ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
Monday, March 25, 2024 5:03 PM IST
ഏബ്രഹാം തോമസ്
ഓസ്റ്റിൻ: വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ടെക്സാസ് സ്പീക്കർ ഡെഡ് ഫെലൻ മത്സരിക്കുന്നു. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിൽ അധികം വോട്ടുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

മാത്രമല്ല എതിരാളി ഡേവിഡ് കോവിയേക്കാൾ കുറവ് വോട്ടുകുൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. രണ്ടു പേരും ഇപ്പോൾ റൺ ഓഫ് നേരിടുന്നു. റൺ ഓഫിൽ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വർഷം ആദ്യം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണം.

ആ മത്സരത്തിൽ താനായിരിക്കും ഫെലന്‍റെ എതിരാളി എന്ന് പ്രഖ്യാപിച്ചു പ്രതിനിധി ടോം ഒലിവേഴ്സൺ രംഗത്ത് വന്നിരിക്കുകയാണ്. 2017 മുതൽ റിപ്പബ്ലിക്കൻ ജനപ്രതിനിധി ആയിരിക്കുന്ന ഒലിവേഴ്സ്സൺ നിലവിലെ സ്‌പീക്കറുടെ കാലാവധി അവസാനിപ്പിക്കുവാനാണ് തന്‍റെ ശ്രമമെന്ന് പറഞ്ഞുകഴിഞ്ഞു.

റൺ ഓഫിൽ കടുത്ത പരീക്ഷണം നേരിടുന്ന ഫെലന് ഒലിവേഴ്സ്സൺ വലിയ വെല്ലുവിളി ആണ് നൽകുന്നത്. രണ്ടു പേരും റിപ്പബ്ലിക്കനുകൾ ആണ്.നിലവിലെ കക്ഷി നില 86 (റിപ്പബ്ലിക്കൻ) 64 (ഡെമോക്രാറ്റ്) എന്നിങ്ങനെ ആണ്.

അറ്റോർണി ജനറൽ കെൻ പാസ്റ്റനെ ഇഎംപീച്ചു ചെയ്യാൻ കൂട്ട് നിന്നു എന്ന ആരോപണം ഫെലിനു എതിരായി ഉണ്ട്. ടെക്സാസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കനുകൾ തമ്മിൽ ചേരിപ്പോര് രൂക്ഷമായത് അറ്റോർണി ജനറലിനു എതിരായ നീക്കം ഉണ്ടായതിനു ശേഷം ആണ്.

നിലവിൽ പ്രതിനിധി സഭയിലെ പല കമ്മിറ്റികളിലെയും ചെയർമാൻസ്ഥാനം ഡെമോക്രാറ്റിക്‌ അംഗങ്ങൾക്കും ഉണ്ട്. തങ്ങളുടെ പാർട്ടിയിൽ പെട്ടവർക്ക് മാത്രമേ ചർമം സ്ഥാനങ്ങൾ നൽകാവൂ എന്നൊരു ആവശ്യം റിപ്പബ്ലിക്കനുകൾ ഉന്നയിക്കുന്നു.

താൻ സ്‌പീക്കർ ആയാൽ ഇങ്ങനെ ചെയ്യുവാൻ ശ്രമിക്കുമെന്ന് ഒലിവെർസോൺ പറയുന്നു. താൻ ഇപ്പോൾ റൺ ഓഫിൽ മാത്രം ശ്രദ്ധിക്കുകയാണെന്നു സ്പീക്കർ പറയുന്നു.