ജില്ലയിൽ വൈറൽ പനി പടരുന്നു
Friday, September 20, 2024 11:56 PM IST
തൊടുപുഴ: മഴ മാറി മാനം തെളിഞ്ഞെങ്കിലും ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കുറവില്ല. ചൂടു കൂടിയതോടെ വൈറൽ പനി വ്യാപകമായി. ഡെങ്കിപ്പനിയടക്കം മറ്റു പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറൽ പനിയെത്തുടർന്ന് ഇന്നലെ 317 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. ബുധനാഴ്ച 428 പേരും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

ഈ മാസം 4763 പേർ പനിബാധിച്ചു ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പനി ബാധിതരുടെ എണ്ണം ഉയർന്നു നിൽക്കാൻ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. പനി മാറിയാലും ചുമ, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയുമുണ്ട്. കുട്ടികൾക്കിടയിലും വൈറൽ പനി വ്യാപനമുണ്ട്.


ഈ മാസം 18 വരെ ജില്ലയിൽ 45 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടു പേർക്ക് എലിപ്പനിയും 17 പേർക്ക് ചിക്കൻപോക്സും 25 പേർക്ക് മുണ്ടിനീരും അഞ്ചു പേർക്ക് മഞ്ഞപ്പിത്തവും ഈ മാസം റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെത്തുടർന്നു 305 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഈ മാസം ചികിത്സ തേടി. പനി ബാധിതരുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് വർധിച്ചു. പനിയും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പനി നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ നിർദേശിച്ചു.