Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
താലിബാൻ ക്രൂരതയും പുത്തൻ സാഹചര്യങ്ങളും
Tuesday, September 7, 2021 12:29 AM IST
2021 ഓഗസ്റ്റ് മാസം മധ്യം അടയാളപ്പെടുത്തുന്നത് ഇസ്ലാമിക തീവ്രവാദികളായ താലിബാൻ പ്രസ്ഥാനം ഒടുവിൽ കാബൂളും കീഴടക്കിയതാണ്. മുന്‍പ് ഇതുപോലെ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയതാണ്. എന്നാൽ 2011 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്റർ വിമാനം ഇടിപ്പിച്ച് തകർത്തതിനെത്തുടർന്ന് അമേരിക്ക സൈനികമായി ഇടപെട്ട് അന്ന് താലിബാൻ സർക്കാരിനെ പുറത്താക്കി. സ്ത്രീകൾക്കെതിരേയുള്ള അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷ പീഡനങ്ങൾ, ബാമിയാനിലെ ബുദ്ധപ്രതിമകളുടെയും പുരാശേഖരങ്ങളുടെയും തകർക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ അന്നത്തെ താലിബാൻ ഭരണകൂടം കാണിച്ച ക്രൂരതയും നിഷ്ഠൂരതയും ആവർത്തിക്കുമോ എന്ന വലിയ ആശങ്ക ലോകജനതയ്ക്കുണ്ട്.
താലിബാൻ വാഗ്ദാനങ്ങൾ
അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാൻ വ്യക്തമാക്കിയത്, എല്ലാവർക്കും മാപ്പു നൽകുമെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും ശരിയത്തിനുള്ളിൽ നിന്നുകൊണ്ടുള്ള സ്ത്രീകളുടെ അവകാശം നടപ്പാക്കുമെന്നുമാണ്. അപ്രകാരമുള്ള വാക്കുകൾ മുഴങ്ങിയതിന്റെ പിറ്റേന്നു തന്നെയാണ് ജലാലാബാദിൽ പ്രതിഷേധിച്ച ജനങ്ങളെ വെടിവച്ചു വീഴ്ത്തുകയും ഹിജാബ് ധരിക്കാത്ത സ്ത്രീയെ വെടിവെച്ച് കൊല്ലുകയും വിമാനത്താവളം ഇരുന്പു മറകൊണ്ട് അടയ്ക്കുകയും ചെയ്തത്.
താലിബാന്റെ പ്രതിനിധാനം
അഫ്ഗാനിസ്ഥാന്റെ പുറത്തുള്ളവർക്കും അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗത്തിനും താലിബാൻ എന്നു പറഞ്ഞാൽ അക്രമാസക്തമായ തീവ്ര ഇസ്ലാമിക സായുധ സംഘമാണ്. ലോകത്തിലെ സാധാരണക്കാരുടെ ദൃഷ്ടിയിൽ, താലിബാനെന്നാൽ കിരാതവും അപരിഷ്കൃതവുമായ സാമൂഹിക കാഴ്ചപ്പാടുകളാണ്; പ്രത്യേകിച്ചും സ്ത്രീകളുടെ അടിമത്തം പുലർത്തുന്ന അറുപിന്തിരിപ്പന്മാരാണ്.
ലോകത്തിലെ പ്രകടമായ കോളനി വാഴ്ച പൊതുവേ അവസാനിച്ചുവെന്നു കരുതിയ നാളുകളിലാണ് 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ കടന്നു വന്നത്. അതിന്റെ പര്യവസാന ഘട്ടത്തിൽ അമേരിക്കൻ സാമ്രാജ്യത്വം റഷ്യയുടെ ആധിപത്യത്തെ തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പണവും പരിശീലനവും നൽകി വളർത്തിയെടുത്ത മത ഭീകരവാദ പ്രസ്ഥാനമാണ് തലിബാൻ. കേവലം 15 മതവിദ്യാർത്ഥികളുമായി മുല്ല ഒമർ ആരംഭിച്ച ആ പ്രസ്ഥാനം ദേശാഭിമാനവും മതവിശ്വാസവും കൂട്ടിക്കലർത്തി തഴച്ചുവളർന്നു.
മതരാഷ്ട്രം
സേനയെ പിൻവലിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം ജനാധിപത്യ തത്വങ്ങളെ മാനിക്കുന്നതാണ്. താലിബാൻ ഉയർത്തിപ്പിടിക്കുന്ന മതതീവ്രവാദം അമേരിക്കയുടെ അഫ്ഗാനിലെ സൈനിക അധിനിവേശത്തിന് ന്യായീകരണമാകില്ല.
എന്നാൽ 2020 ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനുമായി സേനാപിന്മാറ്റത്തിനുള്ള കരാർ ഒപ്പു വച്ചപ്പോൾ പിന്മാറ്റ ഘട്ടത്തിലെ മനുഷ്യദുരന്തങ്ങളെ ഒഴിവാക്കാൻ ഗൗരവമായി താല്പര്യപ്പെട്ടില്ല എന്നു പറയേണ്ടിവരും. കരാറിലെ വിശദാംശങ്ങൾ അറിയില്ലെങ്കിലും അഫ്ഗാനിൽനിന്ന് അമേരിക്കയ്ക്കും സഖ്യ രാഷ്ട്രങ്ങൾക്കുമെതിരേ ആക്രമണം നടത്തരുതെന്ന ഉറപ്പാണ് സേനാപിന്മാറ്റത്തിന് പകരമായി ആവശ്യപ്പെട്ടത്.
മതങ്ങളെ വിലയിരുത്തുന്പോൾ
മതം എന്ന ഒരു സംഗതി മാത്രമാണ് മനുഷ്യന്റെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ വശങ്ങളെ ഉത്തേജിപ്പിക്കുന്നതെന്ന അപക്വമായ വിലയിരുത്തൽ പശ്ചിമേഷ്യയിലെ ഭീകരവാദത്തിന്റെയും താലിബാന്റെയും ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ വ്യാപകമായിട്ടുണ്ട്.
മതം എന്നത് നിഷേധാത്മകമായ വശങ്ങൾ മാത്രം സന്നിവേശിപ്പിച്ച ഒന്നാണെന്ന ചിന്ത മതങ്ങൾ നിർവഹിച്ചതും നിർവ്വഹിക്കുന്നതുമായ സർഗാത്മകപങ്കിനെ തിരിച്ചറിയുവാൻ ശേഷിയില്ലാത്തതാണ്. അടിസ്ഥാനപരമായി സാധാരണ ജനങ്ങളെ സംബന്ധിച്ച് മതം ഒരു ഷോക്ക് അബ്സോർബർ ആണെന്ന് പറയാം. പുറമേയുള്ള സാമാന്യവത്കരണത്തിന്റെ പരവതാനിക്കടിയിൽ ഒരുപാട് വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളും അപൂർണതകളും അധികാരം, സന്പത്ത്, ലൈംഗികത എന്നിവയുടെ തൃഷ്ണകളും നിഗൂഢമായ മന:ശാസ്ത്രവശങ്ങളും ആത്മീയ പ്രേരണകളും നിറഞ്ഞതാണ് മനുഷ്യജീവിതം.
നിസ്സഹായതയുടെ ജീവിത മുഹൂർത്തങ്ങളിൽ അത് സമാശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാതിലുമാണ്. അതിനാൽ ബുദ്ധിപരമായി മാത്രം ജീവിതത്തെ കാണുന്നവരിൽനിന്നു വിഭിന്നമായി ഏതു സാഹചര്യത്തിലും ചരിത്രത്തിന്റെ ഏതുപ്രയാണത്തിലും ജനങ്ങൾ മതം ഒരു യാഥാർത്ഥ്യമാക്കുന്നു. അക്കാര്യം ഏറ്റവും ഭംഗിയായി തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവ് മഹാത്മാഗാന്ധിയാണ്. മതനിഷേധത്തിന്റെ ഏറ്റവും ശക്തമായ കാലഘട്ടം 19ാം നൂറ്റാണ്ട് മുതൽ 20ാം നൂറ്റാണ്ടിന്റെ പകുതിവരെയാണ്. മഹാത്മാഗാന്ധി ആ കാലഘട്ടം സൃഷ്ടിച്ച മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവും വഴികാട്ടിയുമായിരുന്നു.
സായുധമായ അടിച്ചമർത്തൽ മാത്രം നടത്തിയോ മതവിശ്വാസം ഇല്ലാതാക്കിയോ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാമെന്ന് പ്രതീക്ഷിക്കാനാവില്ല. ബഹുജനങ്ങളുടെ പിന്തുണലഭിക്കാത്ത വിധം ആശയ രംഗത്തും സാന്പത്തിക, സാമൂഹിക, സാംസ്കാരിക തലത്തിലും മാറ്റം ഉണ്ടാക്കുകയാണ് കരണീയം.
താലിബാനും ആർഎസ്എസും
താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരമുറപ്പിക്കുന്ന സാഹചര്യം വന്നപ്പോൾ ഒരുപാട് ആളുകൾ താലിബാൻ പോലെയാണ് ആർഎസ്.എസ് എന്ന് സമർത്ഥിക്കുകയുണ്ടായി. ആർഎസ്എസിന്റെയും പോഷക സംഘടനകളുടെയും അക്രമകരവും ഒറ്റപ്പെട്ടതെങ്കിലും നടത്തിയ ബോംബ് സ്ഫോടനങ്ങളുടെയും പാശ്ചാത്തലത്തിലായിരിക്കാം അത്തരമൊരു സമർത്ഥിക്കൽ ഉണ്ടായത്. കൂടാതെ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലീം സമുദായത്തിൽ ഉള്ളവരെ തല്ലിക്കൊന്നതും പ്രതികൂലമായി. പ്രഫ. കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങിയ വന്ദ്യ വയോധികരെയും പത്രപ്രവർത്തകയായ ഗൗരി ലങ്കേഷ് എന്ന മഹതിയെയും അവർക്ക് അഭിപ്രായങ്ങൾ ഉണ്ടെന്ന കാരണത്താൽ വെടിവച്ചു കൊന്ന സംഘങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രേരണയിലാണെന്ന് എല്ലാവർക്കുമറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്ര സംഘടന ആർഎസ്എസ് ആണെന്നതും ഒരു കാരണമായിരിക്കാം. എന്നാൽ താലിബാനും ആർഎസ്എസും തുല്യമാണെന്ന അഭിപ്രായം ശരിയാണെന്ന് തോന്നുന്നില്ല. അത് അമിതമായ ഒരു ലളിതവത്കരണമാണ്. താലിബാൻ കേവലം മതഭ്രാന്തിന്റെ തീവ്രതയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ബഹുജനങ്ങളില്‍ അത് സ്വാധീനമുറപ്പിക്കുന്നത് രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക കാരണങ്ങൾ ഒത്തുവരുന്പോഴാണ്.
എന്നാൽ ഹിന്ദുത്വം കേവലമായ മതഭാന്ത്രല്ല. ഇന്ത്യയിലെ ജാതിമേൽക്കോയ്മാ താത്പര്യങ്ങളുടെ രാഷ്ട്രീയമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം. ഇടുങ്ങിയ മത, ദേശീയ പരിവേഷങ്ങളുടെ വേഷപ്രച്ഛന്നത അത് കൈവരിക്കുന്നുഎന്നു മാത്രം. എന്നാൽ അത് ബഹുജന സ്വാധീനമുറപ്പിക്കുന്നത് മേൽ സൂചിപ്പിച്ച ഏതൊരു ഘടകങ്ങളുടെയും ചാലക ശക്തികളെ ആശ്രയിച്ചാണ്.
ജനങ്ങളുടെ അന്യവത്കരണം
ഹിന്ദു മഹാസഭയുടെ മതാന്ധതയും ആർഎസ്എസിന്റെ സുസംഘടിതമായ റെജിമെന്റഡ് രൂപവും ചേർന്നതാണ് യഥാർത്ഥത്തിൽ ആർഎസ്എസ്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യഘട്ടത്തെ സങ്കുചിത തീക്ഷ്ണതയിൽനിന്ന് പ്രതിപക്ഷ കക്ഷികളുമായി ചേർന്നുള്ള ബഹുജനപങ്കാളിത്തം ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും തീവ്രവാദത്തിന്റെ മൂർച്ച ഒരു പരിധിവരെ കുറയ്ക്കുവാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.
1980 കളുടെ പകുതിക്കുശേഷം ശക്തിപ്പെട്ട ബാബറി മസ്ജിദ് വിരുദ്ധ പ്രസ്ഥാനം ബി.ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ബാബറി മസ്ജിദ് വിരുദ്ധതയെ പ്രോത്സാഹിപ്പിച്ചെന്നുവേണം പറയാൻ. തങ്ങളുടെ ഹിന്ദുത്വ വർഗീയ നേട്ടങ്ങൾ കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന സാഹചര്യം വന്നപ്പോഴാണ് ബിജെപി ബാബറി മസ്ജിദ് തകർക്കൽ പരിപാടി ഏറ്റെടുത്തത്. 1950 മുതലുള്ള ജനസംഘത്തിന്റെയും അതിനുശേഷം ബിജെപിയുടെയും ചരിത്രത്തിൽ ഒരിക്കൽപോലും ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയണമെന്ന് പ്രമേയം പാസാക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണാവകാശം പ്രഖ്യാപിച്ചപ്പോൾ ഹിന്ദുത്വ കാര്യപരിപാടി ബിജെപി കടുപ്പിച്ചുവെന്നത് യാഥാർഥ്യമാണ്. അപ്പോഴും ഹിന്ദുത്വ അജൻഡയ്ക്ക് അത്യാവശ്യമെന്ന് അവർ കരുതിയ ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പറയുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുന്നത്, സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ കളഞ്ഞ് പൊതുവായ നിയമം അടിച്ചേൽപ്പിക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങൾ തല്കാലം മാറ്റി വച്ചു കൊണ്ടാണ് 1990കളിൽ അവർ ദേശീയ ജനാധിപത്യ സഖ്യത്തെ കരുപ്പിടിപ്പിച്ചത്. ഏറ്റവും വലിയ അവസരവാദിയായ ജോർജ് ഫെർണാണ്ടസ് ആ പശ്ചാത്തലത്തിൽ ബിജെപി സഖ്യത്തിന്റെ കണ്‍വീനറായി. കാശ്മീർ ഇന്ത്യയുടെ രക്തമൊലിക്കുന്ന കോളനിയാണെന്ന് അതിനുമുന്‍പ് പറഞ്ഞ ജോർജ് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട കാഷ്മീരിനെ സൃഷ്ടിക്കുവാൻ ബിജെപിക്കു വഴിയൊരുക്കി.
ഹിന്ദുത്വമായാലും തീവ്രവാദം ആയാലും മനുഷ്യവിരുദ്ധമായ ആശയങ്ങളെ പരിശോധനയ്ക്കും വിമർശനത്തിനും വിധേയമാക്കണം.
അവയ്ക്കെതിരേയുള്ള ആശയതലത്തിലെ സമരവും ഒഴിച്ചു കൂടാനാവാത്തതാണ്. അത്തരം പ്രതിരോധങ്ങളിൽ ബഹുജന സ്വീകാര്യത ഉണ്ടാക്കുന്ന സാന്പത്തിക, സാംസ്കാരിക തലങ്ങളിൽ ജനകീയത കൈവരുത്തുന്നതിനുള്ള രാഷ്ട്രീയം കരുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്.
അഡ്വ. ജോഷി ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top