ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു. പെർത്തിന് തെക്ക്, തീരദേശനഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്.
മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 28ലേറെ തിമിംഗലങ്ങൾ ചത്തു. കടലിലേക്കു മടങ്ങിയ തിമിംഗലങ്ങൾ കരയിലേക്ക് തിരിച്ചുവരുമോയെന്നു നിരീക്ഷിച്ചു വരികയാണ്.
ഇത്രയധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തെത്തുന്നത് ആദ്യമാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പ് ചെയർമാൻ ഇയാൻ വീസ് പറഞ്ഞു. കടൽത്തീരത്തെത്തുന്ന തിമിംഗലങ്ങൾക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂ.
സീറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു
മെല്‍ബണ്‍: സെന്റ് തോമസ് അപ്പോസ്തലൻ സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ "സ്ലീഹാ ദ- മിഷിഷാ' മിഷൻ ടീമിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ ടീം സന്ദർശിച്ചു.
ഓസ്ട്രേലിയലില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെല്‍ബണ്‍ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റ് ആണ് നയിക്കുന്നത്.
സോജിന് സെബാസ്റ്റ്യന്റെ(ഡയറക്ടര്‍, യൂത്ത് അപ്പോസ്റ്റോലേറ്റ്), ജോയല്‍ ബൈജു(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ഹില്‍ഡ ഓസേഫച്ചന്(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ടോണിയ കുരിശുങ്കല്‍(സെന്റ് തോമസ് സീറോമലബാര്‍ മിഷന്, കാംപ്ബെല്‍ടൗണ്‍), ജെസ്വിന് ജേക്കബ്(സെന്റ് ജോസഫ്സ് ക്നാനായ സീറോമലബാര്‍ മിഷന്, സിഡ്നി) എന്നിവരാണ് ഇന്ത്യയിലെ ഷംഷാബാഗ് സീറോമലബാര്‍ രൂപതയിലേക്ക് പുറപ്പെട്ടത്.
മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ ഈ മിഷന് ഔപചാരികമായി കമ്മീഷന് ചെയ്തു. ടീം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷന് സ്റ്റേഷനുകളില്‍ യുവജനങ്ങളെ സേവിക്കുകയും മേയ് ഏഴിന് മെല്‍ബണ്‍ തിരികെ എത്തുകയും ചെയ്യും.
സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മല്ലികയ്ക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്. കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി
ഇപ്സ്വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി ക്വീൻസ്ലാൻഡ് ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
ഒഐസിസി ക്വീൻസ്ലാൻഡ് കോഓർഡിനേറ്റർ മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ഗിൽബർട്ട് കുറുപ്പശേരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ബിജു പന്നാപാറ സ്വാഗതവും സേവ്യർ മാത്യു നന്ദിയും രേഖപ്പെടുത്തി.
കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസി ഓസ്ട്രേലിയയുടെ പിന്തുണ ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.ടി. ബൽറാം അഭ്യർഥിച്ചു. ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ജെയിംസ് കൂടലിന്റെ സാന്നിധ്യത്തിൽ ഒഐസി സി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടത്തി.
പ്രസിഡന്റായി ബിജു പന്നാപാറ, സെക്രട്ടറിയായി ഷാർലെറ്റ് പുതുശേരി, ട്രഷററായി ജിസ് ചെറിയാൻ വൈസ് പ്രസിഡന്റുമാരായി സേവ്യർ മാത്യു, മരിയ ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിമാരായി ബേസിൽ ജോർജ്, ജോണി ജോർജ്, പിആർഒയായി ജോൺസൻ ജോർജിനെയും തെരഞ്ഞെടുത്തു.
ഒപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജോമോൻ കുര്യൻ, ജിജോ ജോർജ്, ബിനോജ് കുര്യൻ, ജോബ് ചാക്കോ, ലിബു ജോസഫ്, ഫ്രാഗി ജോൺ, സോബിൻ തോമസ്, ബോബി ജോസഫ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ദേശീയ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.
ഈസ്റ്റർ - വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ - വിഷു സംയുക്ത ആഘോഷം സാംസ്കാരിക പരിപാടികളോടെ ഓർമോ ഹൈവേ ചർച്ച് ഹാളിൽ നടത്തപ്പെട്ടു.
ജിസിഎംഎ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നടനും സംവിധായകനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഫാ. ജെറി എംസിബിഎസ് ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ സോസൈറ്റി പ്രസിഡന്റ് വിഷു സന്ദേശവും നൽകി.
വിഷുവിന്റെ സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയൻ മലയാളികളുടെ വിഷു ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇദംപ്രഥമമായി ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി.
ജിസിഎംഎ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാനിധ്യത്തിൽ ഗ്രാന്റ് പേരന്റ് ജോർജ് മാത്യു വിഷു കൈനീട്ടവും മധുരവും വിതരണം ചെയ്തു.
എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്വേലിൽ
മെല്‍ബണ്‍: എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്വേല് കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഐവാന്‍ വാള്‍ട്ടര്‍സ് എംപി കലാസന്ധ്യയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നുറോളം കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പത്തിന് കലാസന്ധ്യ സമാപിക്കും. പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://www.trybooking.com/CQRYR
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു. സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാംഗ് പർവതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്നിപർവത സ്ഫോടനമുണ്ടായത്.
ചാരം പടരുന്നതും പാറകൾ വീഴുന്നതും ചൂടുള്ള അഗ്നിപർവത മേഘങ്ങളും സുനാമി സാധ്യതയും കണക്കിലെടുത്താണ് ആളുകളെ ഒഴിപ്പിച്ചത്. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു.
സ്ഫോടനത്തിൽ അഗ്നിപർവതത്തിന്റെ ഒരു ഭാഗം തകർന്ന് കടലിൽ വീണാൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അഗ്നിപർവതത്തിനു കിഴക്കുള്ള ടാഗുലാൻഡാംഗ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കെയിൻസിലും ടൗൺസ്വില്ലിലും ഓൾ ഓസ്ട്രേലിയ വടംവലി ടുർണമെന്റ് സംഘടിപ്പിക്കുന്നു
ടൗൺസ്വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സംഘടിപ്പിക്കുന്നു. മേയ് 11,12 തീയതികളിൽ നോർത്ത് ക്യൂൻസ്ലാൻഡിൽ നടക്കുന്ന ടുർണമെന്റുകളിൽ ഓസ്ട്രേലിയയിലെ പ്രമുഖ ടീമുകളും പങ്കെടുക്കും.
11ന് രാവിലെ ഒന്‍പതിന് കമേരുങ്ക പീസ് ലൂഥറൻ കോളജ് ഗ്രൗണ്ടിൽ കെയിൻസിലെ മത്സരങ്ങൾക്ക് തുടക്കമാകും. 5001, 3001, 2001, 1001 എന്നീക്രമത്തിൽ ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നൽകും.
അഞ്ച് മുതൽ എട്ട് വരെ എത്തുന്ന ടീമുകൾക്ക് 501 വീതവും ലഭിക്കുന്നതാണ്. 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ഷെർജിൻ - 047 870 6220, ജോസ്മോൻ - 043 184 6114.
ടൗൺസ്വില്ലിൽ മേയ് 12ന് കിർവൻ സ്റ്റേറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. രാവിലെ 10നു തുടക്കമിടുന്ന വടംവലി ചാമ്പ്യൻഷിപ്പിൽ കെയ്ൻസിൽ ഏറ്റുമുട്ടുന്ന ടീമുകൾ എല്ലാം തന്നെ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൽജൻ കുന്നംകോട്ട് പറഞ്ഞു.
3001, 2001, 1001, 751 എന്നീക്രമത്തിൽ വിജയികൾക്ക് കാഷ് അവാർഡുകൾ ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനത്തു എത്തുന്നവർക്ക് 501 ഡോളർ വീതവും സമ്മാനമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: സൽജൻ-041 254 5001, ബിബിൻ - 043 739 2334, അനിൽ - 046 934 2281.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ ക്വീൻസ്ലാൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു
ക്വീൻസ്ലാൻഡ്: ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി നീയോട്ട്സ് വക്കച്ചൻ(സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിഡന്റുമാരായി മനോജ് തോമസ്(ഗോൾഡ് കോസ്റ്റ്), കിഷോർ എൽദോ(ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ(ട്വീഡ് ഹെഡ്), ഷാമോൻ പ്ലാംകൂട്ടത്തിൽ( ഗോൾഡ് കോസ്റ്റ്), എക്സിക്യൂട്ടീവ് മെന്പർമാരായി ജോജോസ് പാലക്കുഴി, ജോഷി ജോസഫ്, സിബി മാത്യു, റിജു ചെറിയാൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ നടന്ന യോഗം ഐഒസി ഓസ്ട്രേലിയ പ്രസിഡന്റ് മനോജ് ഷിയോറാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോബൻ തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് അഫ്സൽ ഖാദർ അധ്യക്ഷനായിരുന്നു. ഐഒസി കേരളാ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് സി.പി. സാജു സ്വാഗതം ചെയ്ത് സംസാരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിനായി പ്രവാസലോകത്തിന് നൽകാനാവുന്ന പിന്തുണയും പ്രചാരണവും അത്യന്താപേക്ഷിതവുമാണെന്ന തിരിച്ചറിവും ഓസ്ട്രേലിയൻ പ്രവാസികളായവരുടെ സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ഇടയിൽ നേരിട്ട് വിളിച്ചും വോട്ടഭ്യർഥിച്ചും സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ നടത്തിയും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയും കൈത്താങ്ങുകയും ചെയ്യുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഐഒസിയുടെ അനുബന്ധ കമ്മിറ്റികൾ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ രൂപീകരിക്കുന്നത്.
ഓസ്ട്രേലിയ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ,വിഷുദിനാഘോഷം
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം ഈ മാസം 14ന് ജീലോംഗ് വെസ്റ്റ് ടൗൺ ഹാളിൽ ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാ. ജെയിംസ് പൂപ്പാടി, ഫാ. സിജീഷ് പുല്ലങ്കുന്നേൽ എന്നിവർ ചീഫ് ഗസ്റ്റായിരുന്നു. ഫാദർ ജെയിംസ് പൂപ്പാടി മുഖ്യസന്ദേശം അറിയിച്ചു. പ്രസിഡന്റ് സാജു പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഡെനി ഡേവിഡ് സ്വാഗത പ്രസംഗവും അർപ്പിച്ചു.
അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ ഫ്രാൻസിസ് ദേവസിയും കമ്മിറ്റി മെമ്പറായ ജോജി ബേബി ആശംസകൾ അർപ്പിച്ചു. രേഷ്മ റോബി നന്നദി പറഞ്ഞു. ട്രഷററായ അനു സിബി , കമ്മിറ്റി അംഗങ്ങളായ ജോജി ബേബി, ചാക്കോ തോമസ്, അനൂപ് ചെറിയാൻ, പ്രണയ് പങ്കജ്, ആരതി ഗോപൻ, ജിമോൾ ബിജു, ലിന്റ അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷന്റെ ഗ്രാൻഡ് ഓണം സെപ്റ്റംബർ 14ന് ക്രൊയേഷ്യൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കും. മൂന്നാമത് നടക്കുന്ന ഓൾ ഓസ്ട്രേലിയ എവറോളിംഗ് ട്രോഫി വടംവലി നടക്കുന്നതോടെപ്പം ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാൻ ഡയാന ഹമീദ് (സിനിമ ആർട്ടിസ്റ്റ്/നർത്തകി), അശ്വിൻ വിജയ് ( സരിഗമ ഫെയിം), പുണ്യ പ്രദീപ് ( സരിഗമ ഫെയിം), സിനോജ് വർഗീസ് ( നടൻ) എന്നിവർ പങ്കെടുക്കും. ഫാദർ പൂപ്പാടി ഔപചാരികമായി ഗ്രാൻഡ് ഓണം 2024 പോസ്റ്റർ പ്രകാശനം ചെയ്തു.
"നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'; അക്രമിക്കു മാപ്പു നൽകി ബിഷപ്
സിഡ്നി: അക്രമിയോടു ക്ഷമിക്കുന്നുവെന്ന് ഓസ്ട്രേലിയയില്‍ പള്ളിയിൽ കത്തിയാക്രമണത്തിന് ഇരയായ സിഡ്നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന് മാർ ഇമ്മാനുവേൽ. താൻ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.
യൂട്യുബിൽ റിലീസ് ചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ് വ്യക്തമാക്കിയത്. "ഈ പ്രവൃത്തി ചെയ്തവരോടു ഞാൻ ക്ഷമിക്കുന്നു. അവനോടു ഞാൻ പറയുന്നു, നീ എന്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇതു ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'-ബിഷപ് പറഞ്ഞു.
തിങ്കളാഴ്ചയാണു ബിഷപ്പിനുനേരേ ആക്രണമുണ്ടായത്. 16കാരനായ ഭീകരൻ ബിഷപ്പിന്റെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങൾ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടിരുന്നു.
നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തിയത്. സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ അറിയിച്ചു.
ഫാമിലി റിയാലിറ്റി ഷോ "സൂപ്പര്‍ അമ്മയും മകളും’: മെല്‍ബണ്‍ മലയാളി വിദ്യ വിനുവും മകള്‍ വേദിക നായരും വിജയികളായി
തിരുവനന്തപുരം: അമൃത ടിവി ഒരുക്കിയ "സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി.
അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി.
കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും.
പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപദ്ധതയോടെ എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു.
ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന് ലാല്‍ ജോസ്, പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന് എന്നിവര്‍ ആയിരുന്നു. നടി സ്വാസികയായിരുന്നു പരിപാടി അവതരിപ്പിച്ചത്.
ഓസ്ട്രേലിയയില്‍നിന്നു മലയാളം വെബ് സീരീസ്: ചിത്രീകരണം തുടങ്ങി
കാൻബറ: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണം തുടങ്ങി. ‘ഗോസ്റ്റ് പാരഡൈസ്’ എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ് കെ. മാത്യു ആണ് നിർവഹിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റെയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് നെരംഗ് റിവര്‍ സ്പ്രിംഗ്സില്‍ നടന്ന വെബ് സീരീസിന്റെ ചിത്രീകരണോദ്ഘാടനം നര്‍ത്തകി ഡോ. ചൈതന്യ നിര്‍വഹിച്ചു.
ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ഓസ്ട്രേലിയന്‍ ചലച്ചിത്ര നടിമാരായ അലന, ഹെലന് എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മാസ് ഫൈനാന്‍ഷല്‍ കണ്‍സല്‍ട്ടന്‍സി എംഡി ഷീന അബ്ദുള്‍ ഖാദറും നിര്‍വഹിച്ചു. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.
സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ 15 വയസുകാരനായ അക്രമി ബിഷപിനെ ആക്രമിച്ചത്. ഇയാളെ ന്യൂസൗത്ത് വെയിൽസ് പോലീസ് അറസ്റ്റു ചെയ്തു.
ബിഷപ്പിനു ഗുരുതര പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ബിഷപ്പിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ന്യൂസൗത്ത് വെയിൽസ് ആംബുലൻസ് അറിയിച്ചു.
പരിക്കേറ്റവരെല്ലാം 20നും 70നും ഇടയിൽ പ്രായമുള്ളവരാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
സംഭവം ഭീകരാക്രമണം ആണെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം, അക്രമിയെ പോലീസ് വധിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളില്‍ ആക്രമണം. കത്തിയുമായി എത്തിയയാള്‍ ആറു പേരെ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. നാല്പതുകാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം സിഡ്നിയിലെ വെസ്റ്റ് ഫീല്‍ഡിലുള്ള ബോണ്ടി ഷോപ്പിംഗ് മാളിലാണ് സംഭവം. കത്തിയുമായി എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെയുണ്ടായിരുന്നവരെ പോലീസ് എത്തി ഒഴിപ്പിച്ചു. മാളിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് വിഷു - ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) വാർഷിക പൊതുയോഗവും വിഷു - ഈസ്റ്റർ ആഘോഷവും വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മെൽബണ്‍ നോർത്ത് സെന്റ് അൽഫോൻസ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ മുഖ്യാതിഥിയായി ആഘോഷങ്ങളിൽ പങ്കെടുക്കും.
ക്ലബ് പ്രസിഡന്റ് ബാബു വർക്കി യോഗത്തിൽ സ്വാഗതം ആശംസിക്കും. ഫാ. വർഗീസ് വാവോലിൽ സന്ദേശം നൽകും. പൊതുയോഗത്തിൽ സെക്രട്ടറി സൻഞ്ജു ജോണ്‍ വാർഷിക റിപ്പോർട്ടും ട്രഷറർ സജി ജോസഫ് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും.
വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും. സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ഡോ. സുധീഷ് സുധൻ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും.
ബിജോയുടെയും സുധീഷ് നായരുടെയും നേതൃത്വത്തിലുള്ള വി വണ്‍ കാറ്ററിംഗ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ - വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു
ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ വിവിധ കലാസാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ജിസിഎംഎ പ്രസിഡന്റ് സി.പി. സാജു അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ ജോയ് കെ. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ റവ. ഫാ. ജെറി വള്ളോംകുന്നേൽ എംസിബിഎസ്ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് നെദ് വിഷു സന്ദേശവും നൽകി.
ജിസിഎംഎ സെക്രട്ടറി ആന്റണി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് മനോജ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്റർനാഷണൽ വിദ്യാർഥികളുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അവതരിപ്പിച്ച സംഗീതനൃത്ത വിസ്മയങ്ങൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി. ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ, സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.
ആഘോഷങ്ങളോട് അനുബന്ധിച്ചു കേരളീയ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
യുഡിഎഫിന്റെ വിജയത്തിനായി വാർ റൂം തുറന്ന് ഒഐസിസി ഓഷ്യാന
മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി വാർ റൂം തുറന്ന് കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി ഓഷ്യാന റീജിയൺ. എം. ലിജു ചെയർമാനായുള്ള കെപിസിസി വാർ റൂമുമായി സഹകരിച്ചാണ് ഒഐസിസി ഓഷ്യാന പ്രവർത്തനങ്ങൾ നടത്തുന്നത്.
വാർ റൂം ഓഷ്യാന റീജിയണിനെ നിയന്ത്രിക്കുന്നത് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലാണ്. അനൂപ് ചെറിയാൻ, സനോജ് മാത്യു, ആന്റണി ആട്ടോക്കാരൻ, ഫൈസൽ. എം, ദിനു സിങ്കപ്പുർ, ക്ലിന്റോ ജോസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ ഏകോപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുകയെന്ന് കൺവിനർ ജോസ് എം. ജോർജ് അറിയിച്ചു.
വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന്
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന് (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഇന്ന്(ഏപ്രില്‍ ഏഴ്) മുതല്‍ ജൂണ്‍ നാലു വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6.30ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ജൂണ്‍ ഏഴിന് വൈകുന്നേരം ആറിന് ജപമാലയും നോവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും തിരിപ്രദക്ഷിണവും നടക്കും.
പാദുവയില്‍ നിന്ന് കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും തിരുനാള്‍ ദിവസം ക്രമീകരിച്ചിട്ടുണ്ട്. സ്നേഹവിരുന്നും ഉണ്ടായിരിക്കും.
കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം.
കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്.
ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്.
ജെയിംസ് ആന്റണി ന്യൂസിലൻഡിൽ അന്തരിച്ചു
വെല്ലിംഗ്ടൺ: ചെങ്ങളം ഇടപ്പാടിക്കരോട്ട് ജെയിംസ് ആന്റണി (73, റിട്ട.അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുത്തോലി) ന്യൂസിലൻഡിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മേരിക്കുട്ടി കരിങ്കുന്നം പാറയിൽ കുടുംബാംഗം.
മക്കൾ: ഡോണി, ഡെന്നി (ന്യൂസിലൻഡ്), ജിമ്മി (ഓസ്ട്രേലിയ). മരുമക്കൾ: ബിസ്മി കല്ലുപുരക്കൽ (തത്തംപള്ളി), മെറിൻ കുളപ്പുറത്ത് (ചെറുവാണ്ടൂർ), നിർമ്മല പതിക്കൽ (കൊഴുവനാൽ).
സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ - വിഷു - ഈദ് ആഘോഷം 13ന്
മെൽബൺ: സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഈ മാസം 13ന് വൈകുന്നേരം നാലിന് ഹോർട്ടികൾച്ചർ സെന്റർ ഫോറസ്റ്റ് ഹിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
ബാങ്ക്വറ്റ് കേറ്റേഴ്സിന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം രാഗലയ ഓർക്സ്ട്രാ ഒരുക്കുന്ന ഗാനമേളയും അബിഗേയ്ൽ ചാക്കോയുടെ വയലിൻ പ്രകടനവും അരങ്ങേറും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമത ഓസ്ട്രേലിയ ഭാരവാഹികൾ അറിയിച്ചു.
ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലറായി നിയമിച്ചു
കാംബർവെൽ: ഫാ. ജോബി ജോണിനെ സതേൺ മെട്രോപൊളിറ്റൻ മൾട്ടി കൾച്ചറൽ അഡ്വൈസറി കൗൺസിലറായി നിയമിച്ചു. നിലവിൽ കാംബർവെല്ലിലെ സെന്റ് ഡൺസ്റ്റൻസ് ആംഗ്ലിക്കൻ ഇടവകയിലെ വികാരിയാണ്.
സർക്കാരിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെയും പങ്കാളിയാക്കുന്നതിന്റെ ഭാഗമായിയാണ് ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലിൽ ഉൾപ്പെടുത്തിയത്.
നൃത്ത സംഗീതനിശ "ജാക്ബീറ്റ്സ്' ഏപ്രിൽ ഒന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ "ജാക്ബീറ്റ്സ് 2024' ഏപ്രിൽ ഒന്നിന് ബ്രിസ്ബേനിൽ നടക്കും.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും തുടർന്ന് നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഒന്‍പത് വരെ സ്പ്രിംഗ്വുഡിലുള്ള സ്പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർഥം നടത്തപ്പെടുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു, സെക്രട്ടറി എൽദോസ് സാജു, കോഓർഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവർ അറിയിച്ചു.
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്.
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ. ഓരോ തിരുനാളുകളും ഇടവക സമൂഹം ബോധപൂർവം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്.
തിരുനാൾ കുർബാനയിൽ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വിസി, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ, ഫാ. ജോൺ പുത്തൻകളം എംസിബിഎസ് എന്നിവർ സഹകാർമ്മികരായിരുന്നു.
ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച തിരുനാൾ വിശുദ്ധ ബലിയെ തുടർന്ന് ആഘോഷപൂർവമായ പ്രദിക്ഷണവും ലദീഞ്ഞും ഉണ്ടായിരുന്നു. മുത്തുക്കുടകളും കൊടിതോരണങ്ങളുമായി പ്രാർഥനാപൂർവം വിശ്വാസികൾ പ്രദിക്ഷണത്തിൽ പങ്കെടുത്തു.
തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും ഊട്ടു നേർച്ചയിലും അനവധി വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ ബ്രീസ് വേയിൽ പരിശുദ്ധ മാതാവിന്റെ പ്രതിമ ഒരുക്കിയ ശിൽപ്പി ബേബി ജോസഫ് വട്ടക്കുന്നേലിന് വിശുദ്ധ കുർബാന മധ്യേ മാർ ജോൺ പനന്തോട്ടത്തിൽ ഉപഹാരം സമർപ്പിച്ചു.
കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അഗസ്റ്റ്യൻ തോമസ് കാറ്റിക്കിസം പ്രിൻസിപ്പൾ പോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സമത ഓസ്ട്രേലിയ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാന്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡുകൾ കരസ്ഥമാക്കിയ കെ. വി മോഹൻ കുമാർ നിർവഹിച്ചു.
ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാന്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും രസകരവുമായ അനുഭവങ്ങൾ സമ്മാനിച്ചു.
പ്രവാസി മലയാളികളുടെ സിനിമകള്‍ക്കായി ഓസ്ട്രേലിയയില്‍ സ്ഥിരം വേദി
കൊച്ചി: ആഗോളതലത്തില്‍ മലയാള സിനിമയ്ക്കായി ഓസ്ട്രേലിയ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണു ഫെസ്റ്റിവൽ.
പ്രവാസികളായ കലാകാരന്മാരുടെ സിനിമകള്‍ക്കു സ്ഥിരം വേദി ഒരുക്കുകയെന്നതാണു ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് ജൂലൈ 30 വരെ എന്‍ട്രികള്‍ അയയ്ക്കാം.
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 മരണം
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി.
വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫരിദാബാദ്) ഭാര്യ വത്സമ്മ ടോമി(64) ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: അനു ഷിബിൻ(എപ്പുവർത്തു ഹോസ്പിറ്റൽ ജീലോംഗ്, മെൽബൺ), ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിംഗ് കോളജ് ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ (ചാർലിമോൻഡ് ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ 19ന് രാവിലെ 10.30ന് ജീലോംഗ് സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ മിഷൻ പള്ളിയിൽ.
വാർത്ത: തോമസ് ടി. ഓണാട്ട്
ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ തുറക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക.
പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹെൽത്ത് സ്കില്ലിംഗ് സിന്പോസിയത്തിലും ആംബർ ജേഡ് സാൻഡേഴ്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ആതുരസേവനരംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാൻഡേഴ്സണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ഒഡേപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എംഡി കെ.എ. അനൂപ് തുടങ്ങിയവരുമായി മന്ത്രി സാൻഡേഴ്സണ് സംവദിച്ചു.
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമ്മാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് ഒന്‍പതിന് നടക്കും. രാവിലെ 9.30നു നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത കാർമികത്വം വഹിക്കും.
ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും. ഓസ്ട്രേലിയയിലെ വിവിധ മാർത്തോമ ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകർമങ്ങളിൽ പങ്കാളികളാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കും.
ഹോസ്ലി പാർക്കിൽ ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ സ്ഥലത്താണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നത്. 1991 ൽ രൂപീകൃതമായ ഇടവകയിൽ ഇന്നു മുന്നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട് . വികാരി റവ. ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ക്യൂൻസ്ലൻഡ് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബ്രിസ്ബേൻ: കെസിസിക്യു ക്രിസ്മസ് - നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും ഈ മാസം പത്തിന് കൂർപ്പറു സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യുവിന്റ ക്രിസ്മസ് - നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.
കെസിസിക്യുവിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡന്റ് സുനിൽ കാരിക്കൽ കെസിസിക്യു വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും കെസിസിക്യുസ്പിരിച്ചൽ അഡ്വൈസർ ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു.
വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ കെസിസിക്യു ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു.
യോഗത്തിൽ കെസിസിക്യു അംഗങ്ങളായ12ാം ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവാക്കൾക്കും മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് ഏറ്റവും ഉയർന്ന ATAR സ്കോർ ലഭിച്ച റയൻ ഫിലിപ്പ്(ഒന്നാമത്), മരിയ റെജി(രണ്ടാമത്), അസിൻ തോമസ്(മൂന്നാമത്) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
കെസിസിക്യു കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ആൽബിൻ തോമസ് -റെയ്നമേരി രാജൻ നവദമ്പതികളെ ആദരിച്ചു. തുടർന്ന് കെസിഡബ്ല്യുഎഫ്ഒയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെസിസിക്യു ടീമിന് മൊമന്റോ സമ്മാനിച്ചു.
വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കെസിസിക്യു കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം(സിപിഎൽ-എ) പൂർത്തിയാക്കിയ ടോം ചെട്ടിയത്തിനെയും ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റെ നൽകി ആദരിച്ചു.
ഡികെസിസി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെസിസിക്യു അംഗം എബിസൺ അലക്സ് മൂലയിലെ കെസിസിഒ സെക്രട്ടറി ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
കെസിസിക്യുവിന്റെ ഭാവി വാഗ്ദാനങ്ങളായ കെസിവെെഎൽക്യു അംഗങ്ങളുടെയും ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയ കോഓർഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ,
ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത്, വിമൻസ് റപ്രസന്ററ്റീവ് ഷേർലി പാരിപ്പള്ളി, യൂത്ത് റപ്രസന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും എല്ലാ ഏരിയയിൽ നിന്നുമുള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും കെസിസിക്യു അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
കെസിസിക്യു വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. https://kccqaustralia.com/
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. തിരുവല്ല തോപ്പിൽ ജിതിൻ ടി. ജോർജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ്-ത്രേസ്യ ദന്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ.
ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.
പ്രണയദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് വിവാഹനിശ്ചയം
കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പ്രണയദിനത്തില്‍ വിവാഹനിശ്ചയം. നാലുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന നാല്പത്തഞ്ചുകാരിയായ ജോഡി ഹെയ്ഡനുമായി വാലന്റൈൻസ് ദിനത്തിൽ ഔപചാരിക വിവാഹനിശ്ചയം നടന്നു.
കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു ചടങ്ങ്. പ്രത്യേകം രൂപകല്പനചെയ്ത മോതിരം ആല്‍ബനീസ് ഹെയ്ഡനെ അണിയിച്ചു. പദവിയിലിരിക്കേ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.
സാമ്പത്തിക ഉപദേഷ്ടാവും അഭിഭാഷകയുമാണ് ഹെയ്ഡന്. ആല്‍ബനീസിന്റെ രണ്ടാം വിവാഹമാണിത്. ന്യൂസൗത്ത് വെയില്‍സ് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കാര്‍മല്‍ ടെബ്ബൂട്ടായിരുന്നു ആദ്യ ഭാര്യ. 19 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2019ലാണ് ഇരുവരും പിരിഞ്ഞത്. ആ ബന്ധത്തില്‍ 23 വയസുള്ള മകനുണ്ട്.
ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഓസ്ട്രേലിയൻ സെനറ്റർ
മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വരുൺ ഘോഷ് സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ്ഗീതയിൽ തൊട്ട്. ലേബർ പാർട്ടി അംഗമായ ഇന്ത്യൻ വംശജൻ വരുൺ ഘോഷ്(38) ആണ് ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ ആദ്യമായാണ് ഒരു സെനറ്റർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് പറഞ്ഞു.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസും ഘോഷിന് ആശംസകൾ നേർന്നു.
ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് മാതാപിതാക്കൾക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
മലബാർ ഗോൾഡ് ഇനി ഓസ്ട്രേലിയയിലും; ഉദ്ഘാടനം നിർവഹിച്ചത് ബ്രെറ്റ് ലീ
സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസീസ് ക്രിക്കറ്റ് മുൻ താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ.അഷർ, റീജിയണൽ ഹെഡ് എം.അജിത്, സിഎംസി. അമീർ, ഹെഡ് ഓഫ് മാനുഫാക്ചറിംഗ് എ.കെ.ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു.
ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച ഫിലിപ് ദ്വീപിലാണ് അപകടമുണ്ടായത്. ജഗ്ജീത് സിംഗ് ആനന്ദ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോൻധി (43) എന്നിവരാണു മരിച്ചത്.
ഓസ്ട്രേലിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരന്നു റീമ. മറ്റു മൂന്നു പേരും ക്ലൈഡിലാണു താമസിച്ചിരുന്നത്. മെൽബണിൽ നഴ്സായ ആനന്ദ് ഓസ്ട്രേലിയയിൽ പിആർ ഉള്ളയാളാണ്. സുഹാനിയും കീർത്തിയും വിദ്യാർഥി വീസയിലെത്തിയവരാണ്. നാലു പേരും ബന്ധുക്കളാണ്. പത്തംഗ സംഘമാണ് ബീച്ചിലെത്തിയത്.
പുത്തൻവീട്ടിൽ ജോസഫ് മെൽബണിൽ അന്തരിച്ചു
മെൽബൺ: പാലാ ഐങ്കൊമ്പ് പുത്തൻവീട്ടിൽ ജോസഫ്(71) മെൽബണിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മെൽബണിലുള്ള മകളെ സന്ദർശിക്കാനാണ് ജോസഫ് ഓസ്ട്രേലിയയിൽ എത്തിയത്. സംസ്കാരം പിന്നീട് ഐങ്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ നടത്തും.
ഭാര്യ തങ്കമ്മ ജോസഫ്. മക്കൾ: ഡോണ മരിയ ജോസഫ് (ഏലപ്പാറ), ഡീൻ ലിസ് ജോസഫ് (ഓസ്ട്രേലിയ), ദിവ്യ ട്രെയ്സ് ജോസഫ് (ഖത്തർ). മരുമക്കൾ: മാത്യു ജോർജ് (ഏലപ്പാറ), മിഥുൻ ഏൽജൽ (ഓസ്ട്രേലിയ), ഷിജു വി.ജോസഫ് (ഖത്തർ).
എംഎടിക്ക് പുതു നേതൃത്വം; സൽജൻ ജോൺ കുന്നംകോട്ട് പ്രസിഡന്റ്
ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിലാണ് സെക്രട്ടറി.
മറ്റു ഭാരവാഹികളായി രേഷ്മ ജയിസ് കൊള്ളികുളവിൽ (വൈസ് പ്രസിഡന്റ്), ഷിനോജ് പുറക്കരി (ജോയിന്റ് സെക്രട്ടറി), ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എംഎടി പ്രസിഡന്റ്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു.
പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024-25 കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് - പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് റിട്ടേണിംഗ് ഓഫീസർ ജോമോൻ ജോസഫ് ബെനോവാ ആണ്. ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: സി.പി.സാജു, വൈസ് പ്രസിഡന്റ്: മനോജ് തോമസ്, സെക്രട്ടറി: ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സാന്ദ്ര വി. ബാബു, ട്രഷറർ: ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്റർ: കമൽ ചന്ദ്രൻ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് .സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ്.
ഹ്രസ്വചിത്രം "വേരുകൾ' കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട്ട് ഫിലിം വേരുകൾ (The Roots) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് കാൻബറയിലെ ഈ മലയാളി കൂട്ടായ്മ പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ട് പോകുന്ന ഭാഷാ "വേരുകളാണ്' ഈ ചെറു സിനിമയുടെ ഇതിവൃത്തം.
ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറുസിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു.
കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം. വേരുകളിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു.
യു ട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ. കാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു.
പശ്ചാത്തല സംഗീതം: ഷെയ്ക്ക് ഇലാഹി, ഡിസൈൻ: ജൂബി വർഗീസ്, ശബ്ദ മിശ്രണം: ഷെഫിൻ മായൻ, എഡിറ്റിംഗ്: ധനേഷ് എന്നിവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായ "പൂനിലാവിൽ പൂഞ്ചിരിതൂകി' എന്ന ക്രിസ്മസ് കരോൾ സംഗീതത്തിന് പിന്നിലും കാൻ ടൗൺ ക്രീയേഷൻസ് ആയിരുന്നു.
ഓക്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റ് വരുന്നു
ന്യൂഡൽഹി: ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന ഓക്ലൻഡിൽ കോൺസുലേറ്റ് ജനറൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം.
കലണ്ടര്‍ പ്രകാശനം നടത്തി ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷ വേളയിലാണ് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇപ്സ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് ഇടവകകളുടെ വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ഗോള്‍ഡ് കോസ്റ്റ് ഇടവക വികാരിയായ ഫാ. അശോക് അമ്പഴത്തുങ്കലിന് കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്‍കുകയും സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജന് പോള്‍, സാം ജോര്‍ജ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
ഗോള്‍ഡ് കോസ്റ്റില്‍ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിൽ ശനിയാഴ്ച വെെകുന്നേരം അഞ്ചിന് സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് ഫാദറും തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്. 11-ാം വയസില്‍ തന്നെ ‘ജനറേഷന് ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷന് മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്സ്വിച്ചിന്റെയും സ്പ്രിംഗ്ഫില്ഡിന്റെയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്കി.
ആഘോഷരാവിന്റെ മെഗാസ്പോണ്സര് ആയിരുന്ന റിസ്ക് കി ബിസിനസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥയായ കാതറിൻ വില്‍ഷയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. അന്ന എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
തുടര്‍ന്ന് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവ് സമാപിച്ചു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജൻ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
മാനവികതയുടെയും സാഹോദര്യത്തിന്റെയും കഥയുമായി അൺബ്രേക്കബിൾ; ചിത്രത്തിന് ക്യൂൻസ്ലാൻഡിൽ തുടക്കം
ബ്രിസ്ബെന്: വേറിട്ട പ്രമേയവുമായി "അണ്ബ്രേക്കബിള്' എന്ന ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ തുടങ്ങി.
പ്രശസ്ത താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന "ടുമോറോ' എന്ന സിനിമയിലെ ആറ് കഥകളില്‍ ഒന്നാണ് അണ്ബ്രേക്കബിള്.
ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി ആറ് വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും ലോക റിക്കാര്‍ഡ് ജേതാവുമായ സംവിധായകന് ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.
ബ്രിസ്ബെനില്‍ സെന്റ് ജറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകാരിയുമായ റോസ് മേരിയാണ് അണ്ബ്രേക്കബിള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
സൗത്ത് - നോര്‍ത്ത് ബ്രിസ്ബെൻ പരിസരങ്ങളില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ജോയ് കെ. മാത്യു, ടാസോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും കീഴില്‍ ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്, സൂര്യ, തങ്കം, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി, ഷീജ, ജെയ്ക്ക്, ജയന്, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍, അഗിഷ, ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.
വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് ആന്തോളജി ചിത്രമായ ടുമോറോ പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു തന്നെയാണ്.
വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ചലച്ചിത്രകാരനാണ് ജോയ് കെ. മാത്യു. ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസിന്റെയും തെരേസയുടെയും പിതാവ് കൂടിയാണ് ജോയ്.
ടുമോറോയിലെ ആറ് കഥകളിലായി ജോയ് കെ. മാത്യു, ഹെലന്, റ്റിസ്റ്റി, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ, ടാസോ, എല്‍ഡി, ജെയ്ഡ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
ഹാസ്യതാരമായ മോളി കണ്ണമാലിയും ടുമോറോയിലെ ഒരു കഥയില്‍ പ്രധാന വേഷത്തിലുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് വച്ച് നടന്ന സിനിമയുടെ ചിത്രീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആദം കെ.അന്തോണി, സിദ്ധാര്ഥന്, കാതറിന്, സരോജ്, ജെയിംസ് (ഛായാഗ്രഹണം), എലിസബത്ത്, മേരി ബലോലോംഗ്, ജന്നിഫര്‍, പോളിന്, ജ്യൂവല്‍ ജോസ്(മേക്കപ്പ്), കാതറിന്, ക്ലെയര്‍, അനീറ്റ, ഡോണ ആന്‍ഡ് ഹെല്‍ന(വസ്ത്രാലങ്കാരം), മൈക്കിള്‍ മാത്സണ്‍, പീറ്റര്‍, സഞ്ജു, ഡോ.രേഖ (സംഗീതം), ലീലാ ജോസഫ്, സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം),
ലക്ഷ്മി ജയന്, ജയ്ക്ക് സോളമന് (നൃത്ത സംവിധാനം), ഫിലിപ്പ്, ഗീത് കാര്‍ത്തിക്, പൗലോസ് (കലാ സംവിധാനം), ലിന്സണ് റാഫേല്‍ (എഡിറ്റിംഗ്), ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍), പ്രൊഡക്ഷന്‍ കണ്ട്രോളര് ക്ലെയര്‍, ജെഫ് , ജോസ് വരാപ്പുഴ, ജിജി ജയന് എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
സണ്ണി തോമസ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: കുമരകം പുതിയാപറമ്പിൽ പരേതനായ പി. സി. തോമസിന്റെ മകൻ സണ്ണി തോമസ് (70) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച സിഡ്നി ഗാൽസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിമിറ്റോറിയത്തിൽ.
അമ്മ: സൂസി തോമസ്. ഭാര്യ പ്രഭ മൂവാറ്റുപുഴ മംഗലശേരിൽ കുടുംബാംഗം. മക്കൾ: സുനിൽ, ദിലീപ്, രോഹൻ (എല്ലാവരും സിഡ്നി).
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാല് ഫൊറോനകള്‍ക്ക് രൂപം നൽകി.
മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന് സൗത്ത് എന്നീ ഇടവകകളെയാണ് ഫൊറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാ. സിബി പുളിക്കല്‍ (അഡ്ലയ്ഡ് സെന്‍ട്രല്‍), ഫാ. മാത്യു അരീപ്ലാക്കല്‍ (പരമറ്റ), ഫാ. എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന് സൗത്ത്) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോംഗ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നീ ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫൊറോനയിലും അഡ്ലയ്ഡ് സെന്‍ട്രല്‍, അഡ്ലയ്ഡ് സൗത്ത്, അഡ്ലയ്ഡ് നോര്‍ത്ത്, ഡാര്വിന്, ആലീസ്പ്രിംഗ് എന്നീ ഇടവകകളും മിഷനുകളും
അഡ്ലയ്ഡ് സെന്‍ട്രല്‍ ഫൊറോനയിലും പരമറ്റ, വില്ലാവുഡ്, കാമ്പല്ടൗണ്, പെന്റിത്ത്,ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യൂകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിംഗ്, വയോംഗ്, കാന്‍ബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫൊറോനയിലും ബ്രിസ്ബെന് സൗത്ത്, ബ്രിസ്ബെന് നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിംഗ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബ്രിസ്ബെന് സൗത്ത് ഫൊറോനയിലും ഉള്‍പ്പെടുന്നു.
ഫൊറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫൊറോനകളിലെ ഫൊറോന വികാരിമാരായിരിക്കും. ഫൊറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകളും പ്രാര്‍ഥനകളും നേരുന്നുമെന്നും ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ തന്റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.
വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പദ്മനാഭൻ അന്തരിച്ചു
മെൽബൺ: വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പത്മനാഭൻ(40) അന്തരിച്ചു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ കെ.വി. പത്മനാഭന്റെയും കൈരളി പത്മനാഭന്റെയും മകനാണ്.
മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സുജിത്. 2010ൽ ഓസ്ട്രേലിയയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
സെന്റ് ആൽബൻസിലാണ് സുജിത് താമസിച്ചിരുന്നത്. കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ, ഓസ്ട്രേലിയ).
സംസ്കാര ശുശ്രൂഷകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബിനും ബ്രിം ബാങ്ക് സ്ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് സുഹൃത്തുകൾ പറഞ്ഞു.
പെർത്ത് റോയൽ വാരിയേഴ്സ് പത്താം വാർഷികം ആഘോഷിച്ചു
പെർത്ത്: റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷിച്ചു. പെർത്തിലെ മലയാളി ക്രിക്കറ്റ് ക്ലബായ റോയൽ വാരിയേഴ്സിന്റെ പത്താം വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു.
വെള്ളിയാഴ്ച വൈകുന്നേരം കാരുണ്യ സ്റ്റെർലിംഗ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങൾ നടന്നത്. ആർമടയിൽ സിറ്റി കൗൺസിലർ പീറ്റർ ഷാനവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് അംഗങ്ങൾക്ക് പ്രശസ്ത കലാകാരൻ സിജോ ക്രോസ്മൂഡ് ഡിസൈൻ ചെയ്ത സ്പെഷ്യൽ മേമൻഡോ വിതരണം ചെയ്തു.
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ടീമിനെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം, ട്രഷറർ ഏലിയാസ് അരീക്കൽ പങ്കുവയ്ക്കുകയുണ്ടായി.
തുടർന്നുനടന്ന കലാസന്ധ്യയ്ക്ക്, പ്രസിഡന്റ് അരുൺ ജോസ്, സെക്രട്ടറി ബൈജു ജോർജ്, കമ്മിറ്റി അംഗങ്ങളായ സാംസൻ, രാഹുൽ, മാർട്ടിൻ, റിച്ചാർഡ് എന്നിവർ നേതൃത്വം കൊടുത്തു.