റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി
Friday, April 19, 2024 4:42 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, റോഡ് ട്രാഫിക് കൂട്ടിയിടികൾ തടയാൻ സഹായിക്കുന്നതിന് എല്ലാ സമൂഹത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

രാജ്യത്തുടനീളം വേഗപരിധി മറികടക്കുന്നവർക്കെതിരേ നടപടികൾ കൂടുതൽ ശക്തമാക്കി. ഈ വർഷം ഇതുവരെ 63 പേരാണ് ഐറിഷ് റോഡുകളിൽ മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 14 എണ്ണം കൂടുതലാണിത്.

ഈ കണക്ക് ആശങ്കയുളവാക്കുന്ന തരത്തിൽ ഉയർന്നതാണെന്നും റോഡ് ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ നടപടികൾ കടുപ്പിച്ച് അപകടനിരക്കു കുറച്ചു കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 173 മാരകമായ കൂട്ടിയിടികളുടെ ഫലമായി 184 മരണങ്ങളുണ്ടായി. 2022നെ അപേക്ഷിച്ച് ഇത് റോഡപകട മരണങ്ങളിൽ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

192 മരണങ്ങൾ ഉണ്ടായ 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഈ വർഷം അപകട മരണനിരക്ക് കുറച്ചു കൊണ്ടുവരാനുള്ള തീവ്രപ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്.