ഡോറടച്ച് ഡോർട്മുണ്ട്
ഡോറടച്ച് ഡോർട്മുണ്ട്
Thursday, May 9, 2024 1:59 AM IST
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിലേക്ക് പാരീസ് സെന്‍റ് ജെർമയിന്‍റെ വാതിലടച്ച് ബൊറൂസിയ ഡോർട്മുണ്ട്. പാരീസ് സെന്‍റ് ജെർമയിന്‍റെ ആക്രമണത്തെ ശക്തമായ പ്രതിരോധകോട്ടകെട്ടി തടഞ്ഞ ഡോർട്മുണ്ട് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ.

പിഎസ്ജിയുടെ കളത്തിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ 1-0ന്‍റെ ജയമാണ് നേടിയത്. ഇതോടെ ഡോർട്മുണ്ടിന്‍റെ അഗ്രഗേറ്റ് ജയം 2-0 ആയി. പാരീസിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന കടവും ഡോർട്മുണ്ട് തീർത്തു. 50-ാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസിന്‍റെ ഹെഡറിലൂടെയാണ് ഡോർട്മുണ്ട് ജയം സ്വന്തമാക്കിയത്.

ജർമൻ ക്ലബ് മൂന്നാം തവണയാണ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. 1997ൽ ചാന്പ്യൻമാരായ ഡോർട്മുണ്ട് 2013ലെ ഫൈനലിൽ തോറ്റു.

ഈ സീസണോടെ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച എംബപ്പെ തീർത്തും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. പിഎസ്ജിക്കൊപ്പം ചാന്പ്യൻസ് ലീഗ് നേടി ക്ലബ് വിടാമെന്ന മോഹമാണ് തകർന്നത്. ഡോർട്മുണ്ടിന്‍റെ പ്രതിരോധത്തിനൊപ്പം ഗോൾപോസ്റ്റും പിഎസ്ജിയുടെ ഗോൾ ശ്രമങ്ങൾക്കു വിലങ്ങു തടിയായി. നാലു തവണ വലയിലേക്കു പിഎസ്ജി ലക്ഷ്യം വച്ചെങ്കിലും വലയിലെത്തിയില്ല.

സ്വന്തം കളത്തിൽ ഇറങ്ങിയ പിഎസ്ജി ആക്രമണോത്സുകമായ തുടക്കമാണിട്ടത്. ഏഴാം മിനിറ്റിൽ എംബപ്പെയുടെ ശ്രമം ഗോൾകീപ്പർ രക്ഷപ്പെടുത്തി.

പിഎസ്ജി ഒരുക്കിയ സമ്മർദത്തെ സമർഥമായാണ് ഡോർട്മുണ്ട് ചെറുത്തത്. 35-ാം മിനിറ്റിൽ ഡോർമുണ്ടിന് കരീം അദെയെമിയിലൂടെ മികച്ചൊരു അവസരം ലഭിച്ചതാണ്. എന്നാൽ ഗോൾകീപ്പർ ജിയാൻലുയിജി ഡോണാരുമ മികച്ച രക്ഷപ്പെടുത്തലിലൂടെ വലകാത്തു.

47-ാം മിനിറ്റിൽ പിഎസ്ജിയുടെ വാറൻ സയർ എമറിയുടെ ശ്രമം പോസ്റ്റിൽ തട്ടിതെറിച്ചു. ഇതിനുമുന്പ് ക്ലോസ് റേഞ്ചിൽനിന്ന് റാമോസിന്‍റെ ശ്രമവും വലയിലെത്തിയില്ല. എന്നാൽ പിഎസ്ജിയെ ഞെട്ടിച്ച് ഡോർട്മുണ്ട് 50-ാം മിനിറ്റിൽ വലകുലുക്കി.

കോർണറിൽനിന്നു വന്ന പന്ത് ഹമ്മൽസ് ഹെഡറിലൂടെ വലയിലാക്കി. ഗോളിനായി പിഎസ്ജി ശ്രമം തുടർന്നുകൊണ്ടിരുന്നു. റാമോസിന്‍റെ ഷോട്ട് വലയ്ക്കു മുകളിലൂടെയും നൂനോ മെൻഡസിന്‍റെ വെടിയുണ്ടപോലുള്ള ഷോട്ട് പോസ്റ്റിൽ തട്ടിയും പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.