Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിശന്നുകരയുന്ന ഹെയ്തി
Saturday, September 4, 2021 2:02 AM IST
ഹെയ്തിയിൽ തുടർചലനങ്ങൾ നിലയ്ക്കുന്നില്ല. ഭൂകന്പമാപിനിയിലും സാമൂഹിക-രാഷ്ട്രീയ മാപിനികളിലും. കൂനിന്മേൽ കുരുവെന്ന പോലെ ഈ കരീബിയൻ ദ്വീപിലെ 11 ദശലക്ഷത്തോളം വരുന്ന ജനങ്ങൾക്കുമേൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.
കടുത്ത ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും രാജ്യാന്തര അവഗണനയും നിലനിൽക്കുന്നതിനിടെയാണ് ഓഗസ്റ്റ് 14ന് ഭൂകന്പം ഹെയ്തിയെ തകർത്തെറിഞ്ഞത്. 7.2 തീവ്രതയിൽ ഭൂമി കുലുങ്ങിയപ്പോൾ 2,200ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ മുന്നൂറിലേറെപ്പേരെ കാണാതായി. 12,000 പേർക്കു പരിക്കേറ്റെന്നാണ് ഏകദേശവിവരം. മിക്ക നഗരങ്ങളിലും വിദൂരഗ്രാമങ്ങളിലും ആയിരക്കണക്കിനു വീടുകൾ പൂർണമായും തകർന്നു. ഭാഗികമായി കേടുപാടു സംഭവിച്ചത് അതിലേറെ. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അക്ഷരാർഥത്തിൽ തെരുവിലാണ്. രാജ്യത്തിന്റെ തെക്കുഭാഗത്താണ് പ്രകൃതിക്ഷോഭം കൂടുതലും ബാധിച്ചത്.
ഇതിനും ഒരുമാസം മുന്‍പാണ് രാഷ്ട്രീയഭൂകന്പം ഈ ദ്വീപിനെ ഉലച്ചത്. പ്രസിഡന്റ് ജൊവെനൽ മോയ്സെയുടെ കൊലപാതകം. ഭൂകന്പം കൂടിയായപ്പോൾ ഇടിവെട്ടിയവനെ പാന്പുകടിച്ച അവസ്ഥ. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത താത്കാലിക ഭരണകൂടവും അവശ്യവിഭവങ്ങളുടെ അഭാവവും ഹെയ്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഭൂമികുലക്കവും തുടർന്നുണ്ടായ കൊടുങ്കാറ്റും സൃഷ്ടിച്ച ദുരിതത്തിനപ്പുറമാണ് ഹെയ്തിയുടെ സ്ഥിരം ശാപമായ സംഘം തിരിഞ്ഞുള്ള അക്രമങ്ങൾ. ചെറിയ തോതിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും തകിടംമറിക്കുന്ന സാമൂഹികാന്തരീക്ഷം.
സർവത്ര ദാരിദ്ര്യം
ദരിദ്രമാണീ രാജ്യം. അഗാധമായ നിരാശയും ഉള്ളുലയ്ക്കുന്ന വേദനയും ഒരു ജനതയെ ആശ്രയമറ്റവരാക്കിയിരിക്കുന്നു.
ഭൂകന്പം പറിച്ചെറിഞ്ഞ ഒരുപാടു വിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയുടെ ഒടുവിലത്തെ കാഴ്ചയായി. സ്വതവേ തന്നെ ദുർബലമായ ആരോഗ്യരംഗം ആശുപത്രികളുടെ തകർച്ചയോടെ തീർത്തും ഇല്ലാതായ അവസ്ഥയിൽ. രാജ്യത്തിലെ അടിസ്ഥാന സൗകര്യങ്ങളെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. റോഡുകൾ ഇല്ലാതായി. കുടിവെള്ളവിതരണം മുടങ്ങി. പലയിടത്തും അഴുകിയ മൃതദേഹങ്ങൾ ഉള്ള കുടിവെള്ളവും മലിനമാക്കി. കോളറ പോലുള്ള പകർച്ചവ്യാധികളും പടരുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും ചൂഷണവും ഒഴിവാക്കാൻ നേരിട്ടിടപെടുമെന്ന് താത്കാലിക പ്രധാനമന്ത്രി ഏരിയൽ ഹെന്റി പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. മുന്നനുഭവങ്ങൾ അങ്ങനെയാണ്.
വൻശക്തിയായ അമേരിക്കയാവട്ടെ നിലവിളിക്കുന്ന അയൽക്കാരെ കാണുന്നേയില്ല. വിദൂരദേശങ്ങളിൽ അനാവശ്യ യുദ്ധങ്ങൾക്കു കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്ന അവർക്ക് ഹെയ്തി ഒരു പ്രശ്നമല്ല. ലാഭത്തിന്റെ കോർപറേറ്റ് കണക്കിൽ വിലയില്ലാത്തതു മനുഷ്യദുരിതത്തിനു മാത്രം.
ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ ലോക ഭക്ഷ്യ സംഘടന (ഡബ്ല്യുഎഫ്പി) ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ്. ഭൂകന്പത്തിനു മുന്‍പുതന്നെ ഈ പ്രദേശങ്ങളിൽ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരെ സഹായിക്കുകയായിരുന്നു അവർ. ഇതേജനങ്ങളുടെ കാൽക്കീഴിൽനിന്നു ഭൂമിയും തലയ്ക്കു മുകളിൽനിന്നു കൂരയും ഇല്ലാതാക്കി താണ്ഡവമാടുകയായിരുന്നു ഭൂകന്പം. 4.4 ദശലക്ഷം ജനങ്ങൾ സ്വതവേ പട്ടിണിയിലാണ്. അതിൽത്തന്നെ 1.2 ദശലക്ഷം കൊടുംപട്ടിണിയിലും.
ഭൂകന്പത്തിൽ വീട് നഷ്ടപ്പെട്ടു ദക്ഷിണഹെയ്തിയിലെ ക്യാന്പിൽ അഭയം പ്രാപിച്ച നൂറുകണക്കിനു പേരുടെ ഞെട്ടിക്കുന്ന ദുരവസ്ഥ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെന്റടിച്ചു താമസിക്കുന്ന ഇവിടെ ലേഖകൻ ഭക്ഷണരൂപത്തിൽ കണ്ടത് ചുട്ടെടുത്ത ഒരു ചോളക്കന്പ് മാത്രം.
ക്യാന്പിൽ താമസിക്കുന്ന ഗർഭിണിയായ സൊഫോണി സമേഡി നിലവിളിക്കുന്നു: "എനിക്കു വിശക്കുന്നു, എന്റെ കുഞ്ഞിനും വിശക്കുന്നു'. ഭൂകന്പത്തിനു ശേഷം വളരെ കുറച്ചു ഭക്ഷണമേ ഈ സ്ത്രീക്കു ലഭിച്ചിട്ടുള്ളു. കാർഷികഗ്രാമമായ നാൻ കോൻസെയിലായിരുന്നു സമേഡിയുടെ താമസം. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു വളരെ അടുത്താണീ പ്രദേശം. ഇവിടുത്തെ വലിയ ജലസംഭരണി തകർന്നതോടെ ഇവരുടെ പരിമിതമായ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഇപ്പോൾ പ്രധാന ഹൈവേയുടെ സമീപത്താണ് ക്യാന്പ്. വല്ലപ്പോഴും കടന്നുപോകുന്ന ലോറികൾക്കു കൈകാട്ടി സഹായമഭ്യർഥിക്കുക മാത്രമേ ഇവർക്കു ചെയ്യാനുള്ളു.
കഴിഞ്ഞ വർഷം ആഗോള പട്ടിണി സൂചികയിലുണ്ടായിരുന്ന 107 രാജ്യങ്ങളിൽ 104ാം സ്ഥാനത്തായിരുന്നു ഹെയ്തി. ജനസംഖ്യയുടെ 42 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലോകഭക്ഷ്യപദ്ധതിയുടെ നിരീക്ഷണമനുസരിച്ച് സൂദ്, ഗ്രാൻഡ് അൻസേ, നിപ്പെസ് പ്രവിശ്യകളിലാണ് ഏറ്റവുമധികം ഭക്ഷ്യസഹായം ആവശ്യമുള്ളത്. "ഒന്നിനു പിറകേ ഒന്നായി വരുന്ന പ്രതിസന്ധികൾ ഹെയ്തിയെ വലയ്ക്കുകയാണ്. സ്വതവേ പട്ടിണിയായ അവരെ ഭൂകന്പം മുഴുപ്പട്ടിണിക്കാരാക്കി'- ലോകഭക്ഷ്യപദ്ധതിയുടെ റീജണൽ ഡയറക്ടറായ ലോള കാസ്ട്രോ പറയുന്നു.
നാൻ കോൻസെയ്ക്കു സമീപമുള്ള മാർക്കറ്റിൽ ബാക്കിയുള്ള ആടുമാടുകളെ വിൽക്കുന്നവരുടെ കാഴ്ചയും റോയിട്ടേഴ്സ് നല്കുന്നു. കർഷകനായ മൈക്കൽ പിയറിക്ക് ഭൂകന്പത്തിനു മുന്‍പ് 15 ആടുകളുണ്ടായിരുന്നു. അത്യാവശ്യം ഉരുളക്കിഴങ്ങ്, ചോളം, വാഴക്കൃഷിയും. അവശേഷിക്കുന്ന രണ്ടാടുകളെ വിൽക്കാനാണ് ഇപ്പോൾ പിയറി മാർക്കറ്റിലെത്തിയിരിക്കുന്നത്. ആടിനെ വിറ്റ പണം തീരുന്പോൾ എന്തു ചെയ്യുമെന്ന് ഇയാൾക്കറിയില്ല. 2016ൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് കടക്കെണിയിലാണ് പിയറി. ഇതുതന്നെയാണ് ഭൂരിഭാഗം പേരുടെയും അവസ്ഥ.
എൺപതുകൾ വരെ ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്നു ഹെയ്തി. അമേരിക്കയുടെ കളിയിൽ വിള ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ തുടങ്ങിയതാണ് ഈ രാജ്യത്തിന്റെ കഷ്ടകാലം. അമേരിക്കയിൽ നിന്നു വിളകൾ ഇരച്ചെത്തിയതോടെ തദ്ദേശീയ കർഷകരുടെ ജീവിതം തുലഞ്ഞു.
അടുത്ത കാലത്ത് കാലാവസ്ഥാമാറ്റങ്ങൾ വന്നതോടെ കൊടുംവരൾച്ചയും ചുഴലിക്കാറ്റും പ്രളയവും ഹിസ്പാനിയോളയുടെ മുഖമുദ്രയായി. ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്തിയും പങ്കിടുന്ന ദ്വീപാണ് ഹിസ്പാനിയോള. കാർഷിക, സാന്പത്തിക തകർച്ചയോടൊപ്പം രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
രാജ്യാന്തര സഹായമാണ് ഹെയ്തിക്കിപ്പോൾ അത്യാവശ്യം. സ്വാർഥതാത്പര്യത്തിന്റെ കഴുകൻ കണ്ണുകളോടെ വരുന്നവരുടെയല്ല, മനുഷ്യത്വത്തിനെ വിലമതിക്കുന്നവരുടെ ഇടപെടലാണ് വേണ്ടത്.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top