'ഹാര്‍ട്ട് ഓഫ് എ മര്‍ഡറര്‍' അമേരിക്കയില്‍ പ്രദര്‍ശനമാരംഭിച്ചു
Monday, April 20, 2015 7:41 AM IST
ന്യൂയോര്‍ക്ക്: യുവാവായ ഒരു കൊലയാളിയുടെ മനഃപരിവര്‍ത്തനത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന 'ഹാര്‍ട്ട് ഓഫ് എ മര്‍ഡറര്‍' എന്ന ഡോക്കുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29 ന് ന്യുയോര്‍ക്ക് ഷീന്‍ആര്‍ട്ട് സെന്ററില്‍ ആരംഭിച്ചു. റയ്ലൊ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രല്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണു പ്രദര്‍ശനത്തിന്റെ ചുമതല.

മധ്യപ്രദേശ് ഇന്‍ഡോര്‍ റോമന്‍ കാത്തലിക് ഡയോസിസില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തിയിരുന്ന എറണാകുളം ജില്ലയില്‍നിന്നുളള സിസ്റ്റര്‍ റാണി മരിയായുടെ ശരീരത്തില്‍ 50ല്‍പരം കുത്തുകള്‍ ഏല്‍പ്പിച്ചു ക്രൂരമായി കൊല ചെയ്ത സമന്തര്‍ സിംഗ് എന്ന കൊലയാളിക്ക് ലഭിച്ച അത്ഭുതകരമായ ജയില്‍ വിമോചനം, സിസ്റര്‍ റാണി മരിയായുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ക്ഷമാപണം, സ്വന്തക്കാരില്‍നിന്നും സമൂഹത്തില്‍നിന്നും സ്വന്തം ഭാര്യയില്‍ നിന്നും അകലേണ്ടി വന്ന സാഹചര്യം ഇതിനെക്കുറിച്ചെല്ലാം ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചിട്ടുളള ഒരു മണിക്കൂര്‍ നീണ്ട 'ഹാര്‍ട്ട് ഓഫ് എ മര്‍ഡറര്‍' എന്ന ഡോക്കുമെന്ററി നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മധ്യപ്രദേശ്, കേരളം എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിച്ചുളള ഈ ഹ്രസ്വ ചിത്രത്തിന്റെ നിര്‍മാതാവ് റോമില്‍ ജനിച്ചു വളര്‍ന്ന കാതറിന്‍ മെക്കില്‍വ് റെയാണ്.

1995 ഫെബ്രുവരിയിലാണ് സിസ്റര്‍ റാണി മരിയ വധിക്കപ്പെടുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിനു സമീപമുളള ഗ്രാമപ്രദേശങ്ങളിലെ ചൂക്ഷണവിധേയരായ പാവങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ്കന്‍ ക്ളോറിസ്റ് അംഗമായ സിസ്റര്‍ റാണി മരിയ, നച്ചന്‍ ബോര്‍ ഹില്ലില്‍നിന്ന് ഇന്‍ഡോറിലേക്കു ബസില്‍ യാത്രചെയ്യുമ്പോള്‍ ബസില്‍നിന്നു പിടിച്ചിറക്കിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യുവാവായ സമാന്തര്‍ സിംഗിനെ സ്വന്തം സഹോദരനായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ട സിസ്ററുടെ സഹോദരിയും കന്യാസ്ത്രീയുമായ സിസ്റര്‍ സെല്‍മിയും സ്വന്തം മകനായി സ്വീകരിക്കുവാന്‍ സിസ്ററുടെ മാതാപിതാക്കളും സന്നദ്ധരായപ്പോള്‍ മധ്യപ്രദേശ് ഗവണ്‍മെന്റ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. പ്രതിക്കു മാപ്പ് നല്‍കി വിട്ടയ്ക്കണമെന്ന ഇവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 2007ല്‍ പ്രതിയെ സ്വതന്ത്രരായി വിട്ടയയ്ക്കുകയായിരുന്നു. ജയില്‍മോചിതനായ പ്രതി കേരളത്തിലെത്തി സിസ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതും മധ്യപ്രദേശില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം നയിക്കുന്നതുമാണു ഡോക്കുമെന്ററിയുടെ ഇതിവൃത്തം.

വിവരങ്ങള്‍ക്ക്: ംംം.വലമൃീളമാൌൃറലൃ.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍