പ്രവാസി കേരള കോൺഗ്രസ് എമ്മിന്‍റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ
Friday, October 13, 2023 5:14 PM IST
എബി പൊയ്ക്കാട്ടിൽ
മെൽബൺ: കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് എം നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന് തോമസ് ചാഴികാടൻ എംപി. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ മെൽബണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജം നൽകിയും ചെയർമാൻ ജോസ് കെ. മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് എം പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.



കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് എം നേതാക്കൾക്ക് കഴിഞ്ഞത് അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്ന് തോമസ് ചാഴികാടൻ അഭിപ്രായപ്പെട്ടു.

പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയൻ നാഷണൽ പ്രസിഡന്‍റ് ജിജോ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.