'അഭിനിവേശം പിന്തുടരുക'
Tuesday, June 9, 2015 8:12 AM IST
ദോഹ: ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്െടന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞു മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സസ് കോച്ചുമായ സി.എ. റസാക്ക്.

ജീവിതവിജയമെന്നതു സാമ്പത്തിക വിജയമല്ല. മനസിന്റെ അനുഭൂതികളും ആനന്ദവും നേടിയെടുക്കുകയും ഓരോരുത്തരും അവനവന്റെ പാട്ടു പാടുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും മിക്കവരും മറ്റുള്ളവരുടെ പാട്ടുപാടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണു പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

പ്രവാസി മലയാളികളിലേറേ പേരിലും പിരിമുറുക്കവും ടെന്‍ഷനും അധികരിച്ചു വരികയാണ്. അത് കുടുംബത്തിലും സമൂഹത്തിലുമുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കളും മക്കളും തമ്മിലും തൊഴിലാളികളും തൊഴിലുടമകളും തമ്മിലും സംഘടനാ പ്രവര്‍ത്തകരും നേതാക്കളും തമ്മിലുമുള്ള ബന്ധത്തിലുള്ള വിള്ളലുകള്‍ പിരിമുറക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ ഊഷ്മളവും താളാത്മകവുമാകുമ്പോഴാണ് ആരോഗ്യകരവും സന്തോഷകരവുമായ ജീവിത പശ്ചാതലം രൂപപ്പെടുത്തിയെടുക്കാനാവുക. ഈ പശ്ചാത്തലത്തിലാണു ജീവിതം മധുര സംഗീതം പരിപാടി ശ്രദ്ധേയമാകുന്നത്.

വ്യാഴാഴ്ച വൈകുന്നേരം എംഇഎസ് ഇന്ത്യന്‍ സ്ക്കൂളില്‍ നടക്കുന്ന പരിപാടി തികച്ചും സൌജന്യമാണ്.

ജൂണ്‍ 12ന് (വെള്ളി) മൈന്റ് ട്യൂണിനും അദ്ദേഹം നേതൃത്വം നല്‍കും. ഇന്ത്യയിലും എല്ലാ ജിസിസി രാജ്യങ്ങളിലും ഇതിനകം സി.എ. റസാക്ക് നിരവധി മൈന്റ് ട്യൂണ്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍, ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു.

ന്യൂറോ ലിംഗിസ്റിക്ക് പ്രോഗ്രാം, തീം സ്റാന്റേര്‍ഡ് ഇന്ററാക്ഷന്‍, ട്രാന്‍സാക്ഷന്‍ അനലൈസിംഗ് തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയ റസാക്ക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗും എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 30329292, ാശിറൌിലഴരര@ഴാമശഹ.രീാ

മെന്റ് ട്യൂണ്‍ വേവ്സ് ഭാരവാഹികളായ അമാനുള്ള വടക്കാങ്ങര, മഷ്ഹൂദ് തിരുത്തിയാട്, കെ.പി. നൂറുദ്ദീന്‍, തോമസ് ജോണ്‍, വേണു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.