പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
Wednesday, March 13, 2024 2:18 PM IST
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്. പ്രമേഹത്തിന്‍റെ കൈകള്‍ യുവജനങ്ങളിലേക്കുവരെ നീണ്ടെത്തിയിരിക്കുന്ന ഇക്കാലത്ത് ഈ ചോദ്യം പ്രസക്തമാണ്.

ശരിക്കും പറഞ്ഞാല്‍ പ്രമേഹം മനുഷ്യ ശരീരത്തിലെ പല അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തെ തകിടം മറിക്കും. അതില്‍ ഒന്നാണ് ഹൃദയം. ഹൃദയം മാത്രമല്ല, മനുഷ്യ ശരീരത്തിന്‍റെ ശരിയായ ചലനത്തെ പോലും പ്രമേഹം തകിടം മറിക്കും.

സ്റ്റിഫ് ഷോള്‍ഡര്‍ (തോള്‍ ഒരു പരിധിയില്‍ കൂടുതല്‍ അനക്കാന്‍ സാധിക്കാതെ വരുന്നത്) ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ പ്രമേഹത്തിന്‍റെ ഭാഗമായി ശരീരത്തില്‍ സംഭവിക്കുന്നു. പ്രമേഹവും ഹൃദ്രോഗവും പരസ്പരപൂരകങ്ങളാണ് എന്നതാണ് വാസ്തവം.

പ്രമേഹമുള്ളവര്‍ക്ക് ഇല്ലാത്തവരേക്കാള്‍ ഹൃദ്രോഗമോ സ്‌ട്രോക്കോ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. എന്നാല്‍, ചില ലളിതമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ഉപയോഗിച്ച് ഈ അപകടസാധ്യത നിയന്ത്രിക്കാന്‍ കഴിയും.

എന്തുകൊണ്ട് പ്രമേഹരോഗികളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു എന്നതിന്‍റെ ഉത്തരങ്ങള്‍ ഇവയാണ്:

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രമേഹം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിലേക്ക് എത്തിക്കുമെന്നതാണ് യാഥാര്‍ഥ്യം. അതായത്, പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം ബാധിച്ചാല്‍, ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തേണ്ടത് സുപ്രധാനമാണ്. അല്ലെങ്കില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് മൂലം രക്തക്കുഴലുകളും ഞരമ്പുകളും നശിക്കും.


പ്രമേഹരോഗമുള്ള ഒരാളുടെ ശരീരത്തിന് മറ്റുള്ളവരുടേതുപോലെ പഞ്ചസാര ശരിയായി സംസ്‌കരിക്കാന്‍ കഴിയില്ല. അതോടെ പഞ്ചസാര രക്തത്തില്‍ നിലനില്‍ക്കുകയും അതോടെ രക്തക്കുഴലുകളും ഞരമ്പും നശിക്കാന്‍ ഇടവരുകയും ചെയ്യും. ഇതാണ് ഹൃദ്രോഗത്തിലേക്ക് എത്തിക്കുന്നത്.

അമിതവണ്ണം, കൊളസ്‌ട്രോള്‍

പ്രമേഹമുള്ളവരില്‍ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കുറയുന്നത് സാധാരണമാണ്. രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മറ്റൊരു അപകട ഘടകം അമിതവണ്ണമാണ്.

ശരീരഭാരം ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം കുറയുമ്പോള്‍ പ്രമേഹമുയരുകയും ഹൃദയത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വ്യായാമം, പുകവലി

പ്രമേഹരോഗികള്‍ക്ക് കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. വ്യായാമത്തിലൂടെ ശാരീരികമായി സജീവമായിരിക്കുന്നത് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഹൃദ്രോഗത്തിന്‍റെ ആരംഭം കുറയ്ക്കാനും സഹായിക്കും.

പ്രമേഹരോഗികള്‍ അതുകൊണ്ട് ചെറിയതോതില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും പുകവലി ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന വില്ലനാണ്.

പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. അതോടൊപ്പം ഷുഗര്‍ ലെവല്‍ പതിവായി പരിശോധിച്ച് അറിയുന്നത് അത് നിയന്ത്രിക്കുന്നതിനു സഹായകമാകും.

മാത്രമല്ല, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ശരീരഭാരം എന്നിവയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.