കാഷ്മീർ താഴ്വര അശാന്തമാക്കാൻ പാക്കിസ്‌ഥാൻ പരസ്യശ്രമം നടത്തുന്നു: മെഹബൂബ മുഫ്തി
കാഷ്മീർ താഴ്വര അശാന്തമാക്കാൻ പാക്കിസ്‌ഥാൻ പരസ്യശ്രമം നടത്തുന്നു: മെഹബൂബ മുഫ്തി
Saturday, August 27, 2016 4:15 AM IST
ന്യൂഡൽഹി: കാഷ്മീർ താഴ്വരയിൽ സംഘർഷാവസ്‌ഥ സൃഷ്ടിക്കാൻ പാക്കിസ്‌ഥാൻ പരസ്യമായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കുറ്റപ്പെടുത്തൽ. പ്രക്ഷോഭ കലുഷിതമായ കാഷ്മീരിലെ ഇപ്പോഴത്തെ അവസ്‌ഥയിൽ എല്ലാവരേയും പോലെ പ്രധാനമന്ത്രിയും അസ്വസ്‌ഥനാണ്. 2008ന് ശേഷം കാഷ്മീരിലെ സ്‌ഥിതിഗതികൾ മോശമായി. എന്നാൽ യുപിഎ സർക്കാർ ഇക്കാര്യം അവഗണിച്ചു. പക്ഷേ പ്രധാനമന്ത്രി മോദി ഇപ്പോഴത്തെ അവസ്‌ഥ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മെഹ്ബൂബ പറഞ്ഞു.<യൃ><യൃ>പാക്കിസ്‌ഥാനുമായി ചർച്ചകൾ നടത്താൻ മുൻകൈയെടുത്തതിനും പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും മെഹ്ബൂബ പ്രശംസിച്ചു. പ്രധാനമന്ത്രി പാക്കിസ്‌ഥാനിലെത്തി, ലാഹോറിൽ പോയി. എന്നാൽ അപ്പോൾ പത്താൻകോട്ട് വ്യോമത്താവളം ആക്രമിക്കപ്പെട്ടു. രാജ്നാഥ്സിംഗ് ഇസ്ലാമാബാദിൽ എത്തി. എന്നാൽ കാഷ്മീർ പ്രശ്നം ഉന്നയിക്കാനുള്ള സാധ്യതകൾ പാക്കിസ്‌ഥാൻ ഇല്ലാതാക്കി. കാഷ്മീരിൽ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പാക്കിസ്‌ഥാന് പ്രതികരിക്കാനുള്ള സമയമാണിതെന്നും കാഷ്മീർ മുഖ്യമന്ത്രി പറഞ്ഞു.<യൃ><യൃ>കാഷ്മീരിലെ നിഷ്കളങ്കരായ യുവാക്കളുടെ ജീവൻ സംരക്ഷിക്കാൻ സംസ്‌ഥാന സർക്കാരിനൊപ്പം വിഘടനവാദി നേതാക്കളും മുന്നോട്ടുവരണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു. ഒരമ്മയെന്ന നിലയിൽ പോലീസ് സ്റ്റേഷനുകൾക്ക് നേരെ കല്ലേറിയാൻ കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നതിൽ വേദനയുണ്ടാകുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിനു കഴിയുമോയെന്നും മെഹബൂബ ചോദിച്ചു. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം ആദ്യമായാണ് മെഹ്ബൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.