വെർണാകുലർ പ്രസ് ആക്ട്
Thursday, September 9, 2021 10:44 PM IST
ബ്രിട്ടീഷ് ഇന്ത‍്യയിൽ പത്രസ്വാതന്ത്ര്യവും കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ താത്പര്യങ്ങൾക്കെതിരായി നിലപാടെടുത്ത പത്രങ്ങൾ നിരന്തരമായി വേട്ടയാടപ്പെട്ടു.

ആദ്യത്തെ പത്രമായ ബംഗാൾ ഗസറ്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുനേരെയുള്ള വിമർശനങ്ങൾ കാരണം 1782 ൽ നിരോധിക്കുകയും പത്രാധിപരായ വില്യം ഡുവാനെ നാടുകടത്തുകയും ചെയ്തു. റിച്ചാർഡ് വെല്ലസ്‌ലി 1799 ൽ പത്രങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പിന്നീട്, 1878ൽ ബ്രിട്ടീഷ് ഇന്ത്യയിൽ വെർണാകുലർ പ്രസ് ആക്ട് കൊണ്ടുവന്നു. ഇന്ത്യൻ ഭാഷാ പത്രങ്ങളെ നിയന്ത്രിക്കുകയായിരുന്നു ലക്ഷ‍്യം. വൈസ്രോയി ലിറ്റൺ പ്രഭുവാണ് ഈ നിയമം നടപ്പാക്കിയത്. ഈ നിയമത്തിൽനിന്ന് ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കിയിരുന്നു. അക്കാലത്ത് അമൃത ബസാർ പത്രിക ഉൾപ്പെടെ 35 പ്രാദേശിക ഭാഷാ പത്രങ്ങൾ ബംഗാളിൽ ഉണ്ടായിരുന്നു.


വെർണാകുലർ പ്രസ് ആക്ട് പ്രകാരം രാജ്യദ്രോഹപരമായ വാർത്തകൾ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പോലീസിനാണു നൽകിയത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പേപ്പറിന്‍റെ ഉള്ളടക്കം പോലീസിന് സമർപ്പിക്കേണ്ടിയിരുന്നു. ഈ നിയമപ്രകാരം പല പത്രങ്ങൾക്കും പിഴ ചുമത്തി. എഡിറ്റർമാരെ ജയിലിലടച്ചു.

ഈ നിയമം വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചു. ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വലിയ ഉത്തേജനമായി മാറി. ഇന്ത്യൻ അസോസിയേഷനായിരുന്നു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത്. ഒടുവിൽ 1881 ൽ ലിറ്റൻ പ്രഭുവിന്‍റെ പിൻഗാമിയായി എത്തിയ വൈസ്രോയി ലോർഡ് റിപ്പൺ ഈ നിയമം റദ്ദാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.