താലിബാൻ ക്രൂരതയും പുത്തൻ സാഹചര്യങ്ങളും
Tuesday, September 7, 2021 12:29 AM IST
2021 ഓഗസ്റ്റ് മാസം മധ്യം അടയാളപ്പെടുത്തുന്നത് ഇസ്ലാമിക തീവ്രവാദികളായ താലിബാൻ പ്രസ്ഥാനം ഒടുവിൽ കാബൂളും കീഴടക്കിയതാണ്. മുന്പ് ഇതുപോലെ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയതാണ്. എന്നാൽ 2011 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്‍റർ വിമാനം ഇടിപ്പിച്ച് തകർത്തതിനെത്തുടർന്ന് അമേരിക്ക സൈനികമായി ഇടപെട്ട് അന്ന് താലിബാൻ സർക്കാരിനെ പുറത്താക്കി. സ്ത്രീകൾക്കെതിരേയുള്ള അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷ പീഡനങ്ങൾ, ബാമിയാനിലെ ബുദ്ധപ്രതിമകളുടെയും പുരാശേഖരങ്ങളുടെയും തകർക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ അന്നത്തെ താലിബാൻ ഭരണകൂടം കാണിച്ച ക്രൂരതയും നിഷ്ഠൂരതയും ആവർത്തിക്കുമോ എന്ന വലിയ ആശങ്ക ലോകജനതയ്ക്കുണ്ട്.

താലിബാൻ വാഗ്ദാനങ്ങൾ

അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാൻ വ്യക്തമാക്കിയത്, എല്ലാവർക്കും മാപ്പു നൽകുമെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും ശരിയത്തിനുള്ളിൽ നിന്നുകൊണ്ടുള്ള സ്ത്രീകളുടെ അവകാശം നടപ്പാക്കുമെന്നുമാണ്. അപ്രകാരമുള്ള വാക്കുകൾ മുഴങ്ങിയതിന്‍റെ പിറ്റേന്നു തന്നെയാണ് ജലാലാബാദിൽ പ്രതിഷേധിച്ച ജനങ്ങളെ വെടിവച്ചു വീഴ്ത്തുകയും ഹിജാബ് ധരിക്കാത്ത സ്ത്രീയെ വെടിവെച്ച് കൊല്ലുകയും വിമാനത്താവളം ഇരുന്പു മറകൊണ്ട് അടയ്ക്കുകയും ചെയ്തത്.
താലിബാന്‍റെ പ്രതിനിധാനം
അഫ്ഗാനിസ്ഥാന്‍റെ പുറത്തുള്ളവർക്കും അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗത്തിനും താലിബാൻ എന്നു പറഞ്ഞാൽ അക്രമാസക്തമായ തീവ്ര ഇസ്ലാമിക സായുധ സംഘമാണ്. ലോകത്തിലെ സാധാരണക്കാരുടെ ദൃഷ്ടിയിൽ, താലിബാനെന്നാൽ കിരാതവും അപരിഷ്കൃതവുമായ സാമൂഹിക കാഴ്ചപ്പാടുകളാണ്; പ്രത്യേകിച്ചും സ്ത്രീകളുടെ അടിമത്തം പുലർത്തുന്ന അറുപിന്തിരിപ്പന്മാരാണ്.

ലോകത്തിലെ പ്രകടമായ കോളനി വാഴ്ച പൊതുവേ അവസാനിച്ചുവെന്നു കരുതിയ നാളുകളിലാണ് 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ കടന്നു വന്നത്. അതിന്‍റെ പര്യവസാന ഘട്ടത്തിൽ അമേരിക്കൻ സാമ്രാജ്യത്വം റഷ്യയുടെ ആധിപത്യത്തെ തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പണവും പരിശീലനവും നൽകി വളർത്തിയെടുത്ത മത ഭീകരവാദ പ്രസ്ഥാനമാണ് തലിബാൻ. കേവലം 15 മതവിദ്യാർത്ഥികളുമായി മുല്ല ഒമർ ആരംഭിച്ച ആ പ്രസ്ഥാനം ദേശാഭിമാനവും മതവിശ്വാസവും കൂട്ടിക്കലർത്തി തഴച്ചുവളർന്നു.

മതരാഷ്‌ട്രം

സേനയെ പിൻവലിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനം ജനാധിപത്യ തത്വങ്ങളെ മാനിക്കുന്നതാണ്. താലിബാൻ ഉയർത്തിപ്പിടിക്കുന്ന മതതീവ്രവാദം അമേരിക്കയുടെ അഫ്ഗാനിലെ സൈനിക അധിനിവേശത്തിന് ന്യായീകരണമാകില്ല.

എന്നാൽ 2020 ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനുമായി സേനാപിന്മാറ്റത്തിനുള്ള കരാർ ഒപ്പു വച്ചപ്പോൾ പിന്മാറ്റ ഘട്ടത്തിലെ മനുഷ്യദുരന്തങ്ങളെ ഒഴിവാക്കാൻ ഗൗരവമായി താല്പര്യപ്പെട്ടില്ല എന്നു പറയേണ്ടിവരും. കരാറിലെ വിശദാംശങ്ങൾ അറിയില്ലെങ്കിലും അഫ്ഗാനിൽനിന്ന് അമേരിക്കയ്ക്കും സഖ്യ രാഷ്ട്രങ്ങൾക്കുമെതിരേ ആക്രമണം നടത്തരുതെന്ന ഉറപ്പാണ് സേനാപിന്മാറ്റത്തിന് പകരമായി ആവശ്യപ്പെട്ടത്.

മതങ്ങളെ വിലയിരുത്തുന്പോൾ

മതം എന്ന ഒരു സംഗതി മാത്രമാണ് മനുഷ്യന്‍റെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ വശങ്ങളെ ഉത്തേജിപ്പിക്കുന്നതെന്ന അപക്വമായ വിലയിരുത്തൽ പശ്ചിമേഷ്യയിലെ ഭീകരവാദത്തിന്‍റെയും താലിബാന്‍റെയും ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ വ്യാപകമായിട്ടുണ്ട്.

മതം എന്നത് നിഷേധാത്മകമായ വശങ്ങൾ മാത്രം സന്നിവേശിപ്പിച്ച ഒന്നാണെന്ന ചിന്ത മതങ്ങൾ നിർവഹിച്ചതും നിർവ്വഹിക്കുന്നതുമായ സർഗാത്മകപങ്കിനെ തിരിച്ചറിയുവാൻ ശേഷിയില്ലാത്തതാണ്. അടിസ്ഥാനപരമായി സാധാരണ ജനങ്ങളെ സംബന്ധിച്ച് മതം ഒരു ഷോക്ക് അബ്സോർബർ ആണെന്ന് പറയാം. പുറമേയുള്ള സാമാന്യവത്കരണത്തിന്‍റെ പരവതാനിക്കടിയിൽ ഒരുപാട് വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളും അപൂർണതകളും അധികാരം, സന്പത്ത്, ലൈംഗികത എന്നിവയുടെ തൃഷ്ണകളും നിഗൂഢമായ മന:ശാസ്ത്രവശങ്ങളും ആത്മീയ പ്രേരണകളും നിറഞ്ഞതാണ് മനുഷ്യജീവിതം.

നിസ്സഹായതയുടെ ജീവിത മുഹൂർത്തങ്ങളിൽ അത് സമാശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും വാതിലുമാണ്. അതിനാൽ ബുദ്ധിപരമായി മാത്രം ജീവിതത്തെ കാണുന്നവരിൽനിന്നു വിഭിന്നമായി ഏതു സാഹചര്യത്തിലും ചരിത്രത്തിന്‍റെ ഏതുപ്രയാണത്തിലും ജനങ്ങൾ മതം ഒരു യാഥാർത്ഥ്യമാക്കുന്നു. അക്കാര്യം ഏറ്റവും ഭംഗിയായി തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവ് മഹാത്മാഗാന്ധിയാണ്. മതനിഷേധത്തിന്‍റെ ഏറ്റവും ശക്തമായ കാലഘട്ടം 19ാം നൂറ്റാണ്ട് മുതൽ 20ാം നൂറ്റാണ്ടിന്‍റെ പകുതിവരെയാണ്. മഹാത്മാഗാന്ധി ആ കാലഘട്ടം സൃഷ്ടിച്ച മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവും വഴികാട്ടിയുമായിരുന്നു.


സായുധമായ അടിച്ചമർത്തൽ മാത്രം നടത്തിയോ മതവിശ്വാസം ഇല്ലാതാക്കിയോ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാമെന്ന് പ്രതീക്ഷിക്കാനാവില്ല. ബഹുജനങ്ങളുടെ പിന്തുണലഭിക്കാത്ത വിധം ആശയ രംഗത്തും സാന്പത്തിക, സാമൂഹിക, സാംസ്കാരിക തലത്തിലും മാറ്റം ഉണ്ടാക്കുകയാണ് കരണീയം.

താലിബാനും ആർഎസ്എസും

താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരമുറപ്പിക്കുന്ന സാഹചര്യം വന്നപ്പോൾ ഒരുപാട് ആളുകൾ താലിബാൻ പോലെയാണ് ആർഎസ്.എസ് എന്ന് സമർത്ഥിക്കുകയുണ്ടായി. ആർഎസ്എസിന്‍റെയും പോഷക സംഘടനകളുടെയും അക്രമകരവും ഒറ്റപ്പെട്ടതെങ്കിലും നടത്തിയ ബോംബ് സ്ഫോടനങ്ങളുടെയും പാശ്ചാത്തലത്തിലായിരിക്കാം അത്തരമൊരു സമർത്ഥിക്കൽ ഉണ്ടായത്. കൂടാതെ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലീം സമുദായത്തിൽ ഉള്ളവരെ തല്ലിക്കൊന്നതും പ്രതികൂലമായി. പ്രഫ. കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങിയ വന്ദ്യ വയോധികരെയും പത്രപ്രവർത്തകയായ ഗൗരി ലങ്കേഷ് എന്ന മഹതിയെയും അവർക്ക് അഭിപ്രായങ്ങൾ ഉണ്ടെന്ന കാരണത്താൽ വെടിവച്ചു കൊന്ന സംഘങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രേരണയിലാണെന്ന് എല്ലാവർക്കുമറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കേന്ദ്ര സംഘടന ആർഎസ്എസ് ആണെന്നതും ഒരു കാരണമായിരിക്കാം. എന്നാൽ താലിബാനും ആർഎസ്എസും തുല്യമാണെന്ന അഭിപ്രായം ശരിയാണെന്ന് തോന്നുന്നില്ല. അത് അമിതമായ ഒരു ലളിതവത്കരണമാണ്. താലിബാൻ കേവലം മതഭ്രാന്തിന്‍റെ തീവ്രതയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ബഹുജനങ്ങളില്‌ അത് സ്വാധീനമുറപ്പിക്കുന്നത് രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക കാരണങ്ങൾ ഒത്തുവരുന്പോഴാണ്.

എന്നാൽ ഹിന്ദുത്വം കേവലമായ മതഭാന്ത്രല്ല. ഇന്ത്യയിലെ ജാതിമേൽക്കോയ്മാ താത്പര്യങ്ങളുടെ രാഷ്ട്രീയമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാനം. ഇടുങ്ങിയ മത, ദേശീയ പരിവേഷങ്ങളുടെ വേഷപ്രച്ഛന്നത അത് കൈവരിക്കുന്നുഎന്നു മാത്രം. എന്നാൽ അത് ബഹുജന സ്വാധീനമുറപ്പിക്കുന്നത് മേൽ സൂചിപ്പിച്ച ഏതൊരു ഘടകങ്ങളുടെയും ചാലക ശക്തികളെ ആശ്രയിച്ചാണ്.

ജനങ്ങളുടെ അന്യവത്കരണം

ഹിന്ദു മഹാസഭയുടെ മതാന്ധതയും ആർഎസ്എസിന്‍റെ സുസംഘടിതമായ റെജിമെന്‍റഡ് രൂപവും ചേർന്നതാണ് യഥാർത്ഥത്തിൽ ആർഎസ്എസ്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യഘട്ടത്തെ സങ്കുചിത തീക്ഷ്ണതയിൽനിന്ന് പ്രതിപക്ഷ കക്ഷികളുമായി ചേർന്നുള്ള ബഹുജനപങ്കാളിത്തം ജനസംഘത്തിന്‍റെയും പിന്നീട് ബിജെപിയുടെയും തീവ്രവാദത്തിന്‍റെ മൂർച്ച ഒരു പരിധിവരെ കുറയ്ക്കുവാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

1980 കളുടെ പകുതിക്കുശേഷം ശക്തിപ്പെട്ട ബാബറി മസ്ജിദ് വിരുദ്ധ പ്രസ്ഥാനം ബി.ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ബാബറി മസ്ജിദ് വിരുദ്ധതയെ പ്രോത്സാഹിപ്പിച്ചെന്നുവേണം പറയാൻ. തങ്ങളുടെ ഹിന്ദുത്വ വർഗീയ നേട്ടങ്ങൾ കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന സാഹചര്യം വന്നപ്പോഴാണ് ബിജെപി ബാബറി മസ്ജിദ് തകർക്കൽ പരിപാടി ഏറ്റെടുത്തത്. 1950 മുതലുള്ള ജനസംഘത്തിന്‍റെയും അതിനുശേഷം ബിജെപിയുടെയും ചരിത്രത്തിൽ ഒരിക്കൽപോലും ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയണമെന്ന് പ്രമേയം പാസാക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണാവകാശം പ്രഖ്യാപിച്ചപ്പോൾ ഹിന്ദുത്വ കാര്യപരിപാടി ബിജെപി കടുപ്പിച്ചുവെന്നത് യാഥാർഥ്യമാണ്. അപ്പോഴും ഹിന്ദുത്വ അജൻഡയ്ക്ക് അത്യാവശ്യമെന്ന് അവർ കരുതിയ ജമ്മു കാശ്മീരിന്‍റെ പ്രത്യേക അവകാശങ്ങൾ പറയുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുന്നത്, സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ കളഞ്ഞ് പൊതുവായ നിയമം അടിച്ചേൽപ്പിക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങൾ തല്കാലം മാറ്റി വച്ചു കൊണ്ടാണ് 1990കളിൽ അവർ ദേശീയ ജനാധിപത്യ സഖ്യത്തെ കരുപ്പിടിപ്പിച്ചത്. ഏറ്റവും വലിയ അവസരവാദിയായ ജോർജ് ഫെർണാണ്ടസ് ആ പശ്ചാത്തലത്തിൽ ബിജെപി സഖ്യത്തിന്‍റെ കണ്‍വീനറായി. കാശ്മീർ ഇന്ത്യയുടെ രക്തമൊലിക്കുന്ന കോളനിയാണെന്ന് അതിനുമുന്പ് പറഞ്ഞ ജോർജ് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട കാഷ്മീരിനെ സൃഷ്ടിക്കുവാൻ ബിജെപിക്കു വഴിയൊരുക്കി.

ഹിന്ദുത്വമായാലും തീവ്രവാദം ആയാലും മനുഷ്യവിരുദ്ധമായ ആശയങ്ങളെ പരിശോധനയ്ക്കും വിമർശനത്തിനും വിധേയമാക്കണം.

അവയ്ക്കെതിരേയുള്ള ആശയതലത്തിലെ സമരവും ഒഴിച്ചു കൂടാനാവാത്തതാണ്. അത്തരം പ്രതിരോധങ്ങളിൽ ബഹുജന സ്വീകാര്യത ഉണ്ടാക്കുന്ന സാന്പത്തിക, സാംസ്കാരിക തലങ്ങളിൽ ജനകീയത കൈവരുത്തുന്നതിനുള്ള രാഷ്ട്രീയം കരുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്.

അഡ്വ. ജോഷി ജേക്കബ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.