മെർസൽ സിനിമ വിവാദം :രാഹുലും ചിദംബരവും രംഗത്ത്
മെർസൽ സിനിമ വിവാദം :രാഹുലും ചിദംബരവും രംഗത്ത്
Saturday, October 21, 2017 12:58 PM IST
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്ന തമിഴ് ചലച്ചിത്രം മെർസലിനെതിരേയുള്ള ബിജെപിയുടെ നീക്കത്തിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് പി. ചിദംബരവും.

മെർസൽ സിനിമയിൽ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് രാഹുൽ ട്വിറ്ററിലൂടെ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സർക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള സിനിമകൾക്കു മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ലെന്ന് ട്വിറ്ററിലൂടെ ചിദംബരവും പ്രതികരിച്ചു.

വിവാദ രംഗങ്ങൾ ഒഴിവാക്കുകയാണെന്നു നിർമാതാക്കൾ വ്യക്തമാക്കിയതിനെതിരേ സംവിധായകൻ പാ രഞ്ജിത്തും കമൽഹാസനും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തതോടെയാണ് വിഷയത്തിൽ കോണ്‍ഗ്രസും ഇടപെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിൽ കുറിപ്പിട്ട രാഹുൽ, നോട്ട് നിരോധനത്തിനുപയോഗിച്ച ഡിമോണിറ്റൈസേഷൻ എന്ന ഇംഗ്ലീഷ് വാക്ക് രണ്ടായി പിരിച്ചെഴുതിയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത് ( ഡീ മോൺ എന്നെഴുതുന്പോൾ ഭൂതം എന്നാണർഥം) തമിഴ് സംസ്കാരത്തിന്‍റെയും ഭാഷയുടെയും തീവ്രമായ ആവിഷ്കാരമാണ് സിനിമ. മെർസൽ സിനിമയിൽ ഇടപെട്ട് തമിഴ് ജനതയുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്നും രാഹുൽ ആവശ്യപ്പെടുന്നു.
സിനിമക്കാർ ശ്രദ്ധിക്കുക, സർക്കാരിന്‍റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകൾ മാത്രമേ നിർമിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരും. പരാശക്തി ഇപ്പോഴാണ് പുറത്തിറക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ- ചിദംബരം ട്വീറ്റ് ചെയ്തു. 1952ൽ പുറത്തിറങ്ങിയ പരാശക്തി എന്ന തമിഴ് ചിത്രം ആചാരാനുഷ്ടാനങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.


വ്യാജലിങ്കുകൾ ഇടുമെന്ന് ഡോക്ടർമാർ

മെർസലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. മെഡിക്കൽ മാഫിയയ്ക്കെതിരേ ചിത്രത്തിൽ വിമർശനം ഉയർന്നതാണ് ഐഎംഎയെ ചൊടിപ്പിച്ചത്. കോടതിയെ സമീപിച്ചാൽ അതു ചിത്രത്തിനു കൂടുതൽ പ്രചാരണം ലഭിക്കാൻ ഇടയാക്കുമെന്നും അതിനാൽ പൈറസി വെബ് സൈറ്റുകളുടെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു പ്രതികരിക്കുമെന്നും ഐഎംഎ പ്രസിഡന്‍റ് ഡോ. ടി.എൻ. രവിശങ്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.