സ്വാബ് ഫോര്‍ ഷിബു: ബോണ്‍ മാരോ ഡ്രൈവ് റോക്ലാന്‍ഡ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ ജൂണ്‍ 12ന്
Thursday, June 9, 2016 6:27 AM IST
ന്യൂയോര്‍ക്ക്: മജ്ജയുടെ പ്രവര്‍ത്തനം തകരാറിലായി ചികിത്സയില്‍ കഴിയുന്ന മുന്‍ സൈനികന്‍ ഷിബു ആര്‍നോള്‍ഡിനു (35) വേണ്ടി റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ജൂണ്‍ 12നു (ഞായര്‍) ഒന്നു മുതല്‍ ബോണ്‍ മാരോ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇടവകാംഗങ്ങള്‍ക്കു പുറമേ ആര്‍ക്കു വേണമെങ്കിലും ഈ സദുദ്യമത്തില്‍ പങ്കു ചേരാം. (5 ണശഹഹീം ഠൃലല ഞീമറ, ണലഹെല്യ ഒശഹഹ, ചലം ഥീൃസ 10952)

അനുയോജ്യമായ മജ്ജ കണ്െടത്താന്‍ വേണ്ടി 'ബി ദി മാച്ച്' രജിസ്ട്രേഷന്‍ സമാറിന്റെ നേതൃത്വത്തില്‍ (സൌത്ത് ഏഷ്യന്‍മാരോ അസോസിയേഷന്‍ ഓഫ് റിക്രൂട്ടേഴ്സ്) ആണു നടത്തുന്നത്. ഒരു ഫോം പൂരിപ്പിച്ച് കൊടുത്ത് ഒരു തുള്ളി ഉമിനീരും കൊടുത്താല്‍ മതി. പരിശോധനയ്ക്കുശേഷം അതു ഷിബുവിനു അനുയോജ്യമെങ്കില്‍ അറിയിക്കും. ഇല്ലെങ്കില്‍ രജിസ്ററില്‍ പേരു ചേര്‍ക്കും. എപ്പോഴെങ്കിലും അനുയോജ്യരായവര്‍ വന്നാല്‍ അത് ഉപകരിക്കും.

യുഎസ് വ്യോമസേനയില്‍ സിവില്‍ എന്‍ജിനിയറിംഗ് സ്ക്വാഡ്രണില്‍ സ്ട്രക്ചറല്‍ ജേര്‍ണിമാന്‍ ആയിരുന്ന ഷിബുവിനു രണ്ടു മാസം മുന്‍പാണു എംഡിഎസ് (മൈലോഡിസ് പ്ളാസ്റിക് സിന്‍ഡ്രോംസ്) കണ്െടത്തിയത്. ബോണ്‍ മാരോയുടെ (മജ്ജ) പ്രവര്‍ത്തനം ശരിയായി നടക്കാത്ത അവസ്ഥയാണത്. ഇതു രക്തത്തിലെ സെല്ലുകളെ ദോഷമായി ബാധിക്കുന്നു. അനുയോജ്യമായ മജ്ജ/സ്റ്റെം സെല്‍ മാറ്റി വച്ചാല്‍ തീരുന്ന പ്രശ്നമാണിത്. വീട്ടിലുള്ളവരുടെ മജ്ജ യോജിക്കുന്നില്ല. യോജിക്കുന്ന മജ്ജ/സ്റ്റെം സെല്‍ കിട്ടാന്‍ സാധ്യത കൂടുതല്‍ മലയാളികളില്‍നിന്നോ ഇന്ത്യാക്കാരില്‍ നിന്നോ ആണ്. പക്ഷെ മജ്ജ കൊടുക്കാന്‍ തയാറുള്ളവരുടെ ലിസ്റില്‍ അധികം മലയാളികളോ ഇന്ത്യാക്കാരോ ഇല്ലെന്നതാണു പ്രശ്നം. പതിനെട്ടു മുതല്‍ 44 വയസ് വരെയുള്ളവരുടെ മജ്ജ/സ്റ്റെം സെല്‍ ആണു വേണ്ടത്.

ന്യൂയോര്‍ക്കിലുള്ള പ്രശസ്ത എഴുത്തുകാരി ഡോ. എന്‍.പി. ഷീലയുടെ പുത്രനാണു ഷിബു. ഒന്നോ രണ്ടാ മാസത്തിനുള്ളില്‍ മജ്ജ/സ്റ്റെം സെല്‍ കിട്ടണമെന്നു സഹോദരി എംഐടിയിലുള്ള ഡോ. ഷീബ ജോസഫ് പറഞ്ഞു. അല്ലെങ്കില്‍ അതു എഎംഎല്‍ (ഒരു തരം രക്താര്‍ബുദം) ആയി മാറാം.

പത്തു വര്‍ഷം മുന്‍പ് കാറപകടത്തില്‍ നിന്നു ഷിബു രക്ഷപ്പെട്ടതാണ്. അപകടത്തില്‍ ശരീരരത്തിലും തലയിലും ഗുരുതരമായ പരിക്കുകളേറ്റ് ഒരു മാസത്തോളം കോമയില്‍ കിടന്നു. അത്തരം സ്ഥിതിയില്‍ നിന്നു സാദാ ജീവിതത്തിലേക്കു മടങ്ങിയ ഷിബു ഈ പോരാട്ടത്തിലും വിജയിക്കും ചെറിയൊരു സഹായം കിട്ടിയാല്‍. അതിനു കഴിയുന്നത്ര പേര്‍ മുന്നോട്ടു വരണം.