തിരുവല്ലയിൽ അതിഭദ്രാസന ദിനാചരണവും ബിഷപ്സ് ഡേയും
Friday, May 3, 2024 3:44 AM IST
തിരുവല്ല: ആഘോഷങ്ങളും പെരുന്നാളുകളും പരിമിതപ്പെടുത്തി ആവശ്യക്കാർക്ക് ഭവനം നിർമിക്കുന്നതിനാവശ്യമായ പണം കണ്ടെത്തണമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

തിരുവല്ല അതിരൂപത ദിനത്തോടും ബിഷപ്സ് ഡേയോടും അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഇവാനിയൻ ഭവന നിർമാണ പദ്ധതി തിരുവല്ല സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കരുതൽ മൂലധനത്തിൽ നിന്നുണ്ടായ ഭവന നിർമാണ പ്രവർത്തനങ്ങളൊന്നും സഭയിൽ നാളിതുവരെ ഉണ്ടായിട്ടില്ല. അത്ഭുതകരമായ വഴികളിലൂടെയാണ് ദൈവം നമ്മെ വഴി നടത്തിയതെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. തിരുവല്ല അതിഭദ്രാസനത്തിലെ 443 വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അദ്ഭുതകരമായ രീതിയിൽ ദൈവം നടത്തിത്തരുമെന്ന് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

ഒരു ഭവനത്തിന്‍റെ നിർമാണത്തിനാവശ്യമായ തുക ചടങ്ങിൽ ഷിബു കല്ലിശേരിൽ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് കൈമാറി. പൂന- ഖട്കി രൂപതയുടെ മെത്രാനായി നിയമിതനായ ഡോ. മാത്യൂസ് മാർ പക്കോമിയോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

തിരുവല്ല അതിഭദ്രാസന ദിനവും ബിഷപ്സ് ഡേയും തിരുവല്ല സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ രാവിലെ സമൂഹബലിയോടെ ആരംഭിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലും ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മൊതാപ്പോലീത്ത, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. സാമുവേൽ മാർ ഐറേനിയോസ്,

ഡോ. ആന്‍റണി മാർ സിൽവാനോസ് , ഡോ. മാത്യൂസ് മാർ പക്കോമിയോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് എന്നീ മെത്രാന്മാരുടെയും നൂറിൽപരം വൈദികരുടെയും സഹകാർമികത്വത്തിലുമാണ് ആഘോഷമായ സമൂഹബലി അർപ്പിച്ചത്.

പൊതുസമ്മേളനത്തിൽ റിട്ട. ഡിജിപി ജേക്കബ് പുന്നൂസ്, ഫാ. ജിസൻ പോൾ വേങ്ങശേരി, ഡോ. ജിനു എജി പറപ്പാട്ട് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകളെടുത്തു. അതിഭദ്രാസനത്തിലെ വിവിധ ഭക്തസംഘടനകളുടെ റിപ്പോർട്ട് ഭാരവാഹികൾ അവതരിപ്പിച്ചു. ശൂന്യവേളയിൽ ചാൻസലർ ഫാ. ജോസ് മണ്ണൂർ കിഴക്കേതിൽ മോഡറേറ്ററായിരുന്നു.

വിവിധ ഭക്തസംഘടനകളുടെയും വിവിധ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെയും വിവിധ സന്യാസിനി സമൂഹ അംഗങ്ങളുടെയും കലാപരിപാടികളും വൈകുന്നരം നടന്നു. മുഖ്യ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ, ഫാ. മാത്യു പുനക്കുളം, ഡോ. വർഗീസ് കെ. ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.