറക്കിയ പുതുക്കിയ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് വിനിയോഗം സംബന്ധിച്ച ഗൈഡ് ലൈനിൽ വ‍്യക്തമാക്കുന്നത് ഇത്തരം ദുരന്തങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ആശ്വാസ ധനസഹായമായി കൊടുക്കണമെന്നാണ്. അതിന് സംസ്ഥാനങ്ങൾ ഇനി പ്രത്യേകം തീരുമാനം എടുക്കേണ്ടതില്ല.

ഇതുകൂടി കണക്കിലെടുത്താൽ ഇപ്പോൾ സംസ്ഥാനത്ത് വന‍്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭ‍്യമാക്കണം. ഇതു യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള ആർജവമാണ് സർക്കാർ സംവിധാനങ്ങൾ കാണിക്കേണ്ടത്. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തതിനു ശേഷം ആദ്യദുരന്തമുണ്ടായിരിക്കുന്നത് ഇന്നലെയാണ്. കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ച് മാമലക്കണ്ടം സ്വദേശി പി.എൻ. വിജിൽ മരിച്ചത് ഇന്നലെ പുലർച്ചെയാണ്. ഇക്കാര്യത്തിലുള്ള സർക്കാരിന്‍റെ ആത്മാർഥതയാണ് ഏവരും ഉറ്റുനോക്കുന്നത്.

പാർലമെന്‍റിൽ വന്ന കണക്ക്

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എത്രപേർ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു, എത്ര കേസുകളിൽ കൃഷിനാശം സംഭവിച്ചു, എത്ര വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു, അതിനെത്ര നഷ്ടപരിഹാരം കൊടുത്തു എന്ന രാധാ മോഹൻദാസ് എംപിയുടെ ചോദ്യത്തിന് കിട്ടിയ മറുപടി അനുസരിച്ച് 2019-20 മുതൽ 2023 ഡിസംബർ 31 വരെ കേരളത്തിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 555 പേരാണ്.




കഴിഞ്ഞ അഞ്ച് വർഷക്കാലം 3520 ലക്ഷം രൂപ കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ജീവനോപാധി നഷ്ടപ്പെട്ടവർക്കുമായി നഷ്ടപരിഹാരം കൊടുത്തതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പാർലമെൻറ്റിൽ മറുപടി കൊടുത്തത് കേരളം കൊടുത്തിരിക്കുന്ന കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ്. ഇവിടെയാണ് കേരളത്തിന്‍റെ പത്ത് ലക്ഷം നഷ്ടപരിഹാരം കൊടുക്കുന്നുണ്ടോ എന്ന ചോദ്യമുയരുന്നത്.

പാമ്പുകടി: കേരളം പ്രത്യേകം ലിസ്റ്റിൽപ്പെടുത്തി

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് കൊടുക്കുന്ന അതേ നഷ്ടപരിഹാരമാണ് കൊടുക്കുന്നത്. എന്നാൽ കേരളം 2018ൽ ഇറക്കിയ ഉത്തരവിൽ പാമ്പിനെ പ്രത്യേക ലിസ്റ്റായി പരിഗണിച്ച്, വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവർക്ക് കൊടുക്കുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷമാക്കി പരിമിതപ്പെടുത്തി.

പാമ്പുകടിയേറ്റുള്ള മിക്ക മരണങ്ങളും വനത്തിനു പുറത്താണ് സംഭവിക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ചതി. പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനം കേരളമാണ്. ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം മരണങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നാല് ലക്ഷം രൂപയുടെ അധികസഹായം നൽകുന്നുണ്ട്.

കടന്നൽ, തേനീച്ച ആക്രമണ മരണത്തിലും വിവേചനം

2022ൽ കടന്നൽ, തേനീച്ച ആക്രമണം മൂലമുള്ള മരണങ്ങളെ സംബന്ധിച്ച് മന്ത്രിസഭ വിശദമായി ചർച്ചചെയ്യുകയും 2022 ഒക്ടോബർ 25ലെ ഉത്തരവു പ്രകാരം  പ്രകാരം കടന്നൽ, തേനീച്ച ആക്രമണങ്ങളെ വന്യജീവി എന്ന ഗണത്തിൽപ്പെടുത്തി, വനത്തിന് അകത്തോ പുറത്തോ എന്ന വിവേചനം ഇല്ലാതെ മറ്റ് വന്യജീവിളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കുന്ന അതേ നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവിട്ടു. എന്നാൽ 2024 ജനുവരി 20ലെ ഉത്തരവു പ്രകാരം കടന്നൽ, തേനീച്ച ആക്രമണം മൂലമുള്ള മരണങ്ങൾക്കുള്ള നഷ്ടപരിഹാരം വനത്തിന് പുറത്താണങ്കിൽ രണ്ട് ലക്ഷവും വനത്തിന് അകത്താണെങ്കിൽ പത്ത് ലക്ഷവും എന്നാക്കി മുൻകാല പ്രബല്യത്തോടെ ഭേദഗതി ചെയ്തു.

വനത്തിനകത്ത് കടന്നലോ തേനീച്ചയോ കുത്തി ഒരാൾ മരിച്ചാൽ അനുവാദമില്ലാതെ വനത്തിൽ അതിക്രമിച്ച് കടക്കൽ അടക്കമുള്ള കടുത്ത വനനിയമങ്ങൾ ചുമത്തി ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യും.

നഷ്ടപരിഹാരം പരിഷ്കരിക്കണം

വന്യമൃഗ ആക്രമണങ്ങളാൽ കൊല്ലപ്പെടുന്ന ഓരോ കേസും പ്രത്യേകം പരിഗണിക്കപ്പെടുകയാണു വേണ്ടത്. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരത്തിനപ്പുറം കൊല്ലപ്പെടുന്നവരുടെ സാഹചര്യങ്ങൾകൂടി പരിഗണിച്ചാകണം അത് നിശ്ചയിക്കേണ്ടത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മോട്ടോർ ആക്സിഡന്‍റ് ക്ലെയിം സെറ്റിൽമെന്‍റ് ട്രിബ്യൂണൽ പോലെയുള്ള പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് നിയമനിർമാണം നടത്തുകയും വേണം.

താത്കാലിക ആശ്വാസമെന്ന നിലയിൽ നഷ്ടപരിഹാരം 24 ലക്ഷം രൂപ കാലതാമസമില്ലാതെ വിതരണം ചെയ്യണം. അല്ലാതെ മൃതദേഹത്തോടുപോലും അനാദരവ് കാണിക്കുന്ന തരത്തിൽ ജനങ്ങളെ തെരുവിലിറക്കുകയല്ല വേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.