ഒരു ടിഎംസി വെള്ളം മുതലമട പഞ്ചായത്തിന് അനുവദിക്കണമെന്ന് ആവശ്യം
Wednesday, May 8, 2024 1:33 AM IST
മുതലമട: രൂക്ഷമായ കുടിവെള്ള -കാർഷിക ജലക്ഷാമം നേരിടുന്ന മുതലമട പഞ്ചായത്തിലേക്ക് പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം ലഭിക്കുന്ന 7.25 ടിഎംസി ജലത്തിൽ മുതലമട പഞ്ചായത്ത് പ്രദേശത്തേക്ക് ഒരു ടിഎംസി വേണമെന്ന ആവശ്യം ശക്തമായി.

മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് പി. കൽപനാദേവി, വൈസ് പ്രസിഡന്‍റ് എം. താജുദീൻ എന്നിവർ ഉൾപ്പെടെ പഞ്ചായത്ത് ഭരണ സമിതിയാണ് ആവശ്യം നടപ്പായില്ലെങ്കിൽ നിയമനടപടികൾക്കും ഒരുങ്ങുന്നത്. മുതലമട പഞ്ചായത്ത് പരിധിയിൽ അഞ്ച് അണക്കെട്ടുകൾ ഉണ്ടായിട്ടും കാലാകാലമായി കുടിവെള്ള - കാർഷിക ജലക്ഷാമത്തിന്‍റെ പിടിയിലാണ്. തേക്കടിയിലും പരിസര ആദിവാസി ഊരുകളിലും മുതലമട പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ നേരിട്ടെത്തി പ്രാഥമിക പഠനം നടത്തി.

നിലവിലുള്ള ജലക്ഷാമം പരിഹരിക്കാൻ അടിയന്തരമായി മീങ്കരയിലേക്ക് അഞ്ചടി വെള്ളമിറക്കേണ്ടത് അനിവാര്യമാണെന്നതാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യ പ്പെടുന്നത്. കഴിഞ്ഞ 30 വർഷമായും പറമ്പിക്കുളം - ആളിയാർ കരാർ പുതുക്കാതെ തമിഴ്നാട് നീട്ടിക്കൊണ്ടു പോവുകയാണ്. നിലവിൽ ചിറ്റൂർ ആയക്കെട്ട് പ്രദേശങ്ങൾക്കു വേണ്ടിയാണ് 7.25 ടിഎംസി ജലം അനുവദിച്ചിട്ടുള്ളത് . കരാർ പുതുക്കുമ്പോൾ ചിറ്റൂർ ആയക്കെട്ട് പ്രദേശം എന്നതിൽ മുതലമട പഞ്ചായത്ത് പ്രദേശവും ഉൾപ്പെടുത്തണം. പഞ്ചായത്തിലെ 20 വാർഡുകളിലായി 35000 ൽപ്പരം ജനങ്ങൾ വേനൽക്കാലത്ത് കുടിവെള്ളത്തിനുവേണ്ടി തീരാദുരിതമാണ് നേരിടുന്നത്. പ്രദേശത്തെ കാർഷിക ജലപ്രശ്നം ഇതിലും പരിതാപകര മാണ്.

നിലവിലുള്ള ജലപ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. സമാന ചിന്താഗതിക്കാരായ നാട്ടുകാരേയും പ്രക്ഷോഭ സമരങ്ങളിൽ അണി നിരത്താനും നടപടികൾ തുടങ്ങികഴിഞ്ഞതായും പഞ്ചായത്ത് ഭരണ സമിതി ഭാരവാഹികൾ മുന്നറിയിപ്പു നൽകി.