പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞ സംഭവം: റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം‌: പരിസ്ഥിതി സംഘടനകൾ
Wednesday, May 8, 2024 1:33 AM IST
പാലക്കാട് : കുടിവെള്ളം തേടിയിറങ്ങിയ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞ സംഭവത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി എടുക്കണം.

അല്ലെങ്കിൽ വനം റെയിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പരിസ്ഥിതി സംഘടനകൾ.

കുടിവെള്ളം തേടിയിറങ്ങി കഞ്ചിക്കോട് മേഖലയിൽ ഒരു പിടിയാനാകൂടി ട്രെയിൻ തട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർവരെയുള്ളവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകണം എന്ന് വന്യജീവി വിദഗ്ദ്ധർ.

ഇതുസംബന്ധിച്ച നിവേദനം കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർക്കും വന്യജീവി മന്ത്രാലയത്തിനും വന്യജീവി ഗവേഷകനും പെരിയാർ കടുവ സങ്കേതത്തിലെ മുൻ സാമൂഹ്യശാസ്ത്രജ്ഞനുമായ എസ്.ഗുരുവായൂരപ്പൻ നിവേദനം നൽകി.

കഞ്ചിക്കോട് മധുക്കര റെയിൽപ്പാതയിൽ കഴിഞ്ഞ ഇരുപതു വർഷക്കാലയളവിൽ മുപ്പത്തഞ്ചിലധികം കാട്ടാനകളും നിരവധി മറ്റു വന്യജീവികളും ട്രെയിടിച്ചു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിവേദനം.

ട്രെയിനിന്‍റെ വേഗം കുറക്കൽ, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് റെയിൽ ട്രാക്കിൽ വന്യജീവി നിരീക്ഷണം ശക്തമാക്കൽ, ആനകൾക്ക് റെയിൽപാളം കടക്കാൻ അടിപ്പാതകൾ നിർമിക്കൽ, വനം റെയിൽ ഉദ്യോഗസ്ഥരുടെ സംയുക്ത നടപടികൾ എന്നിവ കാര്യക്ഷമമായി കേരളത്തിന്‍റെ ഭാഗത്തും ഉണ്ടാവണം.

ലോക്കോ പൈലറ്റിനെതിരെ മാത്രം കേസ് രജിസ്റ്റർ ചെയ്ത് നിയമ സംവിധാനത്തെ പറ്റിക്കുന്ന പരിപാടിയാണ് പലപ്പോ‍ഴും ഇവിടെയുണ്ടാവുന്നത്.

ദീർഘകാല അടിസ്ഥാനത്തിൽ കാടിനകത്തെ റയിൽപാളങ്ങൾ പാലക്കാട്-കോയന്പത്തൂർ ദേശീയ പാതക്ക് സമാന്തിരമായി നിർമിക്കാൻ കഴിഞ്ഞ ഇരുപത് വർഷമായി നൽകിയ ആവശ്യം പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

അല്ലാത്ത പക്ഷം വനംവകുപ്പിനെയും റെയിൽവേ അധികാരികൾക്കെതിരെയും നിയമ നടപടികളെടുക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പരിസ്ഥിതി സംഘടനകൾ പറഞ്ഞു.