കനോലി കനാലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു
Tuesday, May 7, 2024 11:33 PM IST
വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പുളിക്കക്കടവ് പാലത്തിൽ നിന്ന് ഇന്നലെ പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു.

തൊയക്കാവ് കോഴിപ്പറമ്പിന് സമീപം കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിലി(28)ന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് മത്സ്യ തൊഴിലാളികളാണ് കണ്ടത്.

തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർഫോഴ്സും പാവറട്ടി, വാടാനപ്പിള്ളി എന്നിവിടങ്ങളിലെ പോലീസും സ്ഥലത്തെത്തി.

ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ പാലത്തിന്‍റെ തെക്ക് ഭാഗത്തുനിന്ന് മൃതദേഹം ഒഴുകി വരികയായിരുന്നു. കരയ്ക്ക് എത്തിച്ച മൃതശരീരം പോലീസ് നടപടികൾക്കു ശേഷം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. നിഖിൽ സഹോദരനാണ്.