Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പത്തരമാറ്റ് തിളങ്ങിയ പത്താംക്ലാസുകാരൻ
Monday, September 26, 2022 1:11 AM IST
കേരളത്തിലെ പൊതുജീവിതത്തിൽ പത്തരമാറ്റ് തിളങ്ങിയ പത്താം ക്ലാസുകാരനായിരുന്നു ആര്യാടൻ മുഹമ്മദ്. അസാധാരണ വൈഭവം പ്രകടിപ്പിച്ച സാധാരണക്കാരൻ.1977 മുതൽ എട്ടുതവണ നിലന്പൂരിൽനിന്ന് എംഎൽഎയായി. ഇടതു, വലതു മന്ത്രിസഭകളിൽ മന്ത്രിയായി. ഈ പത്താക്ലാസുകാരനെ തലസ്ഥാനത്തെ മന്ത്രിമാർക്കും ഉദ്യോഗസ്ഥ പ്രമുഖർക്കുമെല്ലാം ഏറെ ആദരവായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും വളരെ ആഴത്തിൽ അദ്ദേഹം പഠിച്ചു, മനസിലാക്കി, വലിയിരുത്തി. അതുകൊണ്ട് അദ്ദേഹത്തെ കബളിപ്പിക്കാനോ അദ്ദേഹം നടത്തുന്ന കബളിപ്പിക്കലുകൾ കണ്ടുപിടിക്കാനോ എളുപ്പമായിരുന്നില്ല.
കണക്കു പഠിക്കാത്ത കണക്കു വിദഗ്ധനും സാന്പത്തികം പഠിക്കാത്ത സാന്പത്തിക വിദഗ്ധനുമായിരുന്നു ആര്യാടൻ. ധനകാര്യ വിദഗ്ധരെന്ന് പ്രസിദ്ധരായ കെ.എം. മാണിയുടെ ബജറ്റായാലും തോമസ് ഐസക്കിന്റെ ബജറ്റായാലൂം ആര്യാടൻ നടത്തുന്ന വിശകലനങ്ങളിൽ ഒരു പക്ഷേ അവർ കാണത്തതോ അല്ലെങ്കിൽ ആരും തിരിച്ചറിയരുതെന്ന് അവർ ആഗ്രഹിച്ചതോ ആയ കണ്ടെത്തലുകൾ ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ധനമന്ത്രിമാർ അദ്ദേഹത്തെ ഭീതിയോടെ അല്ലെങ്കിലും അതീവ ശ്രദ്ധാപൂർവം കേട്ടും പഠിച്ചും മറുപടി പറഞ്ഞു.
‘ഒന്നേ പറയാനുള്ള സാർ...’ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് ആര്യാടൻ നടത്തുന്ന വിലയിരുത്തലുകൾ മാധ്യമ പ്രവർത്തകരും സാകുതം ശ്രദ്ധിച്ചിരുന്നു. ബജറ്റ് പദാവലിയിലെ ചില സാങ്കേതിക പദങ്ങളുടെ അർഥം അറിയുന്ന,സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ പറഞ്ഞുതരാൻ കഴിവുള്ള വ്യക്തിയായിരുന്നു ആര്യാടൻ.
കോൺഗ്രസുകാരൻ
കേരളത്തിലെ മുസ്ലിം ജനസമൂഹത്തെ ദേശിയ പ്രസ്ഥാനങ്ങളുമായി ചേർത്തുനിർത്തുന്നതിന് ജീവിതകാലം മുഴുവൻ അദ്ദേഹം അത്യധ്വാനം ചെയ്തു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ അത് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുള്ള ഭാരതത്തിലെ ഏക പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വിശ്വസിച്ചു. ഭാരതത്തിന്റെ ഐക്യത്തിനുള്ള വഴി മതേതരത്വമാണ്, മത സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബഹുസ്വരതയുടെ ഈ നാട്ടിൽ ഒരു സമുദായവും അർഹിക്കുന്നതിന് അപ്പുറം ആഗ്രഹിക്കുന്നതുപോലും ശരിയല്ലെന്ന് അദ്ദേഹം കരുതിയെന്നു ചിന്തിക്കാൻ ന്യായങ്ങളുണ്ട്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം ജീവിച്ചു, പോരാടി.
മലപ്പുറത്ത് കോണ്‍ഗ്രസ് പതാക ഉയരത്തിൽ പാറിക്കുവാൻ അദ്ദേഹം എല്ലാ എതിരാളികളുമായും ശക്തമായി ഏറ്റുമുട്ടി. തന്റെ ലക്ഷ്യത്തിനു മുഖ്യശത്രുക്കളായി കണ്ട ലീഗും സിപിഎമ്മുമായി വരെ രൂക്ഷമായി ഏറ്റുമുട്ടി. രക്തസാക്ഷികൾ ഉണ്ടാകുന്നത്ര ഭീകരമായ ഏറ്റുമുട്ടലുകൾ. എന്നാൽ ഈ രണ്ടു പാർട്ടികളുടെയും ഒക്കത്തിരുന്ന് കേരളത്തിലെ മന്ത്രിയുമായി ആര്യാടൻ. അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞത.
മലപ്പുറം ജില്ലയിലെ ശരാശരി മുസ്ലിംകളിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് പ്രവർത്തകരായിട്ടും ദേശിയ പ്രസ്ഥാനമായ കോണ്‍ഗ്രസിൽ ഉറച്ചു നിൽക്കുകയും കോണ്‍ഗ്രസിനു വേണ്ടി എക്കാലവും ചിന്തിക്കുകയും ചെയ്ത, സമർപ്പണ ബോധമുള്ള കോണ്‍ഗ്രസുകാരനായിരുന്നു ആര്യാടൻ മുഹമ്മദ്. മുസ്ലിം സമൂഹത്തെ കോണ്‍ഗ്രസിനൊപ്പം നിർത്തുവാൻ അദ്ദേഹം ബുദ്ധിപൂർവം കരുക്കൾ നീക്കി.
ലീഗുമായി പോരാടി
ഒരേ മുന്നണിയിൽ അംഗമായിരിക്കുന്പോഴും അദ്ദേഹം ലീഗുകാരുമായി പോരാടി. ഒരിക്കൽ ലീഗ് നേതാക്കൾ സോണിയ ഗാന്ധിയെക്കുറിച്ച് നടത്തിയ മോശം പരാമർശനത്തിന് പകരമായി അദ്ദേഹം പാണക്കാട് തങ്ങളെക്കുറിച്ച് ലീഗുകാർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കൾ പോലും ഞെട്ടി. പക്ഷേ ആര്യാടൻ കൂസിയില്ല. എന്റെ പാർട്ടി നേതാവിനെക്കുറിച്ച് പറഞ്ഞാൽ ഞാനും പറയും -അദ്ദേഹം ശഠിച്ചു. നിയമസഭയിൽപോലും അതിന്റെ അനുരണനങ്ങൾ ഉണ്ടായി. ആന്റണിയുടെ അതീവ വിശ്വസ്തനും ഇടതുമുന്നണയിൽ മന്ത്രിയും ആയിരുന്നിട്ടും ഇടതു ബാന്ധവം കോണ്‍ഗ്രസിന് ആപത്തെന്ന് മനസിലാക്കിയപ്പോൾ ഐഎൻടിയുസി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സി.എം. സ്റ്റീഫൻ വഴി മുന്നണി വിടാനുള്ള കരുക്കൾ നീക്കി. ആന്റണി ഗ്രൂപ്പ് ഇടതുമുന്നണി വിടുന്നതിൽ ആര്യാടനു വലിയ പങ്കുണ്ടായിരുന്നു.
മന്ത്രിസഭ നിലനിർത്താനായി ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചാൽ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാവും അങ്ങെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി മുന്നറിയിപ്പു നല്‍കാനുള്ള തന്റേടം കാണിച്ച നേതാവാണ് ആര്യാടൻ. ആര്യാടന്റെ വാക്കുകൾ അറംപറ്റിയതുപോലായി പിന്നീട് നടന്ന സംഭവങ്ങൾ.
ഉമ്മൻ ചാണ്ടിയുടെ ആ മന്ത്രിസഭാക്കാലത്ത് അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ ഈ മന്ത്രിസഭയിൽ രണ്ടു മിടുക്കന്മാരാണുള്ളത് കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും, പിന്നെ കുഞ്ഞൂഞ്ഞും”. അക്കാലത്തെ ‘കുകുകു’ പരിഹാസത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നില്ലേ?
മുസ്ലിം പാർട്ടി പോലെ ക്രൈസ്തവരുടെ പാർട്ടിയെന്ന് ചിത്രീകരിക്കപ്പെടുന്ന കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിന് ഭീഷണിയാണെന്ന് അദ്ദേഹം കണ്ടു. അതിന്റെ നേതാക്കളെയും അദ്ദേഹം ലക്ഷ്യം വച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന കെ.എം. മാണിയുടെ ബജറ്റുകളെ കിഴക്കു നോക്കി ബജറ്റുകൾ എന്ന് ആദ്യം ചിത്രീകരിച്ചത് ആര്യാടനായിരുന്നു. അതു പിന്നീട് കുറെക്കാലത്തേക്ക് മാണിയുടെ ബജറ്റുകൾക്കുള്ള മുഖമുദ്രയായി മറ്റുള്ളവരും കൊണ്ടാടി. കിഴക്കു നോക്കി ബജറ്റുകൾ എന്ന് ആര്യാടൻ ആദ്യം ചിത്രീകരിച്ചത് കരുണാകരന്റെ മന്ത്രി സഭയിൽ മാണി ധനമന്ത്രിയായിരുന്നപ്പോഴാണ്.
ആന്റണിപക്ഷക്കാരൻ
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളിൽ എന്നും അദ്ദേഹം ആന്റണി പക്ഷക്കാരനായിരുന്നു. ആന്റണി പക്ഷത്തിന്റെ അമരക്കാരനായിരുന്നു ആര്യാടൻ. പാമോയിൽ വിവാദം കത്തിച്ചുയർത്തിയതിന്റെ അണിയറ പ്രവർത്തകരിൽ ആര്യാടനും ഉണ്ടായിരുന്നു. ഒരു പക്ഷേ അതിലെ പ്രധാന കാർമികനായിരുന്നു. തനിക്ക് വിശ്വാസമുള്ള പത്രലേഖകർക്ക് വിവരങ്ങൾ വിശ്വാസ്യമായി ചോർത്തിക്കൊടുത്ത് പൊതു സമൂഹത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായി. ആന്റണി മന്തിസഭക്കെതിരേ കരുണാകരൻ നടത്തിയ കൈവിട്ടകളിയിൽ മന്ത്രിസഭയെ രക്ഷിക്കാൻ തന്ത്രങ്ങൾ മെനഞ്ഞവരിൽ പ്രധാനി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കരുണാകരൻ നിർത്തിയ കോടോത്ത് തോൽക്കുകയും കോണ്‍ഗ്രസ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്യുന്നിടം വരെ എത്തി ആ കളികൾ. ആന്റണി ഗ്രൂപ്പുകളി നിർത്തുന്നുഎന്നു വന്നപ്പോൾ ഉമ്മൻചാണ്ടി ഗ്രൂപ്പായി.
വാർത്തകളെ പഠിച്ച വ്യക്തി
പത്രങ്ങളെ ഇതുപോലെ പ്രയോജനപ്പെടുത്തുന്ന നേതാക്കൾ എത്രപേരുണ്ടാവും എന്നു കണ്ടറിയണം. നേരേ തുറന്നു പിടിച്ച കണ്ണാടിയാണ് പത്രങ്ങൾ എന്നത് പഴയകാല നിർവചനമാകാം. എന്നാൽ അതിൽ വിശ്വസിക്കുകയും പത്രങ്ങളെ പാഠപുസ്തകം പോലെ കരുതുകയും ചെയ്ത പത്രപ്രവർത്തകനാണ് ആര്യാടൻ മുഹമ്മദ്. അദ്ദേഹം വാർത്തകളും വിലയിരുത്തലുകളും വായിക്കുകയല്ല, പഠിക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഏറെ ഇല്ലാതിരുന്നിട്ടും കേരളത്തിലെ പൊതു ജീവിതത്തിൽ അസാധാരണ പ്രഭയോടെ നിറഞ്ഞു നിൽക്കുവാൻ അദ്ദേഹത്തിന് സാധിച്ചത് ഈ ശീലം കൊണ്ടുകൂടിയാണ്.
പത്രങ്ങളെ ശരിക്കും ഉപയോഗിച്ചിട്ടുള്ള നേതാവാണ് ആര്യാടൻ. തനിക്കു വിശ്വാസമുള്ള പത്രലേഖകർക്ക് വിവരങ്ങൾ, പ്രത്യേകിച്ച് തനിക്ക് പ്രയോജനമുള്ള വിവരങ്ങൾ വിശ്വാസ്യമായി ചോർത്തിക്കൊടുത്ത് പൊതുസമൂഹത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനുള്ള വൈദഗ്ദധ്യം വേറേയായിരുന്നു.
താൻ ചോർത്തുന്ന വാർത്ത ശരിക്കും ഉപയോഗിക്കാനാവുന്ന പത്രത്തെയും പത്രപ്രവർത്തകരെയും ആര്യാടൻ കണ്ടെത്തും. അവരിലൂടെ വാർത്തകൾ കത്തിക്കും. ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
ഓരോരുത്തരും കരുതും തനിക്കു മാത്രമാണ് ആര്യാടൻ വാർത്തകൾ തരുന്നതെന്ന്. രാഷ്ട്രീയക്കളിയിൽ തനിക്കുള്ളതു കിട്ടണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതുവാങ്ങിച്ചെടുക്കുകയും ചെയ്തു. നായനാർ, ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി.
1977ൽ എംഎൽഎ ആയെങ്കിലും 1980ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പക്ഷേ, നായനാരുടെ ഇടതു മന്ത്രിസഭയിൽ ആര്യാടനും മന്ത്രിയായി. നിലന്പൂരിലെ ഹരിദാസിനെ രാജിവയ്പിച്ചാണ് നിയമസഭയിൽ അംഗമായത്. വനംമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പത്രസമ്മേളനത്തിലെ വലിയ വാർത്ത കൂപ്പുലേലം നിർത്തലാക്കും എന്നതായിരുന്നു. ആ വാർത്തയുമായി ഓഫീസിലെത്തുന്പോൾ പരിണതപ്രജ്ഞനായ കെ.സി. സെബസ്റ്റ്യൻ വാർത്ത വായിച്ച് ചിരിച്ചു. തെരഞ്ഞെടുപ്പു വരികയല്ലേ ആര്യാടനു ഗുണം ഉണ്ടാകും. കൂപ്പ് ഒന്നും നിർത്താനും പോകുന്നില്ല. സെബസ്റ്റ്യൻ സാർ പറഞ്ഞതു പോലെ കൂപ്പുവെട്ടൽ നിന്നില്ല.
സൗഹൃദം
സൗഹൃദം സൂക്ഷിക്കുന്നതിൽ ആര്യാടൻ വലിയ താത്പര്യം കാണിച്ചിരുന്നു. ഒരിക്കൽ നിലന്പൂരിൽ ഒരു കണ്‍വൻഷനു പോയി. അദ്ദേഹത്തെ കാണാൻ ശ്രമിച്ചില്ല. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. അവിടെ പ്രസംഗിക്കാൻ വന്നിട്ട് വീട്ടിൽ വന്നില്ല ഇല്ലേ? അത്ര അടുപ്പം ഉണ്ടെന്ന് എനിക്കു തോന്നിയിട്ടും ഇല്ലായിരുന്നു. അവസാനമായി അദ്ദേഹത്തെ കണ്ടത് ഏതാനും വർഷം മുന്‍പ് വേണാട് എക്സ്പ്രസിൽവച്ചാണ്. എന്റെ മുന്നിൽ മറ്റൊരു സീറ്റിലായിരുന്നു ആര്യാടൻ.
അലസമായി ഇരിക്കുന്നു. മുന്നിൽ അന്നത്തെ പത്രങ്ങളെല്ലാമുണ്ട്. പത്രം വായിക്കാൻ ചോദിക്കാനായാണ് അടുത്തു ചെന്നത്. ഏറെ നാളായല്ലോ കണ്ടിട്ട് എന്ന ആമുഖത്തോടെ അദ്ദേഹം കുശലം ചോദിച്ചു. ഇപ്പോൾ ഇവിടെയാണോ എന്നും തിരക്കി. പത്രം ഒന്ന് എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ എല്ലാ പത്രവും തന്നു.
സീറ്റിൽ വന്നിരുന്ന് പത്രങ്ങൾ തുറക്കുന്പോൾ മിക്ക പത്രത്തിലെയും പല വാർത്തകൾക്കടിയിലും അടിവരയിട്ടിരിക്കുന്നു. വാർത്തകൾ പഠിക്കുന്ന നേതാവ്. തിരിച്ചു കൊടുക്കാൻ ചെല്ലുന്പോൾ ചോദിച്ചു. ഇത്തരം നേതാക്കൾ ഇന്ന് ഏറെ ഉണ്ടാവുമോ. അദ്ദേഹം ചിരിച്ചു. കണ്ണിറിക്കിയുള്ള ചിരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top