ഹരീഷ്കുമാറിനു 16 മില്യണ്‍ നഷ്ടപരിഹാരം
Thursday, October 15, 2015 8:12 AM IST
മിഷിഗണ്‍: കാറപകടത്തെത്തുടര്‍ന്നു അരയ്ക്കു താഴെ തളര്‍ന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഹരീഷ് കുമാര്‍ പട്ടേലിനു (59) 16 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കുന്നതിനു മിഷിഗണ്‍ ബറിയന്‍ കൌണ്ടി ജൂറി വിധിച്ചു.

നിലവാരം കുറഞ്ഞ ഗുഡ് ഇയര്‍ ടയറാണ് അപകടത്തിനു കാരണമെന്ന ഗുഡ് ഇയര്‍ കമ്പനി ജീവനക്കാരുടെ സാക്ഷിമൊഴി കൂടി കണക്കിലെടുത്താണു കോടതി ശിക്ഷ വിധിച്ചത്.

2012 ജൂലൈ ആറിനാണ്ു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പട്ടേല്‍ ഡ്രൈവു ചെയ്തിരുന്ന നിസാന്‍ പാത്ത്ഫൈന്‍ഡര്‍ ടയര്‍ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു അപകടത്തില്‍പ്പെടുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പട്ടേലിനു ദിവസങ്ങള്‍ക്കുശേഷമാണ് ഓര്‍മ തിരിച്ചു കിട്ടിയത്. അപ്പോഴേയ്ക്കും ശരീരത്തിന്റെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.

മിഷിഗണ്‍ പ്രോഡക്ട് ലയബിലിറ്റി ആക്ട് അനുസരിച്ചാണ് ജൂറി വിധി പ്രഖ്യാപിച്ചത്. 7,94,000 ഡോളര്‍ ഉടന്‍ നല്‍കുന്നതിനും 1.3 മില്യണ്‍ ആശുപത്രി ചെലവിലേക്കും അടുത്ത 20 വര്‍ഷത്തേയ്ക്ക് വര്‍ഷം തോറും 20,8000 ഡോളര്‍ നല്‍കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

ഹരീഷിന്ു ഒരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിയില്ലെങ്കിലും തുടര്‍ന്നു പരാശ്രയം കൂടാതെ ജീവിക്കുന്നതിനു ഈ തുക സഹായകമാകുമെ ന്നാണുപട്ടേലിന്റെ അറ്റോര്‍ണി ക്രേയ്ഗ് ഹില്‍ ബോണ്‍ പ്രതികരിച്ചത്.

വിധിയില്‍ നിരാശയുണ്െടങ്കിലും ഉയര്‍ന്ന കോടതിയില്‍ വിധി ചോദ്യം ചെയ്യുന്നതിനുളള നിയമ വശങ്ങള്‍ പഠിച്ചുവരികയാണെന്നും ഗുഡ് ഇയര്‍ കമ്പനി വക്താവ് സ്കോട്ട് ബൊമാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍