മുനമ്പത്തെ മത്സ്യവ്യാപാരിയുടെ കൊലപാതകം ക്വട്ടേഷൻ
Tuesday, August 27, 2024 7:15 AM IST
വൈപ്പിൻ: മുനമ്പം മിനി ഹാർബറിലെ മത്സ്യ വ്യാപാരിയായിരുന്ന മുനമ്പം കടുങ്ങി വീട്ടിൽ ബാബു(57)വിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായെങ്കിലും വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. ചിലരുടെ പ്രേരണയാലാണ് പ്രതി കൊല നടത്തിയെന്നാണ് ബന്ധുക്കളുടെ സംശയം.

ഹാർബറിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള ചില തർക്കങ്ങളും ഇതേത്തുടർന്നുള്ള കോടതി വ്യവഹാരങ്ങളുമൊക്കെയായി നടക്കുന്നയാളായിരുന്നു ബാബുവത്രേ. ഇതിനാൽ ഇയാൾക്ക് ശത്രുക്കളുമുണ്ട്. ഇതാണ് കൊലപാതകം സംബന്ധിച്ച് സംശയം ജനിപ്പിച്ചിട്ടുള്ളത്.

മാത്രമല്ല ഹാർബറിൽനിന്ന് അനധികൃതമായി മീൻ വാരിയെടുക്കുന്നത് തടഞ്ഞതിലുള്ള മുൻ വൈരാഗ്യത്താൽ കൊലപ്പെടുത്തിയെന്നായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ഇതാകട്ടെ വീട്ടിൽ അന്വേഷിച്ചെത്തി ക്രൂരമായി കൊലപ്പെടുത്താനുള്ള ഒരു കാരണമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരുടെയോ നിർദേശപ്രകാരം കൊലപ്പെടുത്തണമെന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറച്ചെത്തിയ പ്രതി നേരെ വീടിനകത്ത് കയറി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തിൽ മുൻഭാഗത്തായി ആഴത്തിൽ വരയുകയാണ് ചെയ്തത്.


നിരവധി മുറിവുകൾ വേറെയുമുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്താണ് വിശദമായ അന്വേഷണം ബന്ധുക്കൾ ആവശ്യപ്പെടുന്നത്. പ്രതി മുനമ്പം തറയിൽ വീട്ടിൽ പ്രവീൺ (34) ഇപ്പോൾ റിമാൻഡിലാണ്.