അടിമാലി-കുമളി ദേശീയപാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
Tuesday, May 7, 2024 3:22 AM IST
ചെറുതോണി: അടിമാലി - കുമളി ദേശീയ പാതയിൽ ഇടുക്കിക്കും ഡാം ടോപ്പിനുമിടയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.

കൊടുംവളവുകളും തിരിവുകളുമുള്ള പാതയുടെ ഒരു ഭാഗം അഗാധമായ കൊക്കയാണ്. കട്ടപ്പന ഭാഗത്തുനിന്ന് ഇടുക്കിയിലേക്ക് വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ഓയിലുമായി കോതമംഗലത്തേക്ക് പോയ പിക്കപ്പ് വാൻ ഇവിടെ മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബൊലേറോ മറിഞ്ഞതാണ് അവസാനമായുണ്ടായ അപകടം. പലപ്പോഴും തലനാരിഴയ്ക്കാണ് ഏറെ തിരക്കുള്ള ഈ റോഡിൽ വൻ ദുരന്തങ്ങൾ ഒഴിവായി പോകുന്നത്.

റോഡ് റബറൈസ് ചെയ്തതോടെ നിയന്ത്രണാതീതമായ വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. വഴി പരിചയമില്ലാത്ത ഡ്രെെവർമാർ ഓടിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി വളവുകൾ കാണുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. മഴക്കാലമാകുന്നതോടെ റോഡ് നനഞ്ഞ് അപകട സാധ്യത ഏറുകയാണ്.

ഹെയർ പിൻ വളവുകൾ ഉണ്ടെന്നും അപകട സാധ്യതാമേഖലയെന്നും ചൂണ്ടിക്കാട്ടി ഈ പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.